നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം; ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യയുമായി, കരകുളം നിലമി രാജേഷ്നെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു
നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം കഴിച്ച യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി. തിരുവനന്തപുരം അരുവിക്കരയില്‍ നടന്ന സംഭവത്തില്‍ യുവാവിനും ഇയാള്‍ക്കൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയേയും പോലീസ് പിടികൂടും ചെയ്തു. ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
അരുവിക്കര വടക്കേമല സ്വദേശിനിയായ യുവതിയെയാണ് യുവാവ് നേരത്തേ വിവാഹം കഴിച്ചത്. ഏഴു വര്‍ഷം മുമ്പ് പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. കുട്ടികള്‍ ആയതോടെ രാജേഷ് ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഭാര്യ മൊഴി നൽകി. ഒടുവില്‍ നാലു ദിവസം മുമ്പാണ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി ഇയ്യാൾ ഒളിച്ചോടിയത്.
യുവതിയുമായി വട്ടപ്പാറ കണക്കോട്ട് ഒരു വീട് വാടകയ്ക്ക് എടുത്ത് ഒളിവില്‍ താമസിക്കുന്ന വിവരം അരുവിക്കര പൊലീസിന് ലഭിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ യുവാവ് അറസ്റ്റിലായി. വെമ്പായം സ്വദേശിനിയായ കാമുകിയും കേസില്‍ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരില്‍ കേസ് രെജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha