കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു
കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു.അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്. കൈ ഞരമ്ബ് മുറിച്ചാണ് ആത്മഹത്യ ചെയ്തത്.മുപ്പത്തിനാല് വയസ്സായിരുന്നു. അനൂപിന്റെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഏഴുവയസുകാരി മരിച്ചത്. ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനു പിന്നാലെയാണ് ഡോക്ടറുടെ ആത്മഹത്യ.
ചികിത്സാപിഴവുമൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എഴുകോണ്‍ സ്വദേശികളായ സജീവ് കുമാര്‍- വിനിത ദമ്ബതികളുടെ മകള്‍ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ സെപ്റ്റംബര്‍ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാന്‍ സ്വകാര്യ യില്‍ പ്രവേശിപ്പിച്ചത്.കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. ശസ്ത്രക്രിയക്കു ശേഷം കുട്ടിയെ കാണിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു
https://www.facebook.com/Malayalivartha