Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടി; പുരോഗമന'കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റത്; സേഫ് സോണിലിരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി

28 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാനമായ ശബരിമല വിധിയ്‌ക്ക് ഇന്ന് രണ്ട് വര്‍ഷം തികയുമ്ബോള്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ് അടിയായി കാണുന്നുവെന്ന് ബിന്ദു അമ്മിണി. ശബരിമലയിലേക്കുളള ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോദ്ധ്യപ്പെട്ട കനകദുര്‍ഗയും ബിന്ദു അമ്മിണിയും അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാദ്ധ്യമാവുകയും ചെയ്തുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം മാത്രമാണ് എന്നും ഫേസ്ബുക് കുറിപ്പിലൂടെ ബിന്ദു അമ്മിണി പ്രതികരിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന് എതിരെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച വിധിയെത്തുടര്‍ന്നാണ് ഞാനും കനക ദുര്‍ഗ്ഗയും കണ്ടുമുട്ടുന്നത്. ഇന്ന് കനക ദുര്‍ഗ്ഗ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവളുടെ സന്തോഷങ്ങള്‍ എന്റെയും സന്തോഷമാണ്. എന്നും അവള്‍ക്കൊപ്പം തന്നെ. നീണ്ട പത്തു വര്‍ഷത്തിലേറെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജീവിക്കാനുള്ള സമരത്തിലും കരിയര്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പിന്നെ ഒരു 8 വര്‍ഷക്കാലം കാര്യമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയില്ല.

ശബരിമല വിധിയ്ക്കു ശേഷം കേരളത്തിന്റെ തെരുവുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട കലാപം കണ്ടില്ലെന്നു നടിച്ച്‌ സ്വന്തം കാര്യം നോക്കിയിരിക്കാനായില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥ അംഗീകരിച്ച അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സ്ത്രീകള്‍ ക്രിമിനല്‍ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കിരയായപ്പോഴാണ് എന്റെ നിശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ശബരിമലയിലേക്ക് പോവുക എന്നത് എന്റെ വ്യക്തിപരമായ താല്പര്യമായിരുന്നു. അങ്ങനെ ആ ലക്ഷ്യവുമായ് നിന്ന ഒരു കൂട്ടമാളുകളുമായ് ചേര്‍ന്നാണ് അവിടേക്ക് പോകാനായ് ഇറങ്ങിയത്. വഴിയില്‍ വച്ച്‌ സീന യു.ടി.കെ, ദിവ്യ ദിവാകരന്‍, കനക ദുര്‍ഗ്ഗ ഇവരെ പരിചയപ്പെടുന്നു. പമ്ബയില്‍ എത്തി മനീതി ടീമിനൊപ്പം പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്കു വച്ച്‌ മനീതി ടീമിന് പോകാനാകാത്ത സാഹചര്യം വന്നു ചേര്‍ന്നു. ആ സമയത്ത് ശ്രേയസ്സ് കണാരനടക്കമുള്ളവര്‍ യാത്രാ സമയം പകല്‍ ആക്കണമെന്നും മനീതിയുടെ അടുത്ത ടീമിനൊപ്പം പോയാല്‍ മതിയെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ ആ തീരുമാനത്തെ എതിര്‍ക്കുകയും രാത്രി തന്നെ യാത്ര തുടരണമെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരും അത് അംഗീകരിക്കുകയും ഞങ്ങള്‍ ഒരുമിച്ച്‌ യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇടയ്ക്കു വച്ച്‌ ഞാനും കനക ദുര്‍ഗ്ഗയും മാത്രമായ് പോകേണ്ടി വന്നു.

ദിവ്യയും, സീനയും എല്ലാ പിന്തുണയുമായ് ഒപ്പമുണ്ടായിരുന്നു. ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോധ്യപ്പെട്ട ഞങ്ങള്‍ അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാധ്യമാവുകയും ചെയ്തു. ആ സമയത്തൊക്കെയും സംഘടിതമായ ഒരു മുന്നേറ്റമായ് അത് മാറ്റിത്തീര്‍ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചതാണ്. സേഫ് സോണുകളിലിരിക്കുന്നവര്‍ മിക്കവരും അതിന് തയ്യാറല്ലായിരുന്നു.

സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി ചേച്ചിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം. സ്ത്രീ മുന്നേറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത 'പുരോഗമന ' കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാര്‍ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ എത്ര തമസ്കരിച്ചാലും സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അപ്പോഴും ചാനല്‍ ചര്‍ച്ചയില്‍ സേഫ് സോണില്‍ നിന്നിറങ്ങിയ ചര്‍ച്ചയ്ക്കായ് നിങ്ങള്‍ തന്നെയെത്തും. ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടിയായ് കാണുന്നു.

# ശബരിമല വിധി

# സെപ്റ്റംബര്‍ 28 #

അഭിമാനം #

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വർഷം ഇത് രണ്ടാം തവണ! രാമേശ്വരത്ത് ഓർ മത്സ്യം മുന്നറിയിപ്പ് നൽകി പേടിപ്പിച്ച്  (41 minutes ago)

പ്രവാസി മലയാളി കുവൈത്തിൽ...  (1 hour ago)

ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ  (1 hour ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന  (1 hour ago)

ഇന്റർപോൾ ഇറങ്ങി വാസുവിനെ പൂട്ടും കേന്ദ്രത്തെ കട്ടക്ക് ഇറങ്ങുന്നു ഞെട്ടുന്ന അറസ്റ്റ് ഉടൻ  (2 hours ago)

നിഫ്റ്റി150 പോയന്റ് നഷ്ടത്തില്‍ 23,350ന് താഴെ..  (2 hours ago)

A K G സെന്ററിർ വിറപ്പിച്ച് 4-ാം അറസ്സ്..! ഇന്ന് കോടതിയിൽ ഹാജരാക്കും  (2 hours ago)

പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു  (2 hours ago)

അയ്യപ്പ സ്വാമിയെ പറ്റിച്ചവരെ തൂക്കാൻ ടീം മോദി : അന്തംവിട്ട് സി പി എം അമിത് ഷാ കളത്തിൽ  (2 hours ago)

ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം...  (2 hours ago)

കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരു മരണം...  (2 hours ago)

സ്വർണവിലയിൽ  (3 hours ago)

കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

പൊട്ടിക്കരഞ്ഞ് ഷംസീർ..! സഹോദരി അന്തരിച്ചു 42 വയസായിരുന്നു..! ആശുപത്രിയിൽ സ്പീക്കര്‍  (3 hours ago)

ഇരവിപുരം ഭാസി അന്തരിച്ചു... സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി  (3 hours ago)

Malayali Vartha Recommends