സ്വര്‍ണക്കടത്ത് മാത്രമല്ല... അവയവക്കടത്തും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണോ...
സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കാണിച്ചുകൊണ്ട് അടുത്തിടെ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതുമൂലം തനിക്ക് വകുപ്പ് മന്ത്രിയായ ശൈലജ ടീച്ചറോട് ഉണ്ടായിരുന്ന ബഹുമാനം കൂടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
സന്ധ്യയുടേത് കൊവിഡ് മരണമെന്ന് പറഞ്ഞുകൊണ്ട് മരണത്തിന് പിന്നിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അവരുടെ മരണത്തില്‍ അവയവ മാഫിയയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. നവംബര്‍ ഏഴാം തീയതിയാണ് സന്ധ്യ മരണപ്പെട്ടത്.
കുറിപ്പ് ചുവടെ:
'കെ.കെ ശൈലജ ടീച്ചര്‍ ഭരിക്കുന്ന വകുപ്പില്‍ നിന്നും ഒരു വിവരാവകാശ അപേക്ഷക്ക് കിട്ടിയ ക്ലാസിക് മറുപടിയാണ്. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നാണ് സംഗതി കിട്ടിയിരിക്കുന്നത്. സന്ധ്യ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചതാണെന്നും അതിന്മേല്‍ അന്വേഷണം ആവശ്യമുണ്ടെന്നും കാണിച്ചുകൊണ്ട് ഹൈക്കോടതില്‍ നില്‍ക്കുന്ന കേസിന്റെ ആവശ്യത്തിലേക്ക് എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് ഞാന്‍ വിവരാവകാശ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത്. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് വകുപ്പ് മന്ത്രിക്കും കൊടുത്തു അപേക്ഷ. മെഡിക്കല്‍ കോളേജില്‍ നിന്നും കിട്ടിയ മറുപടിയാണ് രസകരം.
ഞാന്‍ മരിച്ച ആളിന്റെ അടുത്ത ബന്ധുവാണെന്ന് രേഖ ഹാജരാക്കിയാല്‍ മാത്രമേ തരാനാകൂ അത്രെ. പക്ഷെ വീട്ടില്‍ നിന്നും മരണാസന്നയായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കൊണ്ടുചെല്ലുകയും മരണപ്പെടുകയും പോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് ആയതുകൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരിച്ചശേഷം 24 മണിക്കൂര്‍ കഴിഞ്ഞു കൊണ്ടുപോവുകയും വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പൊസിടീവ് ആവുകയും ചെയ്ത കേസ് ചികില്‍സയില്‍ ഇരിക്കെ മരിച്ച കേസാക്കിയിട്ടുണ്ട് ഈ മറുപടിയില്‍. സ്വര്‍ണ കടത്തും ഡോളര്‍ കടത്തും മാത്രമല്ല അവയവക്കടത്തും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നു. അത് പോയിക്കിട്ടി.'
https://www.facebook.com/Malayalivartha