Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഡോണുമല്ല ബോസുമല്ല... എന്റെ ഭര്‍ത്താവ് ഡോണുമല്ല ബോസുമല്ല ആ കാര്‍ഡ് ഇവിടെക്കൊണ്ടിട്ടതാണ്; റെയ്ഡിനിടെ ഇഡിയെ നാണം കടുത്തി തടഞ്ഞവരെ ഇപ്പോള്‍ കാണാനില്ല; ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് ഇഡി കൈമാറ്റം തടഞ്ഞതോടെ നിശ്ചലമായി കോടിയേരി വീട്; അടുത്തത് ഭാര്യാമാതാവിന്റെ ഐ ഫോണ്‍ പരിശോധനാ ഫലം

24 NOVEMBER 2020 09:14 AM IST
മലയാളി വാര്‍ത്ത

കോടതിയുടെ വാറണ്ടോടെ കോടിയേരി വീട്ടില്‍ റെയ്ഡിനെത്തിയ ഇഡിയെ തടയാന്‍ എല്ലാവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും എത്രവേഗമാ ഇടപെട്ടത്. കോടിയേരി വീട്ടിലെ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡിനു പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിങ്ങിപ്പൊട്ടിയതോടെ കാര്യങ്ങള്‍ ഉഷാറായി. അതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്ത് അവര്‍ കാര്യങ്ങള്‍ ബിനീഷിന് അനുകൂലമാക്കാന്‍ ശ്രമിച്ചു.

ബിനീഷ് ഡോണുമല്ല, ബോസുമല്ല. സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണെന്നാണ് റെനീറ്റ പറഞ്ഞത്. കുറെ കൂട്ടുകാര്‍ ഉണ്ടെന്നു മാത്രം. കൂട്ടുകാര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭര്‍ത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല.

എന്റെ ഭര്‍ത്താവിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ഇവിടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്നു പറയുന്നതു കളവാണ്. ഒരു സില്‍വര്‍ കാര്‍ഡ് കാണിച്ചു. അവര്‍ കൊണ്ടുവന്നിട്ടതാണ്. അതു കണ്ടെടുത്തു എന്നു ഞാന്‍ ഒപ്പിട്ടു നല്‍കണമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കുരുങ്ങുമെന്നു പറഞ്ഞു. ജയിലില്‍ പോയാലും തല പോയാലും ഒപ്പിടില്ലെന്നു ഞാന്‍ അറിയിച്ചു. ഒപ്പിടാതെ പോകില്ലെന്ന് അവരും. നിങ്ങള്‍ പോകേണ്ട, പക്ഷേ ഒപ്പിടില്ലെന്നു ഞങ്ങള്‍ പറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്നു വച്ചതാണെന്ന് എഴുതി ഒപ്പിട്ടു തരാമെന്നും പറഞ്ഞു.

വീണ്ടും ഒരു ഓഫിസര്‍ വന്ന് ഒറ്റയ്ക്കു സംസാരിച്ചു. ഒപ്പിട്ടാല്‍ ബിനീഷ് തിരിച്ചുവരും, ഇല്ലെങ്കില്‍ വീണ്ടും കുരുങ്ങുമെന്നു പറഞ്ഞു. ബിനീഷ് വിളിച്ചു പറഞ്ഞാല്‍ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു വിളിച്ചാലും ഒപ്പിടില്ലെന്നു മറുപടി പറഞ്ഞു. ബിനീഷ് ശനിയാഴ്ച തിരികെ വരണമെങ്കില്‍ ഒപ്പിടണമെന്നു പറഞ്ഞു. വന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഒപ്പിടില്ല എന്നു മറുപടി നല്‍കി. ഇഡി പരിശോധനയ്ക്കു വരുന്നതായി കഴിഞ്ഞ ദിവസം മുതല്‍ മാധ്യമങ്ങളില്‍ കേള്‍ക്കുകയാണ്. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തേ മാറ്റാമായിരുന്നില്ലേ എന്നും റെനീറ്റ ചോദിച്ചു.

കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ; തെളിവു നശിപ്പിക്കില്ലായിരുന്നില്ലേ എന്ന് ഭാര്യാ മാതാവ് മിനി ചോദിച്ചത് ഏറെ ചര്‍ച്ചയായി. എന്റെ ഐഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞു. അത് ഒപ്പിട്ടു നല്‍കി. കൊണ്ടുപോട്ടേയെന്നും മിനി പറഞ്ഞു. ആ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനിരിക്കുന്നത്.

ഈ റെയ്ഡിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ സ്വത്തിന്റെ ക്രയവിക്രയം ഇഡി തടഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നേരത്തേ താമസിച്ചിരുന്ന മരുതംകുഴിയിലെ കോടിയേരി വീടിന്റെയും ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തിന്റെയും കൈമാറ്റം തടയണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. മരുതംകുഴിയിലെ റെയ്ഡിനെ തുടര്‍ന്നാണു ബെംഗളൂരു ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിഹ്ന സംസ്ഥാന റജിസ്‌ട്രേഷന്‍ ഐജിക്കു ബിനീഷിന്റെ സ്വത്തിന്റെ വിശദാംശങ്ങള്‍ തേടി കത്തു നല്‍കിയത്.

മരുതംകുഴിയിലെ വീടും കണ്ണൂരില്‍ കുടുംബപരമായി കിട്ടിയ സ്വത്തും മാത്രമാണു ബിനീഷിനുള്ളതെന്നാണു റജിസ്‌ട്രേഷന്‍ വകുപ്പ് ഇഡിയെ അറിയിച്ചത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്വത്തിന്റെ കൈമാറ്റം പാടില്ലെന്നു സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാര്‍ ഓഫിസുകളിലേക്കും വകുപ്പുതല നിര്‍ദേശം നല്‍കി. ലഹരിമരുന്നു വ്യാപാരത്തിനു പണം നല്‍കിയെന്നാണു ബിനീഷിനെതിരായുള്ള ആരോപണം.

കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമല്ലെന്നു കോടതിയില്‍ ബോധ്യപ്പെടുത്താനായാല്‍ മാത്രമേ സ്വത്തുക്കള്‍ തിരിച്ചു കിട്ടാറുള്ളൂ. ഈ വിഷമത്തിനിടയില്‍ ഭാര്യാമാതാവിന്റെ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്. അതെന്താകുമെന്ന ആകാക്ഷയിലാണ് എല്ലാവരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (16 minutes ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (43 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (49 minutes ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (58 minutes ago)

വയോധിക മരിച്ചു....  (1 hour ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (1 hour ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (1 hour ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (2 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (3 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

Malayali Vartha Recommends