Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സഹായത്തോടെ റെയ്ഡിനു കടന്നുവരാം

21 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണന്‍ പഴയ പോലീസ് മന്ത്രിയും പുപ്പുലിയുമൊക്കെയാന്നു ഭാവിച്ചിട്ടു നിലവില്‍ കാര്യമൊന്നുമില്ല.  സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍  താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍  മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സഹായത്തോടെ റെയ്ഡിനു കടന്നുവരാം. ഈ നാണം കെട്ട റെയ്ഡ് നടക്കുന്നതിനു മുന്‍പു തന്നെ മകന്‍ ബിനീഷിന്റെ ഉടായിപ്പ് അധോലോക മാളിക ഉപേക്ഷിച്ച്  കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തുള്ള പാര്‍ട്ടി വക ഫ്‌ളാറ്റിലേക്കോ വാടകവീട്ടിലേക്കോ ചേക്കേറാന്‍ നിര്‍ബന്ധിതനാകുമോ  എന്നതേ അറിയേണ്ടതുള്ളു. നിലവിലെ സാഹചര്യത്തില്‍,  മകന്‍ അധോലോകം  ബിനീഷിന്റെ കാര്യം ആകെ അവതാളത്തില്‍ തന്നെ.

സ്വര്‍ണക്കളക്കടത്തും ഭൂമിക്കച്ചവടവും സാമ്പത്തിക ഇടപാടുകളുമൊക്കെ എങ്ങനെയും സഹിക്കാം.  ഇത് മൂന്നു മാസം വരെ ജാമ്യം കിട്ടാന്‍ വകുപ്പില്ലാത്ത മയക്കുമരുന്ന് കള്ളക്കടത്ത് വിതരണ കേസാണ്. മയക്കുമരുന്നുകടത്തു കേസില്‍ അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന ബാംഗളൂര്‍ അധോലോക മാഫിയകളുമായി ബിനീഷിനുള്ള പങ്കു വ്യക്തമാകാന്‍  ഒന്നരയാഴ്ചയായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  ബംഗളുരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതി, നിലവില്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പം ബിനീഷ് കോടിയേരിയെ ഒപ്പം  ഇരുത്തി തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യാന്‍ തിങ്കളാള്ച  ബാഗളൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്താന്‍ പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ബിനീഷ് മുങ്ങിയിരിക്കുന്നത്.

തിങ്കളാഴ്ച ഹാജരാകാന്‍ ഇതു സംബന്ധിച്ച് പത്തു ദിവസം മുന്‍പ്  ബിനീഷിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് കൈമാറിയിരുന്നു. നോട്ടീസ് എന്നു ഭംഗിവാക്കു പറഞ്ഞാലും സംഗതി സമന്‍സ് തന്നെ. എന്തായാലും ഈ ഗതികെട്ട സാഹചര്യത്തിലും  കോടിയേരി ബാലകൃഷ്ണന്റെ മാനവും മനക്കരുത്തും മെയ്‌വഴക്കവും അപാരംതന്നൈന്നു പറയാതെ വയ്യ. ബിനീഷിനെ കണ്ടുകിട്ടാനില്ലെന്നു എന്‍ഫോഴ്‌സ്‌മെന്റ് പറയുമ്പോഴും മകനെ കാണാതെ പോയ അച്ഛന്റെ ആകുലതയും വ്യാധിയും ടെന്‍ഷനുമൊന്നും പാര്‍ട്ടിക്കാര്യത്തില്‍ മാത്രം വ്യാപൃതന്‍ എന്ന് ഭാവിക്കുന്ന കോടിയേരി ബാലകൃഷ്ണനില്‍ കാണാനില്ല. എന്റെ മകനെ ഉടന്‍ കണ്ടെത്തിത്തരണമെന്ന് ഈ മുന്‍പോലീസ് മന്ത്രി സംസ്ഥാനത്തെ പോലീസ് മേധാവി ലോക് നാഥ് ബഹറയോടൊന്നും പറഞ്ഞുകേട്ടില്ല. കാണാതെ പോയവരെ കണ്ടെത്താനുള്ള ഹേബിയസ് കോര്‍പറസ് ഹര്‍ജിയൊന്നും കൊടുക്കുന്നതായി ബാലകൃഷ്ണന്‍  പറഞ്ഞുകേള്‍ക്കുന്നതുമില്ല.

ബിനീഷ് എവിടെ ആരുടെ ലാവണത്തില്‍ ഒഴിച്ചുവെന്നും ഒളിപ്പിച്ചുവെന്നും കോടിയേരി സഖാവിന് കൃത്യമായി അറിയാമെന്ന കാര്യം അരിയാഹാരം ഭക്ഷിക്കുന്ന ശരാശരി മലയാളികള്‍ക്ക് മനസിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ടല്ലോ. മൊബൈലും ഫേസ് ബുക്ക് അക്കൗണ്ടും അടച്ചുപൂട്ടിയശേഷം ബിനീഷ് എവിടെപ്പോയി. ഗള്‍ഫിലും തമിഴ് നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലെ നാലു ജില്ലകളിലും സ്വത്തു വകകളും ഒളിത്താവളങ്ങളുമുള്ള ബിനീഷിനെ പൊക്കുകയെന്നത് എന്‍ഫോഴ്‌സ്‌മെന്ററിന് കടുത്ത പണിതന്നെ. മയക്കുമരുന്നുമായി പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയാനുള്ളത്.  ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷ് മുന്‍പുനടന്ന ചോദ്യം ചെയ്യലില്‍  നല്‍കിയ മൊഴികളില്‍ ഇഡിയ്ക്ക് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ബിനീഷിന് സുഖമില്ലെന്നാണ് ചോദ്യം ചെയ്യലിനുള്ള മറുപടിയായി കോടിയേരി കുടുംബം ് അന്വേഷണ സംഘത്തോടു പറഞ്ഞത് .

ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം കൊടുക്കാനാകുന്നില്ലെങ്കില്‍ ബിനോയി അകത്താകുമെന്ന് കോടിയേരിക്കും കുടുംബത്തിനും നിയമോപദേശം ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ നില പരിശോധിച്ചറിയാന്‍ കൊച്ചി ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് അധാകാരികള്‍ അന്വേഷിച്ചപ്പോഴാണ് ബിനീഷ് എവിടെയോ മുങ്ങിയ വിവരം പുറത്തറിയുന്നു. മടിയില്‍ കനമുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പേടിക്കേണ്ടതുള്ളു എന്ന് നൂറു തവണ ആര്‍ത്തിച്ചിട്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മടിയില്‍ കനമില്ലെങ്കില്‍ എന്തിന് നാണംകെട്ട് മുങ്ങല്‍ നടത്തണം. ശിവശങ്കരനെപ്പോലെ ചങ്കുവേദനയും തലവേദനയും ഞരമ്പുവേദനയുമൊക്കെ അഭിനയിച്ചു നടക്കേണ്ട ഗതികേട് കോടിയേരിയുടെ മകനു വരുമ്പോള്‍ കേരളം കോടിയേരി പറഞ്ഞ വിഖ്യാത ഡയലോഗ് പാടത്തു ജോലി, വരമ്പത്ത് കൂലി സ്വന്തം വീട്ടില്‍ തന്നെ കിട്ടുകയാണല്ലോ എന്നാണ് ഇന്ന് കേരളം പറഞ്ഞുപോകുന്നത്.

എന്നാല്‍, കോടിയേരി ബാലകൃഷ്ണനൊപ്പം താമസിക്കുന്ന ബിനീഷ് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരമെന്നിരിക്കെയാണ് മകനെ കാണാത്ത വിഷമം അച്ഛന്‍ ബാലകൃഷ്ണന്‍ പുറത്തുവിടാത്തത്. മകന്‍ അറസ്റ്റുപേടിച്ച് ഒളിച്ചുപോയശേഷവും ഇതേ അച്ഛന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുന്നിലിരുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടിയെ ന്യായീകരിക്കുന്ന തള്ള് തുടരുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കുറച്ചുനാളുകളായി ഈ അക്കൗണ്ടുകളില്‍ അപ്‌ഡേഷന്‍ നടത്തുന്നതേയില്ല. ബാംഗളൂര്‍ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് മേയ് മുതല്‍ ജൂലൈ വരെ  76 തവണ ബിനീഷ് കൊടിയേരിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണില്‍ മാത്രം 58 കോളുകളാണ് നടത്തിയത്.

സ്വപ്‌ന ഒളിക്കാന്‍ പാഞ്ഞതും അനൂപും ബിനീഷും ഒരുക്കിയ ബാംഗളൂരിലെ ലാവണത്തില്‍തന്നെയായിരുന്നു. നിയമോപദേശം വാങ്ങി മുങ്ങിയെങ്കിലും ബിനീഷ് ചോദ്യം ചെയ്യലിന് എത്തിയേ തീരു. കുരുക്കു മുറുകുന്ന സാഹചര്യത്തില്‍ ഉത്തരമില്ലാതെ ബിനീഷ് കോടിയേരി അറസ്റ്റിലായാല്‍ ആ നിമിഷമുണ്ടാകും കോടിയേരി ബാലകൃഷ്ണന്റെ രാജി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (28 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (32 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (46 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (53 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends