സ്പ്രിന്‍ക്ലര്‍ കരാറിൽ വീഴ്‌ച; കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് വ്യക്തം, സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്

സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. കരാറിന് മുൻപ് നിയമ സെക്രട്ടറിയോട് ഉപദേശം തേടാത്തത് നടപടിക്രമത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ലെന്നും വ്യക്തമാക്കുന്നു. 1.84 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് ലഭ്യമായതായും മാധവന്‍ നമ്ബ്യാര്‍-ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 23 പേജുള്ള റിപ്പോര്‍ട്ടില്‍ കരാറില്‍ വീഴ്ച സംഭവിച്ചുവെന്നത് ചൂണ്ടിക്കാട്ടുന്നു. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാറിനെ സമീപിച്ചത് സ്പ്രിന്‍ക്ലറാണ്. കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായി. ഇത് 10 ദിവസത്തിനകം സി-ഡിറ്റിന്‍റെ സര്‍വറിലേക്ക് മാറ്റി. വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ല. എന്നാല്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നഷ്ടമായിട്ടില്ല എന്നും സമിതി പറയുന്നു.വിവര സുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.സ്പ്രിന്‍ക്ലര്‍ കരാര്‍ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. എന്നാല്‍, പരിശോധന പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.നേരത്തെ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയത് എന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി പരിശോധിക്കുമ്പോള്‍ നേരത്തെ വ്യക്തമായത് . വിവര സുരക്ഷ ഉറപ്പാക്കുന്ന രേഖയില്‍ കൃത്രിമം നടന്നുവെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.മാര്‍ച്ച് 25ന് പ്രാബല്യത്തില്‍ വരികയും ഏപ്രില്‍ രണ്ടിന് ഔദ്യോഗിക രൂപത്തില്‍ വരികയും ചെയ്ത കരാറാണ് ഇത്. ഏപ്രില്‍ രണ്ടിന് വന്നിരിക്കുന്ന ഓര്‍ഡര്‍ ഫോമില്‍ പലകാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഫോമില്‍ അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധി ഏപ്രില്‍ രണ്ടെന്ന് ഒപ്പിനോടൊപ്പം തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ഐടി സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഏപ്രില്‍ രണ്ടിന് ഓഡര്‍ ഫോമില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ഫോമുമായി ബന്ധപ്പെട്ട രേഖകളുടെ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുമ്പോള്‍ ആ രേഖകള്‍ ഏപ്രില്‍ രണ്ടിനാണ് തയ്യാറാക്കിയതെന്നും വ്യക്തമാണ്. എന്നല്‍ അതിനൊപ്പമുള്ള വിവരസുരക്ഷാ ഉറപ്പാക്കല്‍ കരാറിലാണ് കൃത്രിമം സംശയിക്കുന്നത്.ബന്ധപ്പെട്ട വിരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പുനല്‍കുന്നതാണ് ഈ കരാര്‍.
ഇതില്‍ മാര്‍ച്ച് 24 ആണ് പ്രാബല്യത്തില്‍ വരുന്ന തിയ്യതി എന്നും വ്യക്തമാക്കുന്നു. എന്നാല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുമ്പോള്‍ ഈ രേഖകള്‍ ഉണ്ടാക്കിയത് ഏപ്രില്‍ 14 നാണ് എന്ന് വ്യക്തമാകും.ഏപ്രില്‍ 14ന് ഉച്ചയ്ക്കാണ് ഈ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വെബസൈറ്റിന്റെ പ്രോപ്പര്‍ട്ടീസ് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഏപ്രില്‍ 2ന് അമേരിക്കന്‍ പ്രതിനിധി ഡെയ്റ്റ് സഹിതം കരാറില്‍ ഒപ്പിട്ടപ്പോള്‍ കൃത്രിമം സംശയിക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രതിനിധിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല.ഇത് ഡിജിറ്റലായാണോ രേഖപ്പെടുത്തിയതെന്നും സംശയിക്കുന്നു.
എന്നാല്‍ കേരളസര്‍ക്കാരിന്റെ പ്രതിനിധിയുടെ ഒപ്പില്‍ ഡിജിറ്റല്‍ സാമ്യം ഇല്ലാത്തതും സംശയത്തിന് ഇടനല്‍കുന്നു. ഒപ്പ് കട്ട് ആന്റ് പേസ്റ്റ് ആണോയെന്നും സംശിക്കുന്നു.സാധാരണ ഓര്‍ഡര്‍ ഫോമിനോടൊപ്പമാണ് കരാറുമായി ബന്ധപ്പെട്ട നിബന്ധനകളും തയ്യാറാക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്നകരാറുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന അടങ്ങിയ കരാര്‍ തയ്യാറാക്കിയത് ഏപ്രില്‍ 14ന് ആണ് എന്നതും ദുരൂഹത സൃഷ്ടിക്കുന്നതാണ്. വിവര സുരക്ഷ ഉറപ്പാക്കുന്ന കരാറില്‍ അത് പ്രാബല്യത്തില്‍ വരുന്ന തിയ്യതി മാര്‍ച്ച് 24 മുതലാണെന്നും വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha