ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഏതാനും നിമിഷങ്ങൾക്കകം; കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി
ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധി ഇന്ന് ഏതാനും നിമിഷങ്ങൾക്കകം പുറപ്പെടുവിക്കും . കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ബുധനാഴ്ച വിധിപറയും. ബി.ജെ.പി.യുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രപേർ എത്തുമെന്ന് വ്യക്തമല്ല.ജഡ്ജി 2000 പേജുളള വിധി വായിച്ചിരുന്നു.ജഡ്ജി 2000 പേജുളള വിധി വായിച്ചിരുന്നു. കോടതിപരിസരത്ത് കനത്ത സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
1992 ഡിസംബര്‍ 6ന് പള്ളി തകര്‍ത്ത് ഒരു വര്‍ഷത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു . പിന്നീട് 1997ല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരില്‍ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാന്‍ യു.പി സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടു. ഒടുവില്‍ പരമോന്നത കോടതിയുടെ ഇടപെടലാണ് കാല്‍നൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണയിലേക്ക് നയിച്ചത്. പരമോന്നത നീതിപീഠവും ബാബ്‌റി പള്ളിയുടെ മിനാരങ്ങള്‍ തകർന്നടിഞ്ഞതിൽ ഇന്ത്യയുടെ മഹത്തായ മതേതതര പാരമ്പര്യം തകർന്നുവെന്ന് വിലപ്പിച്ചിരുന്നു.എന്നാൽ ആ തെറ്റുകാരുടെ ഉത്തരവാദികളുടെ വിധി പറയാന്‍ മൂപ്പത് വര്‍ഷങ്ങൾ വേണ്ടി വന്നു . നിലവില്‍ 32 പ്രതികളാണ് കേസിലുള്ളത്. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികള്‍.
https://www.facebook.com/Malayalivartha