ഭീകരർ കേരളത്തിലെത്തിയത് ആയുധങ്ങള്‍ക്കുള്ള പണം സമാഹരിക്കാന്‍
കൊച്ചിയിൽ പിടിയിലായ മൂന്നു അല്‍ ഖായ്ദ ഭീകരരെ സഹായിച്ചവരെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായി വിവരം. പ്രതികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. എന്‍ഐഎ എസ് പി ശങ്കര്‍ ബ്രദ റൈമേദിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.
പിടിയിലായ മുര്‍ഷിദ് ഹസ്സന്‍, മൊസാറഫ് ഹസ്സന്‍, യാക്കൂബ് ബിശ്വാസ് എന്നിവരെഎറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് ഷംനാദ് മൂന്നു ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തിനുള്ളില്‍ പ്രതികളെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കണമെന്ന് ട്രാന്‍സിറ്റ് വാറണ്ട് അനുവദിച്ച് കോടതി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ യാത്രയ്ക്ക് കാലതാമസം നേരിടുന്നതിനാലാണ് ട്രാന്‍സിറ്റ് വാറണ്ട് നല്‍കിയത്. ഇവരെ ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
പ്രതികളില്‍ നിന്ന് പിടികൂടിയ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ രേഖകളും എന്‍ഐഎ സംഘം പരിശോധിക്കും. തീവ്രവാദബന്ധം തെളിയിക്കുന്ന ലഘുലേഖകളും വാട്സാപ്പ് സന്ദേശങ്ങളും കണ്ടെടുത്തു. പത്തുപേരടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിയായി ഭീകരക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയത്. ആയുധങ്ങളും മറ്റും ശേഖരിക്കുന്നതിനു പണം സമാഹരിക്കുന്നതിനായിരുന്നു കേരളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha