Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഡോണുമല്ല ബോസുമല്ല... എന്റെ ഭര്‍ത്താവ് ഡോണുമല്ല ബോസുമല്ല ആ കാര്‍ഡ് ഇവിടെക്കൊണ്ടിട്ടതാണ്; റെയ്ഡിനിടെ ഇഡിയെ നാണം കടുത്തി തടഞ്ഞവരെ ഇപ്പോള്‍ കാണാനില്ല; ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് ഇഡി കൈമാറ്റം തടഞ്ഞതോടെ നിശ്ചലമായി കോടിയേരി വീട്; അടുത്തത് ഭാര്യാമാതാവിന്റെ ഐ ഫോണ്‍ പരിശോധനാ ഫലം

24 NOVEMBER 2020 09:14 AM IST
മലയാളി വാര്‍ത്ത

കോടതിയുടെ വാറണ്ടോടെ കോടിയേരി വീട്ടില്‍ റെയ്ഡിനെത്തിയ ഇഡിയെ തടയാന്‍ എല്ലാവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും എത്രവേഗമാ ഇടപെട്ടത്. കോടിയേരി വീട്ടിലെ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡിനു പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിങ്ങിപ്പൊട്ടിയതോടെ കാര്യങ്ങള്‍ ഉഷാറായി. അതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്ത് അവര്‍ കാര്യങ്ങള്‍ ബിനീഷിന് അനുകൂലമാക്കാന്‍ ശ്രമിച്ചു.

ബിനീഷ് ഡോണുമല്ല, ബോസുമല്ല. സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണെന്നാണ് റെനീറ്റ പറഞ്ഞത്. കുറെ കൂട്ടുകാര്‍ ഉണ്ടെന്നു മാത്രം. കൂട്ടുകാര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭര്‍ത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല.

എന്റെ ഭര്‍ത്താവിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ഇവിടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്നു പറയുന്നതു കളവാണ്. ഒരു സില്‍വര്‍ കാര്‍ഡ് കാണിച്ചു. അവര്‍ കൊണ്ടുവന്നിട്ടതാണ്. അതു കണ്ടെടുത്തു എന്നു ഞാന്‍ ഒപ്പിട്ടു നല്‍കണമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കുരുങ്ങുമെന്നു പറഞ്ഞു. ജയിലില്‍ പോയാലും തല പോയാലും ഒപ്പിടില്ലെന്നു ഞാന്‍ അറിയിച്ചു. ഒപ്പിടാതെ പോകില്ലെന്ന് അവരും. നിങ്ങള്‍ പോകേണ്ട, പക്ഷേ ഒപ്പിടില്ലെന്നു ഞങ്ങള്‍ പറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്നു വച്ചതാണെന്ന് എഴുതി ഒപ്പിട്ടു തരാമെന്നും പറഞ്ഞു.

വീണ്ടും ഒരു ഓഫിസര്‍ വന്ന് ഒറ്റയ്ക്കു സംസാരിച്ചു. ഒപ്പിട്ടാല്‍ ബിനീഷ് തിരിച്ചുവരും, ഇല്ലെങ്കില്‍ വീണ്ടും കുരുങ്ങുമെന്നു പറഞ്ഞു. ബിനീഷ് വിളിച്ചു പറഞ്ഞാല്‍ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു വിളിച്ചാലും ഒപ്പിടില്ലെന്നു മറുപടി പറഞ്ഞു. ബിനീഷ് ശനിയാഴ്ച തിരികെ വരണമെങ്കില്‍ ഒപ്പിടണമെന്നു പറഞ്ഞു. വന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഒപ്പിടില്ല എന്നു മറുപടി നല്‍കി. ഇഡി പരിശോധനയ്ക്കു വരുന്നതായി കഴിഞ്ഞ ദിവസം മുതല്‍ മാധ്യമങ്ങളില്‍ കേള്‍ക്കുകയാണ്. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തേ മാറ്റാമായിരുന്നില്ലേ എന്നും റെനീറ്റ ചോദിച്ചു.

കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ; തെളിവു നശിപ്പിക്കില്ലായിരുന്നില്ലേ എന്ന് ഭാര്യാ മാതാവ് മിനി ചോദിച്ചത് ഏറെ ചര്‍ച്ചയായി. എന്റെ ഐഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞു. അത് ഒപ്പിട്ടു നല്‍കി. കൊണ്ടുപോട്ടേയെന്നും മിനി പറഞ്ഞു. ആ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനിരിക്കുന്നത്.

ഈ റെയ്ഡിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ സ്വത്തിന്റെ ക്രയവിക്രയം ഇഡി തടഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നേരത്തേ താമസിച്ചിരുന്ന മരുതംകുഴിയിലെ കോടിയേരി വീടിന്റെയും ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തിന്റെയും കൈമാറ്റം തടയണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. മരുതംകുഴിയിലെ റെയ്ഡിനെ തുടര്‍ന്നാണു ബെംഗളൂരു ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിഹ്ന സംസ്ഥാന റജിസ്‌ട്രേഷന്‍ ഐജിക്കു ബിനീഷിന്റെ സ്വത്തിന്റെ വിശദാംശങ്ങള്‍ തേടി കത്തു നല്‍കിയത്.

മരുതംകുഴിയിലെ വീടും കണ്ണൂരില്‍ കുടുംബപരമായി കിട്ടിയ സ്വത്തും മാത്രമാണു ബിനീഷിനുള്ളതെന്നാണു റജിസ്‌ട്രേഷന്‍ വകുപ്പ് ഇഡിയെ അറിയിച്ചത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്വത്തിന്റെ കൈമാറ്റം പാടില്ലെന്നു സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാര്‍ ഓഫിസുകളിലേക്കും വകുപ്പുതല നിര്‍ദേശം നല്‍കി. ലഹരിമരുന്നു വ്യാപാരത്തിനു പണം നല്‍കിയെന്നാണു ബിനീഷിനെതിരായുള്ള ആരോപണം.

കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമല്ലെന്നു കോടതിയില്‍ ബോധ്യപ്പെടുത്താനായാല്‍ മാത്രമേ സ്വത്തുക്കള്‍ തിരിച്ചു കിട്ടാറുള്ളൂ. ഈ വിഷമത്തിനിടയില്‍ ഭാര്യാമാതാവിന്റെ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്. അതെന്താകുമെന്ന ആകാക്ഷയിലാണ് എല്ലാവരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (50 minutes ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (1 hour ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (2 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (2 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (2 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (3 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (4 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (5 hours ago)

Malayali Vartha Recommends