Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സീതാറാം യച്ചൂരി

26 NOVEMBER 2020 11:09 AM IST
മലയാളി വാര്‍ത്ത

എം.എ. ബേബിയുടെ നിര്‍ദ്ദേശ പ്രകാരം സീതാറാം യച്ചൂരി ഇബ്രാഹ്രീം കുഞ്ഞ് വിഷയത്തില്‍ ഇടപ്പെട്ടു. മുസ്ലീം സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബേബിയെ കേരളത്തിലെ ചില പ്രമുഖ മുസ്ലീം നേതാക്കള്‍ ബന്ധപ്പെട്ടു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ സി പി എം സംപൂജ്യരാകുമെന്ന സൂചനയാണ് മുസ്ലീം നേതാക്കള്‍ നല്‍കിയത്. ഇബ്രാഹിം കുഞ്ഞിന് ചികിത്സ നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറിയത് സമുദായത്തെ സംബന്ധിച്ചടത്തോളം വലിയ ദുഃഖമായി മാറി. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഇത്രയും പാടില്ലെനാണ് ജനങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എം രവീന്ദ്രനോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി പോലും ഇബ്രാഹിംകുഞ്ഞിന് നല്‍കിയില്ലെന്ന പരാതിയാണ് യച്ചൂരി ഗൗരവമായെടുത്തത്.

ഇബ്രാഹിം കുഞ്ഞിനെയും കമറുദീനെയുമാണ് അടുത്ത കാലത്ത് സര്‍ക്കാര്‍ അകത്താക്കിയത്. ഇരുവരും ലീഗിന്റെ എം എല്‍ എമാരാണ്. മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കളാണ് ഇവര്‍. പാലാരിവട്ടം പാലത്തിന്റെ പേരിലാണ് മുന്‍മന്ത്രി എന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കമറുദീന്‍ വ്യക്തിപരമായി നടത്തിയ ഒരു ബിസിനസാണ് കേസിന് കാരണമായത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് വിജിലന്‍സ് പിന്മാറിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ്.

സിപി എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി അതേപടി അനുസരിക്കുകയാണ് ചെയ്തത്. മുമ്പ് ഇതായിരുന്നില്ല പതിവ്. എന്നാല്‍ ഇപ്പോള്‍ ആര് എന്തു പറഞ്ഞാലും അനുസരിക്കുമെന്ന അവസ്ഥയിലാണ് പിണറായി വിജയന്‍.

അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്.ഇതിന് കോടതി അനുമതി നല്‍കാനുള്ള സാധ്യത കുറവാണ്.

ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് കോടതി നി!യോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഈ മാസം 19ാം തീയതി ലേക് ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോ. വിപി. ഗംഗാധരന്റെ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്.കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗദ്ധനായ ഡോ. ഗംഗാധരനെ അവിശ്വസിച്ചതിലും മുസ്ലിം സമുദായത്തിന് വെറുപ്പുണ്ട്.

എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനറല്‍ ആശുപത്രിയിലെ 5 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് പാനലിലുള്ളത്. ഇവര്‍ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടി വരെ ഇബ്രാഹിം കുഞ്ഞിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ തന്നെ യു ഡി എഫ് നേതാക്കള്‍ നിരന്തരം വേട്ടയാടിയതിന്റെ പ്രതികാരമാണ് മുഖ്യമന്ത്രി തീര്‍ത്തത്. കമറുദീനോടും ഇബ്രാഹിം കുഞ്ഞിനോടും സര്‍ക്കാര്‍ കാണിക്കുന്ന വിരോധത്തിലുള്ള പ്രതിഫലനം വരുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ ദൃശ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (2 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (3 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (3 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (4 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (5 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (6 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (7 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (8 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends