Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

ഡോണുമല്ല ബോസുമല്ല... എന്റെ ഭര്‍ത്താവ് ഡോണുമല്ല ബോസുമല്ല ആ കാര്‍ഡ് ഇവിടെക്കൊണ്ടിട്ടതാണ്; റെയ്ഡിനിടെ ഇഡിയെ നാണം കടുത്തി തടഞ്ഞവരെ ഇപ്പോള്‍ കാണാനില്ല; ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് ഇഡി കൈമാറ്റം തടഞ്ഞതോടെ നിശ്ചലമായി കോടിയേരി വീട്; അടുത്തത് ഭാര്യാമാതാവിന്റെ ഐ ഫോണ്‍ പരിശോധനാ ഫലം

24 NOVEMBER 2020 09:14 AM IST
മലയാളി വാര്‍ത്ത

കോടതിയുടെ വാറണ്ടോടെ കോടിയേരി വീട്ടില്‍ റെയ്ഡിനെത്തിയ ഇഡിയെ തടയാന്‍ എല്ലാവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും എത്രവേഗമാ ഇടപെട്ടത്. കോടിയേരി വീട്ടിലെ 26 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡിനു പിന്നാലെ ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിങ്ങിപ്പൊട്ടിയതോടെ കാര്യങ്ങള്‍ ഉഷാറായി. അതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്ത് അവര്‍ കാര്യങ്ങള്‍ ബിനീഷിന് അനുകൂലമാക്കാന്‍ ശ്രമിച്ചു.

ബിനീഷ് ഡോണുമല്ല, ബോസുമല്ല. സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണെന്നാണ് റെനീറ്റ പറഞ്ഞത്. കുറെ കൂട്ടുകാര്‍ ഉണ്ടെന്നു മാത്രം. കൂട്ടുകാര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭര്‍ത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല.

എന്റെ ഭര്‍ത്താവിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ഇവിടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്നു പറയുന്നതു കളവാണ്. ഒരു സില്‍വര്‍ കാര്‍ഡ് കാണിച്ചു. അവര്‍ കൊണ്ടുവന്നിട്ടതാണ്. അതു കണ്ടെടുത്തു എന്നു ഞാന്‍ ഒപ്പിട്ടു നല്‍കണമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കുരുങ്ങുമെന്നു പറഞ്ഞു. ജയിലില്‍ പോയാലും തല പോയാലും ഒപ്പിടില്ലെന്നു ഞാന്‍ അറിയിച്ചു. ഒപ്പിടാതെ പോകില്ലെന്ന് അവരും. നിങ്ങള്‍ പോകേണ്ട, പക്ഷേ ഒപ്പിടില്ലെന്നു ഞങ്ങള്‍ പറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്നു വച്ചതാണെന്ന് എഴുതി ഒപ്പിട്ടു തരാമെന്നും പറഞ്ഞു.

വീണ്ടും ഒരു ഓഫിസര്‍ വന്ന് ഒറ്റയ്ക്കു സംസാരിച്ചു. ഒപ്പിട്ടാല്‍ ബിനീഷ് തിരിച്ചുവരും, ഇല്ലെങ്കില്‍ വീണ്ടും കുരുങ്ങുമെന്നു പറഞ്ഞു. ബിനീഷ് വിളിച്ചു പറഞ്ഞാല്‍ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു വിളിച്ചാലും ഒപ്പിടില്ലെന്നു മറുപടി പറഞ്ഞു. ബിനീഷ് ശനിയാഴ്ച തിരികെ വരണമെങ്കില്‍ ഒപ്പിടണമെന്നു പറഞ്ഞു. വന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഒപ്പിടില്ല എന്നു മറുപടി നല്‍കി. ഇഡി പരിശോധനയ്ക്കു വരുന്നതായി കഴിഞ്ഞ ദിവസം മുതല്‍ മാധ്യമങ്ങളില്‍ കേള്‍ക്കുകയാണ്. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തേ മാറ്റാമായിരുന്നില്ലേ എന്നും റെനീറ്റ ചോദിച്ചു.

കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ; തെളിവു നശിപ്പിക്കില്ലായിരുന്നില്ലേ എന്ന് ഭാര്യാ മാതാവ് മിനി ചോദിച്ചത് ഏറെ ചര്‍ച്ചയായി. എന്റെ ഐഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞു. അത് ഒപ്പിട്ടു നല്‍കി. കൊണ്ടുപോട്ടേയെന്നും മിനി പറഞ്ഞു. ആ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനിരിക്കുന്നത്.

ഈ റെയ്ഡിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ സ്വത്തിന്റെ ക്രയവിക്രയം ഇഡി തടഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നേരത്തേ താമസിച്ചിരുന്ന മരുതംകുഴിയിലെ കോടിയേരി വീടിന്റെയും ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തിന്റെയും കൈമാറ്റം തടയണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. മരുതംകുഴിയിലെ റെയ്ഡിനെ തുടര്‍ന്നാണു ബെംഗളൂരു ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിഹ്ന സംസ്ഥാന റജിസ്‌ട്രേഷന്‍ ഐജിക്കു ബിനീഷിന്റെ സ്വത്തിന്റെ വിശദാംശങ്ങള്‍ തേടി കത്തു നല്‍കിയത്.

മരുതംകുഴിയിലെ വീടും കണ്ണൂരില്‍ കുടുംബപരമായി കിട്ടിയ സ്വത്തും മാത്രമാണു ബിനീഷിനുള്ളതെന്നാണു റജിസ്‌ട്രേഷന്‍ വകുപ്പ് ഇഡിയെ അറിയിച്ചത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്വത്തിന്റെ കൈമാറ്റം പാടില്ലെന്നു സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാര്‍ ഓഫിസുകളിലേക്കും വകുപ്പുതല നിര്‍ദേശം നല്‍കി. ലഹരിമരുന്നു വ്യാപാരത്തിനു പണം നല്‍കിയെന്നാണു ബിനീഷിനെതിരായുള്ള ആരോപണം.

കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമല്ലെന്നു കോടതിയില്‍ ബോധ്യപ്പെടുത്താനായാല്‍ മാത്രമേ സ്വത്തുക്കള്‍ തിരിച്ചു കിട്ടാറുള്ളൂ. ഈ വിഷമത്തിനിടയില്‍ ഭാര്യാമാതാവിന്റെ ഐ ഫോണിന്റെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്. അതെന്താകുമെന്ന ആകാക്ഷയിലാണ് എല്ലാവരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..  (2 minutes ago)

കാറും ബസും കൂട്ടിയിടിച്ച് അപകടം  (19 minutes ago)

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിത മരണം  (45 minutes ago)

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ  (1 hour ago)

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (8 hours ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (8 hours ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (8 hours ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (8 hours ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (9 hours ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (9 hours ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (10 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (10 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (10 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (11 hours ago)

Malayali Vartha Recommends