സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ച് കോടതി ; മൂന്നു വർഷം കഠിന തടവും പിഴയും; വിചാരണ കാത്ത് ശാലു മേനോനും കലാദേവിയും
സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ച് കോടതി . മൂന്നു വർഷം കഠിന തടവും 10,000 പിഴയുമാണ് ശിക്ഷ . ഈ കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും. കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍.
അതേ സമയം സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു . 2013ല്‍ ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. സരിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. നേരത്തെ, കേസില്‍ കുറ്റവിമുക്തയാക്കണം എന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതി തള്ളിയിരുന്നു. ടീം സോളാര്‍ റീന്യൂവബിള്‍ എനര്‍ജി സൊലുഷന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചതിനാണ് സരിതയ്ക്ക് എതിരെ ചാലക്കുടി പൊലീസില്‍ കേസുള്ളത്.സരിത എസ് നായരും, ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും ചേര്‍ന്ന് ഡോ. ആര്‍ ബി നായര്‍, ലക്ഷ്മി എസ് നായര്‍ എന്ന വ്യാജപേരില്‍ വിസിറ്റിങ് കാര്‍ഡുകളും മറ്റും അച്ചടിച്ച് വന്‍പ്രചാരണം നല്‍കിയാണ് സൗരോര്‍ജ പാനല്‍, ബയോ ഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് സ്ഥാപനമാരംഭിച്ചത്. പരസ്യത്തില്‍ ആകൃഷ്ടനായി ചാലക്കുടിയിലെ പോള്‍ വിന്‍സെന്റ് ഇവരെ സമീപിച്ചു. സൗരോര്‍ജപാനലും, ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നതിന് 3,81, 500 രൂപ ചെക്ക് മുഖേനെ നല്‍കി. പ്രതികള്‍ പിറ്റേന്നു തന്നെ ചെക്ക് മാറ്റി തുക കൈപ്പറ്റി. ഒരു മാസത്തിനകം സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞാണ് തുക കൈപ്പറ്റിയതെങ്കിലും, യാതൊരു പ്രവര്‍ത്തനവും നടത്താതെ വന്നതിനെത്തുടര്‍ന്നാണ് പോള്‍ വിന്‍സെന്റ് പരാതിയുമായി മുന്നോട്ടുപോയത്.
https://www.facebook.com/Malayalivartha