ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ നിർണ്ണായക നീക്കം നടത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചു .ഇന്ന് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുമോ എന്ന കാര്യമായിരുന്നു പ്രധാനം . സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത് . കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും, കേസില്‍ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജന്‍സികള്‍ തന്നെ ചോദ്യം ചെയ്തതായും ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകാന്‍ തയ്യാറാണെന്നും, ഇക്കാര്യങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
എന്നാൽ എൻഫോഴ്സ്‌മെന്റ് മറ്റൊരു നിർണ്ണായക നീക്കം നടത്തിയിരുന്നു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്‌മെന്റ് എതിർ സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്‌നയുടെ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാദ്ധ്യതയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലത്തിലുണ്ട്.
ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായെന്നാണ് കസ്‌റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി എന്‍ഫോഴ്‌സ്‌മെന്റിനും കസ്റ്റംസിനും നിര്‍ദേശം നല്‍കിയിരിക്കുകയാണ് . ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തുടര്‍വാദം കേള്‍ക്കും. ഫലത്തില്‍, ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെയും കസ്റ്റംസിന്റെയും നീക്കം നീണ്ടുപോകാനാണു സാധ്യത എന്നാണ് കരുതപ്പെടുന്നത് .
https://www.facebook.com/Malayalivartha