പ്രയാസകരമായ കാലത്തെ അതിജീവിച്ചും സര്‍ക്കാര്‍ പൊതുമികവ് നേടി; എന്നാല്‍ കേന്ദ്രത്തിന് ഇത് ഇഷ്ടപ്പെടുന്നില്ല; . അതിനാല്‍ കേന്ദ്രാധികാരം ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നത്; ആരോപണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ കരുത്താണ് മുഖ്യമന്ത്രിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരള മോഡലിനെ തകര്‍ക്കുക എന്ന ഗൂഢാലോചനയാണിപ്പോള്‍ നടക്കുന്നത്. ഇതിനെയെല്ലാം കേരളത്തിലെ യുഡിഎഫ് പിന്തുണക്കുകയാണ് . രണ്ട് യുഡിഎഫ് എംഎല്‍എമാര്‍ ജയിലിലാണ്. രണ്ട് പേരും ലീഗുകാര്‍. ഇത് വെറുതെ സംഭവിച്ചതല്ല. കാര്യങ്ങള്‍ തെളിയിക്കപ്പെട്ടതിന്റെ ഭാഗമായാണിത്. പ്രതിപക്ഷ നേതാവുള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി വിജിലന്‍സ് അന്വേഷണത്തിലേക്ക് കാര്യം നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി . കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാള്‍ 40 ശതമാനം അധികമാണ് കേരളത്തില്‍ നെല്‍കൃഷിക്കാരന് കൊടുക്കുന്ന സബ്സിഡി . പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാകും എന്ന ആത്മശ്വാസമാണ് അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തിന്റെ പ്രധാന കൈമുതല്‍. പ്രയാസകരമായ കാലത്തെ അതിജീവിച്ചും സര്‍ക്കാര്‍ പൊതുമികവ് നേടി. എന്നാല്‍ കേന്ദ്രത്തിന് ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ കേന്ദ്രാധികാരം ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കാണാത്ത സ്ഥിതിയാണിപ്പോൾ . സ്വയം വരുത്തിവച്ച വിനകള്‍ ഇവരെ വേട്ടയാടുന്നു . വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യുഡിഎഫിന് സംഭവിക്കാൻ പോകുന്നത് . ഇടതുപക്ഷം സംസ്ഥാനത്ത് നല്ല മുന്നേറ്റമുണ്ടാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. സംസ്ഥാനത്തിന്റെ പൊതുപുരോഗതിയാണ് ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ കരുത്താണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം അറിയിച്ചു .
https://www.facebook.com/Malayalivartha