Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അങ്ങനെയോ കാര്യങ്ങള്‍... ഐഎന്റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ സിബിഐ കേസിന്റെ പേരില്‍ വെറുതെ വിട്ടു; ചെറുവിരല്‍ അനക്കാതെ ചന്ദ്രശേഖരന്‍ ഊരി വന്നു; സിബിഐയുമായി ഇടംതിരിഞ്ഞ് നില്‍ക്കുന്ന പിണറായി പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു

22 OCTOBER 2020 10:04 AM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ക്ക് പിണറായി സര്‍ക്കാരിന്റെ കൃപാകടാക്ഷം വേണോ? എങ്കില്‍ ഒരു സി ബി ഐ കേസില്‍ പ്രതിയായാല്‍ മതി. എങ്കില്‍ നിങ്ങള്‍ ബി ജെ പി ക്കാരനാണെങ്കില്‍ പോലും പിണറായി സര്‍ക്കാര്‍ നിങ്ങളെ കെട്ടി പിടിച്ച് ഉമ്മവയ്ക്കും.

ഐ.എന്‍ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെയാണ് സി ബി ഐ കേസിന്റെ പേരില്‍ പിണറായി വെറുതെ വിട്ടത്. ഇതിന് വേണ്ടി ചന്ദ്രശേഖരന് ചെറുവിരല്‍ അനക്കേണ്ടി വന്നില്ല.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതിയായിരുന്നു ചന്ദ്രശേഖരന്‍. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐ തീരുമാനിച്ചു. സര്‍ക്കാരാണ് പ്രേസിക്യൂഷന്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ സി ബി ഐയുമായി ഇടംതിരിഞ്ഞ് നില്‍ക്കുന്ന പിണറായി പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ചന്ദ്രശേഖരന് പുറമേ അഴിമതിക്കേസില്‍ പ്രതിയായ കമ്പനി മുന്‍ എം ഡി രതീശന്‍ സിബിഐ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നല്‍കിയ മറുപടി. 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ചുരുക്കത്തില്‍ ഹൈക്കോടതി പറഞ്ഞാലൊന്നും പിണറായി അനങ്ങില്ല.

അടഞ്ഞ് കിടക്കുകയായിരുന്ന കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ തുറക്കാന്‍ 2015 ലെ ഓണക്കാലത്ത് സര്‍ക്കാര്‍ നല്‍കിയ 30 കോടി വിനിയോഗിച്ച് തോട്ടണ്ടി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. തോട്ടണ്ടി ഇറക്കുമതിയില്‍ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പടെ നാലുപേരെ പ്രതികളാക്കിയായിരുന്നു വിജിലന്‍സ് കേസെടുത്തിരുന്നത്.

തോട്ടണ്ടി ഇറക്കിയ ജെ.എം.ജെ ട്രേഡേഴ്‌സ് ഉടമ ജയ്‌മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരായിരുന്നു മൂന്നും നാലും പ്രതികള്‍. 2015 ലെ ഓണത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആര്‍. ചന്ദ്രശേഖരന്‍ നിരാഹാരം കിടന്നതിനെ തുടര്‍ന്ന് 30 കോടി രൂപ കോര്‍പറേഷന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍നിന്ന് 23.4 കോടിക്ക് 2000 ടണ്‍ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഐ.എന്‍. റ്റി യു സി നേതാവ് നിരാഹാരം കിടന്നത്. ഐ ഗ്രൂപ്പുകാരനായ ചന്രശേഖരന്റെ നടപടിയില്‍ അന്നേ ഉമ്മന്‍ ചാണ്ടി കലിച്ചിരുന്നു

തോട്ടണ്ടി ഇടപാടില്‍ അഞ്ചുകോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് പരാതി നല്‍കിരുന്നു. തുടര്‍ന്ന് ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി. അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കിലോക്ക് 103107 രൂപ നിരക്കില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ 117 രൂപയാണ് കിലോക്ക് നല്‍കിയത്. 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 2.86 കോടിയുടെ നഷ്ടം ഉണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തിയത്.

ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോട്ടയത്തെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കണ്ടത്തിയിരുന്നു. ടെന്‍ഡര്‍ നല്‍കിയതിലെ അഴിമതി കൂടാതെ അളവില്‍ വെട്ടിപ്പും തോട്ടണ്ടിക്ക് ഗുണനിലവാരമില്ലാത്തതും ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കിയില്ല.

കൂടാതെ, വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണ പിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന തുടര്‍ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ കേസ് അന്വേഷിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. അത് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റതോടെയാണ് തുടര്‍നടപടിയുണ്ടായത്.

കെ.എ. രതീഷ് കേസില്‍ പ്രതിയായതാണ് ചന്ദ്രശേഖരനെ തുണച്ചത്. പിണറായിയുമായി ചന്ദ്രശേഖരന് നല്ല ബന്ധമുണ്ട്. സി ഐ ടി യു പതിനാലാമത് സംസ്ഥാന സമ്മേളനത്തില്‍ പിണറായി ചന്ദ്രശേഖരനെയും ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്ത നീതിയാണ് ചന്ദ്രശേഖരന് കിട്ടിയത്.

സി ബി ഐയും സി പി എമ്മും തമ്മിലുള്ള വൈരം നാള്‍ക്കുനാള്‍ വളരുകയാണ്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ സി ബി ഐ സ്വീകരിച്ച കര്‍ശന നിലപാടുകളാണ് അടുത്തകാലത്തായി സി പി എമ്മിനെ ക്ഷീണിപ്പിച്ചത്.കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നോട്ടമിടുന്ന സി ബി ഐയെ സി പി എമ്മിന് ഒട്ടും വിശ്വാസം പോരാ. ലാവ്‌ലിന്‍ കേസില്‍ സിബി ഐ സ്വീകരിച്ച നിലപാടാണ് ഏറ്റവുമൊടുവില്‍ സി പി എമ്മിനെ വെറുപ്പിച്ചത്.സുപ്രീം കോടതിയുടെ സഹായം കൊണ്ട് മാത്രമാണ് കേസില്‍ ഏതാനും ദിവസങ്ങളുടെ ആനുകൂല്യം പിണറായിക്ക് കിട്ടിയത്. ബി ജെ പി സര്‍ക്കാരും പിണറായിയും തമ്മിലുള്ള ഇക്വേഷന്‍ തെറ്റിയതോടെയാണ് ലാവ് ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ സി ബി ഐ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെയാണ് സി ബി ഐക്കും ബാധകം. മറ്റേതൊരു അന്വേഷണ ഏജന്‍സിയെക്കാളും കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകള്‍ക്ക് സി ബി ഐ വലിയ വില കല്‍പ്പിക്കുന്നുണ്ട്. അതു കൊണ്ടാണ് ഐ. എന്‍. റ്റിയു സി നേതാവിന്റെ കാര്യത്തിലും സി ബി ഐ പിടിമുറുക്കിയത്.

വലത് പക്ഷത്തെ പ്രമുഖ ദിനപത്രം അവരുടെ മുഖപ്രസംഗത്തിലൂടെ ചന്ദശേഖരനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസുകാരന്റെ അഴിമതിക്ക് ഇടതുപക്ഷം കുടപിടികുന്നതിനെതിരെയായിരുന്നു മുഖപ്രസംഗം. ഇത് ചന്ദ്രശേഖരന്‍ ഐ ഗ്രൂപ്പുകാരനായതു കൊണ്ടാകാം.

ഡി ബി ഐയെ കേരള മണ്ണില്‍ നിന്ന് തുടച്ചു നീക്കുക എന്നതാണ് ഇടതു സര്‍ക്കാരിന്റെ നയം. അതിനവര്‍ ഏതറ്റം വരെയും പോകും. ലാവ്‌ലിന്‍ കേസില്‍ സി ബി ഐയുടെ നിലപാടുകള്‍ പിണറായിക്ക് ഉപദ്രവമാകുമെന്ന് പാര്‍ട്ടി മനസിലാക്കി കഴിഞ്ഞു. സി ബി ഐക്കെതിരെ തിരിഞ്ഞ് അന്വേഷണങ്ങളെല്ലാം രാഷ്ട്രീയ പകപോക്കലാണെന്ന് വരുത്തി തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends