Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

വിനയാകുമോ... സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമോ? സന്ദീപും സരിത്തും സ്വര്‍ണ്ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്ന മൊഴി സിപിഎമ്മിന് വിനയാകുന്നു; കാരാട്ട് റസാഖിന്റെ പേര് ഉയരുമ്പോള്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം

27 OCTOBER 2020 09:49 AM IST
മലയാളി വാര്‍ത്ത

കാരാട്ട് റസാക്കിന്റെ വിശ്വസ്തനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചത് ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടാണെന്ന് പലരും കരുതുന്നത്.

സ്വര്‍ണ്ണകടത്തില്‍ എ. കെ. ജി സെന്ററും ക്ലിഫ്ഹൗസും ഒരു പോലെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ വഴിയിലേക്ക് തിരിയുന്നത്. മടിയില്‍ കനമില്ലാത്തവര്‍ക്ക് വഴിയില്‍ പേടിക്കേണ്ട എന്നൊക്കെ വീമ്പിളക്കിയവര്‍ കസ്റ്റംസിന്റെ മുന്നില്‍ നിന്ന് വിയര്‍ക്കുമോ എന്ന് കണ്ടറിയണം. കോടിയേരിയുടെ വിവാദ നായകന്‍മാരായ മക്കള്‍ക്കും കാരാട്ട് റസാഖുമായി അടുത്ത ബന്ധമുണ്ട്.

ആദ്യമായാണ് സി പിഎം ചിത്രത്തിലേക്ക് വരുന്നത്. കാരാട്ട് റസാഖ് സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെയെല്ലാം വിശ്വസ്തനാണ്. സി പി എമ്മും സമ്പന്നരും തമ്മിലുള്ള പാലമാണ് കാരാട്ട് റസാഖ്. അദ്ദേഹത്തിന് സി പി എമ്മിലെ അത്യുന്നതരുമായി ബന്ധമുണ്ടെന്നത് മുമ്പേ വ്യക്തമായതാണ്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യ പ്രതി റബിന്‍സ് ഹമീദിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം തെളിയിക്കാനായാല്‍ മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ പ്രതിയാക്കും. ശിവശങ്കരന് സി പി എം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.

ദുബൈയില്‍ നിന്ന് നാട് കടത്തിയ റബിന്‍സിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദ്. ദുബായ് കേന്ദ്രമാക്കി നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം അയച്ചത് റബിന്‍സും, ഫൈസല്‍ ഫരീദും ചേര്‍ന്നാണെന്ന് എന്‍ഐഎ യുടെ കണ്ടെത്തല്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ പത്താം പ്രതിയായ റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ ഇന്ത്യ ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര നീക്കങ്ങള്‍ നടത്തിയിരുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതി പ്രതിയ്ക്കായി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് യുഎഇ റബിന്‍സിനെ നാട് കടത്തിയത്. ഈ വിവരം ഇന്റര്‍ പോള്‍ എന്‍ഐഎയും കൈമാറിയിരുന്നു.

വൈകിട്ട് 4.30 ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രതിയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ കൂട്ട് പ്രതിയായ ഫൈസല്‍ ഫരീദിനെ കേരള്തതിലെത്തിക്കാനുള്ള ശ്രമവും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസ്, ജലാല്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു ദുബായ് കേന്ദ്രീകരിച്ച് റബിന്‍സ് കള്ളക്കടത്തും ഹവാല ഇടപാടുകളും ആസൂത്രണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹജരാക്കും.

റബിന്‍സും ഫൈസലും തമ്മില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന സംശയം മുമ്പേ അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നു. സ്വപ്നയെ ഉപയോഗിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയിരുന്നത്. സ്വപ്നയുടെ സ്വാധീനങ്ങളാണ് ഇവര്‍ സ്വര്‍ണ്ണകടത്തിനായി ഉപയോഗിച്ചത്. ശിവശങ്കറിന്റെ സഹായം രണ്ട് പ്രതികള്‍ക്കും നിര്‍ലോഭം ലഭിച്ചിരുന്നു എന്നാണ് കണക്ക്കൂട്ടുന്നത്. ഫൈസല്‍ ഫരീദ് അയച്ച സ്വര്‍ണ്ണത്തിന്റെ നയതന്ത്ര ബാഗഗേജ് വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടത് ശിവശങ്കറാണ്. മുമ്പ് കേരളത്തിലെത്തിയ നയതന്ത്ര ബാഗേജുകളും ഇത്തരത്തിലാണ് കൈമാറിയിട്ടുള്ളത്. ശിവശങ്കറിന് സിപി എമ്മിലെ ഉന്നത നേതാവുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും.

ചുരുക്കത്തില്‍ സ്വര്‍ണ്ണക്കടത്ത് ഒരു വലയായി മാറുകയാണ്. ശിവശങ്കരനും കോടിയേരിയും കാരാട്ട് റസാക്കുമൊക്കെ തമ്മിലുള്ള ബന്ധത്തിന്റെ മറവില്‍ പുരോഗമിക്കുന്ന അന്വേഷണം ആരെയൊക്കെ കുരുക്കുമെന്ന് കണ്ടറിയണം. ഇത്രയും കാലം മടിയില്‍ കനമില്ലെന്ന് പറഞ്ഞവരും അന്വേഷണത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തവരും മാളത്തില്‍ ഒളിക്കുമോ എന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (3 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (3 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (3 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (3 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (5 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (6 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (6 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (6 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (7 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (7 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (7 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (7 hours ago)

Malayali Vartha Recommends