മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി; ബിനീഷിനെതിരേ കടുത്തനടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുകയാണ് ബിനീഷ് കോടിയേരി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ബിനീഷിനെതിരേ കടുത്തനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ശാന്തിവനഗറിലുള്ള ഇഡി ആസ്ഥാനത്ത് എത്താനായിരുന്നു ബിനീഷിന് നല്‍കിയിരുന്ന നിര്‍ദേശം . എന്നാൽ കേസിലെ മുഖ്യപ്രതിയും ബിനീഷിന്റെ സുഹൃത്തുമായ അനൂപ് മുഹമ്മദിനെയും ബിനീഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പദ്ധതി. നേരത്തെ ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത് .
20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതില്‍ 6 ലക്ഷം രൂപ നല്‍കിയത് താനാണന്നെ് ബിനീഷ് വ്യക്തമാക്കി കഴിഞ്ഞു . ഇത് കല്യാണ്‍ നഗറില്‍ റെസ്റ്റോറന്റ് തുടങ്ങാനാണെന്നായിരുന്നു അനൂപിന്റെ വിശദീകരണം. ബിനീഷ് ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha