Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സീതാറാം യച്ചൂരി

26 NOVEMBER 2020 11:09 AM IST
മലയാളി വാര്‍ത്ത

എം.എ. ബേബിയുടെ നിര്‍ദ്ദേശ പ്രകാരം സീതാറാം യച്ചൂരി ഇബ്രാഹ്രീം കുഞ്ഞ് വിഷയത്തില്‍ ഇടപ്പെട്ടു. മുസ്ലീം സമുദായവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബേബിയെ കേരളത്തിലെ ചില പ്രമുഖ മുസ്ലീം നേതാക്കള്‍ ബന്ധപ്പെട്ടു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ സി പി എം സംപൂജ്യരാകുമെന്ന സൂചനയാണ് മുസ്ലീം നേതാക്കള്‍ നല്‍കിയത്. ഇബ്രാഹിം കുഞ്ഞിന് ചികിത്സ നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറിയത് സമുദായത്തെ സംബന്ധിച്ചടത്തോളം വലിയ ദുഃഖമായി മാറി. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ഇത്രയും പാടില്ലെനാണ് ജനങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എം രവീന്ദ്രനോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി പോലും ഇബ്രാഹിംകുഞ്ഞിന് നല്‍കിയില്ലെന്ന പരാതിയാണ് യച്ചൂരി ഗൗരവമായെടുത്തത്.

ഇബ്രാഹിം കുഞ്ഞിനെയും കമറുദീനെയുമാണ് അടുത്ത കാലത്ത് സര്‍ക്കാര്‍ അകത്താക്കിയത്. ഇരുവരും ലീഗിന്റെ എം എല്‍ എമാരാണ്. മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കളാണ് ഇവര്‍. പാലാരിവട്ടം പാലത്തിന്റെ പേരിലാണ് മുന്‍മന്ത്രി എന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കമറുദീന്‍ വ്യക്തിപരമായി നടത്തിയ ഒരു ബിസിനസാണ് കേസിന് കാരണമായത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് വിജിലന്‍സ് പിന്മാറിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ്.

സിപി എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി അതേപടി അനുസരിക്കുകയാണ് ചെയ്തത്. മുമ്പ് ഇതായിരുന്നില്ല പതിവ്. എന്നാല്‍ ഇപ്പോള്‍ ആര് എന്തു പറഞ്ഞാലും അനുസരിക്കുമെന്ന അവസ്ഥയിലാണ് പിണറായി വിജയന്‍.

അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്.ഇതിന് കോടതി അനുമതി നല്‍കാനുള്ള സാധ്യത കുറവാണ്.

ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് കോടതി നി!യോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഈ മാസം 19ാം തീയതി ലേക് ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബര്‍ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോ. വിപി. ഗംഗാധരന്റെ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്.കേരളത്തിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗദ്ധനായ ഡോ. ഗംഗാധരനെ അവിശ്വസിച്ചതിലും മുസ്ലിം സമുദായത്തിന് വെറുപ്പുണ്ട്.

എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനറല്‍ ആശുപത്രിയിലെ 5 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് പാനലിലുള്ളത്. ഇവര്‍ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടി വരെ ഇബ്രാഹിം കുഞ്ഞിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ തന്നെ യു ഡി എഫ് നേതാക്കള്‍ നിരന്തരം വേട്ടയാടിയതിന്റെ പ്രതികാരമാണ് മുഖ്യമന്ത്രി തീര്‍ത്തത്. കമറുദീനോടും ഇബ്രാഹിം കുഞ്ഞിനോടും സര്‍ക്കാര്‍ കാണിക്കുന്ന വിരോധത്തിലുള്ള പ്രതിഫലനം വരുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ ദൃശ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends