കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ജനമൊഴുകി, ഒറ്റ ദിവസം കേരളത്തിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത് 3075 വാഹനങ്ങൾ

lവിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ജനമൊഴുകി തുടങ്ങി .
പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതിയിൽ ആണ് സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടത്
പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെയെത്തുന്നത്. പാലക്കാടിന് പുറമെ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർ കൂടി നെല്ലിയാമ്പതിയിലെ കാഴ്ച ആസ്വദിക്കാൻ എത്തുന്നുണ്ട്.
ഞായറാഴ്ച്ച മാത്രം എണ്ണൂറോളം വാഹനങ്ങളാണ് പോത്തുണ്ടി ചെക്ക് പോസ്റ്റിലൂടെ മാത്രം നെല്ലിയാമ്പതിയിലെത്തിയത്. ഞായാറാഴ്ച 3075 വാഹനങ്ങളിലായി അയ്യായിരത്തിലധികം പേർ നെല്ലിയാമ്പതിയിലെത്തി
നെല്ലിയാമ്പതിയിലെ വിവിധ വ്യൂപോയിന്റുകൾ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. സർക്കാർ നിർദേശിച്ച കൊവിഡ് മാനദണ്ഡം പൂർണമായും പാലിക്കാൻ കഴിയാത്ത സ്ഥിതിയാണ് പലയിടങ്ങളിലും.
പ്രധാന സന്ദർശന സ്ഥലങ്ങളായ സീതാർകുണ്ട്, കേശവൻപാറ, കാരപ്പാറ ഭാഗങ്ങളിൽ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. ഏഴ് മാസങ്ങൾക്ക് ശേഷമാണ് നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളെ കയറ്റിവിട്ടുതുടങ്ങിയത്.
തിങ്കളാഴ്ച നെല്ലിയാമ്പതിയിലെത്തിയ നൂറിലധികം സഞ്ചാരികള്‍ വനംവകുപ്പിന്റെ നിര്‍ദേശം പാലിക്കാതെ മടങ്ങാന്‍ വൈകിയതിനെത്തുടര്‍ന്ന് കാട്ടാനക്കൂട്ടത്തിനുമുമ്പില്‍ കുടുങ്ങിയിരുന്നു .ഒന്നര മണിക്കൂറിനുശേഷം ആനകള്‍ കാട്ടിലേക്ക് കയറിയതോടെയാണ് വനപാലകരുടെ നേതൃത്വത്തില്‍ സഞ്ചാരികളെ തിരിച്ചെത്തിയത്
നാലുമണിക്കുള്ളില്‍ ചുരമിറങ്ങി പോത്തുണ്ടിയിലെത്തണമെന്നാണ് വനംകുപ്പിന്റെ നിര്‍ദേശം. ഇതിനായി മൂന്നുമണിക്കെങ്കിലും നെല്ലിയാമ്പതിയില്‍നിന്ന് തിരിക്കണം. എന്നാല്‍ ഇതു പാലിക്കാതെ സഞ്ചാരികള്‍ വൈകുന്നതോടെയാണ് കാട്ടാനക്കൂട്ടത്തിനു മുന്നില്‍ കുടുങ്ങുന്നത്
സഞ്ചാരികൾ എത്തിയതോടെ കൈകാട്ടി, പുലയമ്പാറ, കേശവൻപാറ, നൂറടി ഭാഗങ്ങളിലെ കടകളും ഹോട്ടലുകളും സജീവമായി. കൂടാതെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസം അനുവദിച്ചതോടെ നെല്ലിയാമ്പതി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുകയാണ്. സഞ്ചാരികൾ ഇല്ലാതായതോടെ ഇവരെ ആശ്രയിച്ചുകഴിയുന്ന ടാക്സി ഡ്രൈവർമാരും ഹോട്ടലുകളും റിസോർട്ടുകാരും ദുരിതത്തിലായിരുന്നു. കാരാശൂരി, ആനമട ഭാഗങ്ങളിലേക്ക് ട്രക്കിംഗും ആരംഭിച്ചു.
നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലേക്കും സന്ദർശകരെ അനുവദിക്കുന്നുണ്ട്. സീസണായതോടെ നിരവധി പേരാണ് നെല്ലിയാമ്പതി ഓറഞ്ച് ലഭിക്കുമെന്ന പ്രതീക്ഷയിൽ ചുരം കയറിയെത്തുന്നത്. എന്നാൽ വിളവെടുക്കുന്ന ഓറഞ്ച് പൂർണ്ണമായും സംസ്‌കരിച്ച് സ്‌ക്വാഷായാണ് ഇവിടെ വില്പന നടത്തുന്നത്. സ്വകാര്യ ഓറഞ്ച് തോട്ടങ്ങളിലെ വിളവെടുപ്പ് അടുത്ത മാസമേയുണ്ടാകൂ
https://www.facebook.com/Malayalivartha