Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടി; പുരോഗമന'കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റത്; സേഫ് സോണിലിരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി

28 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാനമായ ശബരിമല വിധിയ്‌ക്ക് ഇന്ന് രണ്ട് വര്‍ഷം തികയുമ്ബോള്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ് അടിയായി കാണുന്നുവെന്ന് ബിന്ദു അമ്മിണി. ശബരിമലയിലേക്കുളള ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോദ്ധ്യപ്പെട്ട കനകദുര്‍ഗയും ബിന്ദു അമ്മിണിയും അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാദ്ധ്യമാവുകയും ചെയ്തുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം മാത്രമാണ് എന്നും ഫേസ്ബുക് കുറിപ്പിലൂടെ ബിന്ദു അമ്മിണി പ്രതികരിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന് എതിരെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച വിധിയെത്തുടര്‍ന്നാണ് ഞാനും കനക ദുര്‍ഗ്ഗയും കണ്ടുമുട്ടുന്നത്. ഇന്ന് കനക ദുര്‍ഗ്ഗ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവളുടെ സന്തോഷങ്ങള്‍ എന്റെയും സന്തോഷമാണ്. എന്നും അവള്‍ക്കൊപ്പം തന്നെ. നീണ്ട പത്തു വര്‍ഷത്തിലേറെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജീവിക്കാനുള്ള സമരത്തിലും കരിയര്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പിന്നെ ഒരു 8 വര്‍ഷക്കാലം കാര്യമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയില്ല.

ശബരിമല വിധിയ്ക്കു ശേഷം കേരളത്തിന്റെ തെരുവുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട കലാപം കണ്ടില്ലെന്നു നടിച്ച്‌ സ്വന്തം കാര്യം നോക്കിയിരിക്കാനായില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥ അംഗീകരിച്ച അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സ്ത്രീകള്‍ ക്രിമിനല്‍ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കിരയായപ്പോഴാണ് എന്റെ നിശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ശബരിമലയിലേക്ക് പോവുക എന്നത് എന്റെ വ്യക്തിപരമായ താല്പര്യമായിരുന്നു. അങ്ങനെ ആ ലക്ഷ്യവുമായ് നിന്ന ഒരു കൂട്ടമാളുകളുമായ് ചേര്‍ന്നാണ് അവിടേക്ക് പോകാനായ് ഇറങ്ങിയത്. വഴിയില്‍ വച്ച്‌ സീന യു.ടി.കെ, ദിവ്യ ദിവാകരന്‍, കനക ദുര്‍ഗ്ഗ ഇവരെ പരിചയപ്പെടുന്നു. പമ്ബയില്‍ എത്തി മനീതി ടീമിനൊപ്പം പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്കു വച്ച്‌ മനീതി ടീമിന് പോകാനാകാത്ത സാഹചര്യം വന്നു ചേര്‍ന്നു. ആ സമയത്ത് ശ്രേയസ്സ് കണാരനടക്കമുള്ളവര്‍ യാത്രാ സമയം പകല്‍ ആക്കണമെന്നും മനീതിയുടെ അടുത്ത ടീമിനൊപ്പം പോയാല്‍ മതിയെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ ആ തീരുമാനത്തെ എതിര്‍ക്കുകയും രാത്രി തന്നെ യാത്ര തുടരണമെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരും അത് അംഗീകരിക്കുകയും ഞങ്ങള്‍ ഒരുമിച്ച്‌ യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇടയ്ക്കു വച്ച്‌ ഞാനും കനക ദുര്‍ഗ്ഗയും മാത്രമായ് പോകേണ്ടി വന്നു.

ദിവ്യയും, സീനയും എല്ലാ പിന്തുണയുമായ് ഒപ്പമുണ്ടായിരുന്നു. ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോധ്യപ്പെട്ട ഞങ്ങള്‍ അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാധ്യമാവുകയും ചെയ്തു. ആ സമയത്തൊക്കെയും സംഘടിതമായ ഒരു മുന്നേറ്റമായ് അത് മാറ്റിത്തീര്‍ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചതാണ്. സേഫ് സോണുകളിലിരിക്കുന്നവര്‍ മിക്കവരും അതിന് തയ്യാറല്ലായിരുന്നു.

സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി ചേച്ചിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം. സ്ത്രീ മുന്നേറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത 'പുരോഗമന ' കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാര്‍ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ എത്ര തമസ്കരിച്ചാലും സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അപ്പോഴും ചാനല്‍ ചര്‍ച്ചയില്‍ സേഫ് സോണില്‍ നിന്നിറങ്ങിയ ചര്‍ച്ചയ്ക്കായ് നിങ്ങള്‍ തന്നെയെത്തും. ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടിയായ് കാണുന്നു.

# ശബരിമല വിധി

# സെപ്റ്റംബര്‍ 28 #

അഭിമാനം #

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends