Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സഹായത്തോടെ റെയ്ഡിനു കടന്നുവരാം

21 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...

ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...

കോടിയേരി ബാലകൃഷ്ണന്‍ പഴയ പോലീസ് മന്ത്രിയും പുപ്പുലിയുമൊക്കെയാന്നു ഭാവിച്ചിട്ടു നിലവില്‍ കാര്യമൊന്നുമില്ല.  സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍  താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍  മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സഹായത്തോടെ റെയ്ഡിനു കടന്നുവരാം. ഈ നാണം കെട്ട റെയ്ഡ് നടക്കുന്നതിനു മുന്‍പു തന്നെ മകന്‍ ബിനീഷിന്റെ ഉടായിപ്പ് അധോലോക മാളിക ഉപേക്ഷിച്ച്  കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തുള്ള പാര്‍ട്ടി വക ഫ്‌ളാറ്റിലേക്കോ വാടകവീട്ടിലേക്കോ ചേക്കേറാന്‍ നിര്‍ബന്ധിതനാകുമോ  എന്നതേ അറിയേണ്ടതുള്ളു. നിലവിലെ സാഹചര്യത്തില്‍,  മകന്‍ അധോലോകം  ബിനീഷിന്റെ കാര്യം ആകെ അവതാളത്തില്‍ തന്നെ.

സ്വര്‍ണക്കളക്കടത്തും ഭൂമിക്കച്ചവടവും സാമ്പത്തിക ഇടപാടുകളുമൊക്കെ എങ്ങനെയും സഹിക്കാം.  ഇത് മൂന്നു മാസം വരെ ജാമ്യം കിട്ടാന്‍ വകുപ്പില്ലാത്ത മയക്കുമരുന്ന് കള്ളക്കടത്ത് വിതരണ കേസാണ്. മയക്കുമരുന്നുകടത്തു കേസില്‍ അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന ബാംഗളൂര്‍ അധോലോക മാഫിയകളുമായി ബിനീഷിനുള്ള പങ്കു വ്യക്തമാകാന്‍  ഒന്നരയാഴ്ചയായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  ബംഗളുരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതി, നിലവില്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പം ബിനീഷ് കോടിയേരിയെ ഒപ്പം  ഇരുത്തി തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യാന്‍ തിങ്കളാള്ച  ബാഗളൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്താന്‍ പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ബിനീഷ് മുങ്ങിയിരിക്കുന്നത്.

തിങ്കളാഴ്ച ഹാജരാകാന്‍ ഇതു സംബന്ധിച്ച് പത്തു ദിവസം മുന്‍പ്  ബിനീഷിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് കൈമാറിയിരുന്നു. നോട്ടീസ് എന്നു ഭംഗിവാക്കു പറഞ്ഞാലും സംഗതി സമന്‍സ് തന്നെ. എന്തായാലും ഈ ഗതികെട്ട സാഹചര്യത്തിലും  കോടിയേരി ബാലകൃഷ്ണന്റെ മാനവും മനക്കരുത്തും മെയ്‌വഴക്കവും അപാരംതന്നൈന്നു പറയാതെ വയ്യ. ബിനീഷിനെ കണ്ടുകിട്ടാനില്ലെന്നു എന്‍ഫോഴ്‌സ്‌മെന്റ് പറയുമ്പോഴും മകനെ കാണാതെ പോയ അച്ഛന്റെ ആകുലതയും വ്യാധിയും ടെന്‍ഷനുമൊന്നും പാര്‍ട്ടിക്കാര്യത്തില്‍ മാത്രം വ്യാപൃതന്‍ എന്ന് ഭാവിക്കുന്ന കോടിയേരി ബാലകൃഷ്ണനില്‍ കാണാനില്ല. എന്റെ മകനെ ഉടന്‍ കണ്ടെത്തിത്തരണമെന്ന് ഈ മുന്‍പോലീസ് മന്ത്രി സംസ്ഥാനത്തെ പോലീസ് മേധാവി ലോക് നാഥ് ബഹറയോടൊന്നും പറഞ്ഞുകേട്ടില്ല. കാണാതെ പോയവരെ കണ്ടെത്താനുള്ള ഹേബിയസ് കോര്‍പറസ് ഹര്‍ജിയൊന്നും കൊടുക്കുന്നതായി ബാലകൃഷ്ണന്‍  പറഞ്ഞുകേള്‍ക്കുന്നതുമില്ല.

ബിനീഷ് എവിടെ ആരുടെ ലാവണത്തില്‍ ഒഴിച്ചുവെന്നും ഒളിപ്പിച്ചുവെന്നും കോടിയേരി സഖാവിന് കൃത്യമായി അറിയാമെന്ന കാര്യം അരിയാഹാരം ഭക്ഷിക്കുന്ന ശരാശരി മലയാളികള്‍ക്ക് മനസിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ടല്ലോ. മൊബൈലും ഫേസ് ബുക്ക് അക്കൗണ്ടും അടച്ചുപൂട്ടിയശേഷം ബിനീഷ് എവിടെപ്പോയി. ഗള്‍ഫിലും തമിഴ് നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലെ നാലു ജില്ലകളിലും സ്വത്തു വകകളും ഒളിത്താവളങ്ങളുമുള്ള ബിനീഷിനെ പൊക്കുകയെന്നത് എന്‍ഫോഴ്‌സ്‌മെന്ററിന് കടുത്ത പണിതന്നെ. മയക്കുമരുന്നുമായി പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയാനുള്ളത്.  ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷ് മുന്‍പുനടന്ന ചോദ്യം ചെയ്യലില്‍  നല്‍കിയ മൊഴികളില്‍ ഇഡിയ്ക്ക് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ബിനീഷിന് സുഖമില്ലെന്നാണ് ചോദ്യം ചെയ്യലിനുള്ള മറുപടിയായി കോടിയേരി കുടുംബം ് അന്വേഷണ സംഘത്തോടു പറഞ്ഞത് .

ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം കൊടുക്കാനാകുന്നില്ലെങ്കില്‍ ബിനോയി അകത്താകുമെന്ന് കോടിയേരിക്കും കുടുംബത്തിനും നിയമോപദേശം ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ നില പരിശോധിച്ചറിയാന്‍ കൊച്ചി ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് അധാകാരികള്‍ അന്വേഷിച്ചപ്പോഴാണ് ബിനീഷ് എവിടെയോ മുങ്ങിയ വിവരം പുറത്തറിയുന്നു. മടിയില്‍ കനമുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പേടിക്കേണ്ടതുള്ളു എന്ന് നൂറു തവണ ആര്‍ത്തിച്ചിട്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മടിയില്‍ കനമില്ലെങ്കില്‍ എന്തിന് നാണംകെട്ട് മുങ്ങല്‍ നടത്തണം. ശിവശങ്കരനെപ്പോലെ ചങ്കുവേദനയും തലവേദനയും ഞരമ്പുവേദനയുമൊക്കെ അഭിനയിച്ചു നടക്കേണ്ട ഗതികേട് കോടിയേരിയുടെ മകനു വരുമ്പോള്‍ കേരളം കോടിയേരി പറഞ്ഞ വിഖ്യാത ഡയലോഗ് പാടത്തു ജോലി, വരമ്പത്ത് കൂലി സ്വന്തം വീട്ടില്‍ തന്നെ കിട്ടുകയാണല്ലോ എന്നാണ് ഇന്ന് കേരളം പറഞ്ഞുപോകുന്നത്.

എന്നാല്‍, കോടിയേരി ബാലകൃഷ്ണനൊപ്പം താമസിക്കുന്ന ബിനീഷ് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരമെന്നിരിക്കെയാണ് മകനെ കാണാത്ത വിഷമം അച്ഛന്‍ ബാലകൃഷ്ണന്‍ പുറത്തുവിടാത്തത്. മകന്‍ അറസ്റ്റുപേടിച്ച് ഒളിച്ചുപോയശേഷവും ഇതേ അച്ഛന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുന്നിലിരുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടിയെ ന്യായീകരിക്കുന്ന തള്ള് തുടരുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കുറച്ചുനാളുകളായി ഈ അക്കൗണ്ടുകളില്‍ അപ്‌ഡേഷന്‍ നടത്തുന്നതേയില്ല. ബാംഗളൂര്‍ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് മേയ് മുതല്‍ ജൂലൈ വരെ  76 തവണ ബിനീഷ് കൊടിയേരിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണില്‍ മാത്രം 58 കോളുകളാണ് നടത്തിയത്.

സ്വപ്‌ന ഒളിക്കാന്‍ പാഞ്ഞതും അനൂപും ബിനീഷും ഒരുക്കിയ ബാംഗളൂരിലെ ലാവണത്തില്‍തന്നെയായിരുന്നു. നിയമോപദേശം വാങ്ങി മുങ്ങിയെങ്കിലും ബിനീഷ് ചോദ്യം ചെയ്യലിന് എത്തിയേ തീരു. കുരുക്കു മുറുകുന്ന സാഹചര്യത്തില്‍ ഉത്തരമില്ലാതെ ബിനീഷ് കോടിയേരി അറസ്റ്റിലായാല്‍ ആ നിമിഷമുണ്ടാകും കോടിയേരി ബാലകൃഷ്ണന്റെ രാജി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (10 minutes ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (17 minutes ago)

കൂടത്തായി കൊലപാതക കേസ്... പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....  (47 minutes ago)

രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ  (54 minutes ago)

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (1 hour ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (1 hour ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (2 hours ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (2 hours ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (3 hours ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (3 hours ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (3 hours ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (10 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (10 hours ago)

Malayali Vartha Recommends