Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

എനിക്ക് ആരുമില്ലാതെയാണ് ഞാനിവിടെ നിൽക്കുന്നത് .നാളെ എങ്ങനെ ഡ്യൂട്ടി എടുക്കും എന്നുപോലും എനിക്കറിയില്ല; ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞ് ഡോ.നജ്മ, തനിക്കെതിരെ ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ച് കളമശേരി പോലീസ് സ്റ്റേഷനില്‍ ഡോക്ടര്‍ പരാതി നല്‍കി

22 OCTOBER 2020 02:20 PM IST
മലയാളി വാര്‍ത്ത

കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞു .മാതൃഭൂമി ചാനലിൽ നടത്തിയ ചർച്ചയിലാണ് നജ്മ വികാരഭരിതയായത്. എനിക്ക് ആരുമില്ലാതെയാണ് ഞാനിവിടെ നിൽക്കുന്നത് .നാളെ എങ്ങനെ ഡ്യൂട്ടി എടുക്കും എന്നുപോലും എനിക്കറിയില്ല എന്നും നജ്മ പറഞ്ഞു .ഇതാണോ നിങ്ങൾ പറയുന്ന അലാറം എന്ന് ചോദിച്ച് തന്റെ ഫോണിലെ വീഡിയോ ക്യാമറക്ക് മുന്നിലേക്ക് ഉയർത്തി കാണിക്കുകയായിരുന്നു .തന്നെ ഡ്യൂട്ടി എടുക്കാൻ അനുവദിച്ചാൽ താൻ നാളെയും ഡ്യൂട്ടി ചെയ്യും എന്നും .ഇത്രയും നേരം കരയാതെ പിടിച്ചു നിൽക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു. വേദന ജനകമായ നിമിഷങ്ങൾക്കായിരുന്നു മാതൃഭൂമിയുടെ ഇന്നലത്തെ ചർച്ച സാക്ഷ്യം വഹിച്ചത്. അതെ സമയം ഡോ. നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം.

തനി‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നു എന്നും ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ച് കളമശേരി പോലീസ് സ്റ്റേഷനില്‍ ഡോക്ടര്‍ പരാതി നല്‍കി.സി.പി.എം അനുകൂല സംഘടനകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് പ്രചാരണങ്ങളെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശാഭിമാനി പത്രത്തെയും പരാതിയില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. താന്‍ കെ.എസ്.യുക്കാരിയാണെന്ന് ദേശാഭിമാനിയും സി.ഐ.ടി.യു കളമശ്ശേരി, ഗവണ്‍മെന്റ് നഴ്‌സസ് എന്നീ കൂട്ടായ്മകളും പ്രചാരണം നടത്തുന്നെന്നും ഡോ. നജ്മ ചൂണ്ടിക്കാണിക്കുന്നു.'നിയമസംവിധാനത്തില്‍ വിശ്വാസമുള്ളതിനാലാണ് തികച്ചും വസ്തുതാവിരുദ്ധമായ വാര്‍ത്തയ്‌ക്കെതിരേ പരാതി നല്‍കുന്നത്.

എന്നെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങള്‍ മാനസികമായി തളര്‍ത്തുന്നു. ഈ പ്രചാരണങ്ങള്‍ മൂലം ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമോ എന്ന് ഭയവുമുണ്ട്' -ഡോക്ടര്‍ പരാതിയില്‍ പറയുന്നു.എന്നാൽ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ ജൂനിയര്‍ റെസിഡന്‍റ് ഡോക്ടര്‍ നജ്മ സലീമിനും നഴ്സിങ് ഓഫീസര്‍ ജലജ ദേവിക്കും പിന്തുണയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുതയാണ് ഓരോ ദിവസവും പുറത്ത് വരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെന്‍റിലേറ്റര്‍ ഘടിപ്പിക്കാത്തതിെന്‍റ പേരില്‍ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേതാണ്.ഇക്കാര്യം ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ പറഞ്ഞതിനാണ് ജലജ ദേവിയെ ആരോഗ്യ മന്ത്രി സസ്പെന്‍റ് ചെയ്തത്. ആശുപത്രികളില്‍ നടക്കുന്ന കൊളളരുതായ്മകള്‍ സ്ഥിരീകരിച്ചതിന് ഡോക്ടര്‍ നജ്മയെ പീഢിപ്പിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കഫീല്‍ ഖാനില്‍ നിന്നും ജലജ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങനെയാണെന്നും പി.കെ ഫിറോസ് ചോദിച്ചു.പി.കെ ഫിറോസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
മുഖ്യമന്ത്രി കഴിഞ്ഞാല്‍ പി.ആര്‍ വര്‍ക്കിന് കോടികള്‍ ചെലവഴിച്ചത് ആരോഗ്യ മന്ത്രിക്ക് വേണ്ടിയാണ്. കോവിഡിന്റെ തുടക്കത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ബി.ജി.എമ്മിന്റെ അകമ്ബടിയോടെ ഇവിടെ ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുണ്ട് എന്ന് മേനി നടിച്ചതൊന്നും മലയാളി മറന്നിട്ടില്ല. യഥാര്‍ത്ഥത്തില്‍ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുതയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാത്തതിന്റെ പേരില്‍ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേത് മാത്രമാണ്. ഇക്കാര്യം ഒരു വാട്സ് അപ്പ് ഗ്രൂപ്പില്‍ പറഞ്ഞതിനാണ് നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിയെ ആരോഗ്യ മന്ത്രി സസ്പെന്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (3 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (4 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (5 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (5 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (5 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (6 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (6 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (6 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (7 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (8 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (8 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (8 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (8 hours ago)

Malayali Vartha Recommends