സ്വപ്നമോ സത്യമോ... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി രാജ്യം; ഓഫീസിലേക്കു പോകുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഭാര്യയുടെ കോള്‍ കണ്ട് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ഫാനില്‍ തുങ്ങി നില്‍ക്കുന്ന പുഷ്പയെ കണ്ട് ഞെട്ടിപ്പോയി

യുപിയിലെ ഹാഥ്‌റസ് കേസ് പോലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിര്‍ഭയയ്ക്ക് ശേഷം രാജ്യം വേദനിച്ച മറ്റൊരു കേസാണിത്. രാജ്യം ഒറ്റക്കെട്ടായി നിന്നതോടെ ശക്തമായ അന്വേഷണത്തിന് നിര്‍ബന്ധിതരാകുകയായിരുന്നു യുപി പോലീസ്. ഇപ്പോള്‍ അവിടെ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്.
ഹാഥ്‌റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തില്‍ വലിയ ദുരൂഹതയാണ് നിറയുന്നത്. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്‌നൗവിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്.
പുഷ്പ പ്രകാശ് ലഖ്‌നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ലോഹിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
രാവിലെ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ ഡിഐജിയെ പുഷ്പ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്നായിരുന്നു ഭാര്യ നല്‍കിയ സൂചന. ഉടന്‍ അദ്ദേഹം തിരിച്ചെത്തി. അപ്പോഴേക്കും പുഷ്പ തൂങ്ങിയിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിച്ച് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ മൂന്ന് കുട്ടികളും രണ്ട് പൊലീസുകാരും ഈ സമയം വീട്ടിന്റെ താഴേ നിലയില്‍ ഉണ്ടായിരുന്നു.
പതിനാറു കൊല്ലം മുമ്പായിരുന്നു ചന്ദ്രപ്രകാശും പുഷ്പയും വിവാഹിതരായത്. ഇരുവര്‍ക്കും ഇടയില്‍ കുടുംബ പ്രശ്‌നമുള്ളതായി ആര്‍ക്കും അറിയില്ല. ഇതും സംഭവത്തിന്റെ ദൂരൂഹത കൂട്ടുന്നു. പ്രാഥമിക നിഗമനത്തില്‍ ഇതൊരു ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കാരണം വ്യക്തമല്ല. ഇതില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കള്ളക്കളികളൊന്നും നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.
2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവില്‍ ഉന്നാവിലാണ് ചുമതല വഹിക്കുന്നതെങ്കിലും ഹാഥ്‌റസ് കേസന്വേഷണ സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ കേസ് പിന്നീട് സിബിഐ.ക്ക് കൈമാറുകയായിരുന്നു.
ഹത്രാസ് കേസില്‍ കഴിഞ്ഞ ദിവസം നിര്‍ണായക വഴിത്തിരിവും ഉണ്ടായി. ഹത്രാസില്‍ പെണ്‍കുട്ടി പരിക്കേറ്റ് കിടന്ന വയലില്‍ അമ്മയേയും സഹോദരനെയും കണ്ടെന്ന് സാക്ഷിമൊഴി. സംഭവത്തില്‍ ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ച വിക്രം എന്ന യുവാവാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സിബിഐ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹത്രാസം സംഭവം നടന്ന സെപ്തംബര്‍ 14 ന് പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും വയലില്‍ കണ്ടെന്നാണ് വിക്രം പറയുന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെങ്കിലും അത് കണക്കാക്കാതെ സഹോദരന്‍ കാലികള്‍ക്ക് കൊടുക്കാനുള്ള പുല്ലുമായി മടങ്ങുകയായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഹത്രാസ് സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണം ഇങ്ങനെ പുരോഗമിക്കുന്നതിനിടേയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ദുരൂഹ മരണം.
https://www.facebook.com/Malayalivartha





















