Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മയക്കുമരുന്ന് പ്രവാഹം... പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടി കണക്കിന് രൂപയുടെ മയക്കുമരുന്നുകള്‍ എത്തുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു

22 DECEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായ എറണാകുളം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് വന്‍തോതില്‍ മയക്കുമരുന്ന് എത്തുമെന്ന് കരുതുന്നത്. .ഇതില്‍ ഏറിയ പങ്കും ഇടുക്കിയിലെ റിസോര്‍ട്ടുകളിലേക്കാണ് ഒഴുകുന്നത്. പല പാര്‍ട്ടികളും സംഘടിപ്പിക്കുന്നത് സാമൂഹിക മാധ്യമ കൂട്ടായ്മകളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ പങ്കെടുക്കുന്നവരില്‍ അധികവും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരാണ്. അവരുടെ സ്വാധീനങ്ങള്‍ക്ക് മുന്നില്‍ പോലീസ് പോലും നിഷ്പ്രഭമാകും.

വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിലായത് സംസ്ഥാനത്ത് നടക്കുന്ന നിശാ പാര്‍ട്ടികളില്‍ ഒരു മാത്രമാണെന്ന് പോലീസ് കരുതുന്നു . 58 പേരാണ് നിശപാര്‍ട്ടിയില്‍ പങ്കെടുത്തത്. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കൂ. പക്ഷേ റിസോര്‍ട്ട് ഉടമ സി പി ഐക്കാരനാണെന്നതാണ് പ്രധാന വെല്ലുവിളി. മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഉടമ പറഞ്ഞത്.

രാത്രി വൈകി ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അത് എത്ര ദിവസത്തേക്കാണെന്ന് മാത്രം തീരുമാനിച്ചിട്ടില്ല. എസ്. പി യുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

എല്‍എസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ടബ്ലറ്റ്, എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. സംഭവത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കും. കോടികള്‍ വില മതിക്കുന്ന മയക്കുമരുന്നാണ് ഇവ. മികച്ച സാമ്പത്തിക ശേഷിയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത് .
കേരളത്തില്‍ ഏറ്റവും അധികം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് പറഞ്ഞ കണക്ക് അനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചി.

കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയില്‍ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. ഇതിന് പിന്നാലെ കേരളത്തിലെ ബാറുകള്‍ പൂട്ടുകയും മദ്യലഭ്യതയില്‍ കുറവുണ്ടാകുകയും ചെയ്തതോടെ ലഹരി മരുന്നുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ കൊച്ചിയിലെ കൊച്ചു കുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്. ഓട്ടോറിക്ഷക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിയാണ് ഇതിന്റെ വില്‍പ്പന നടത്തുന്നത്.

കുറച്ചുകാലം മുന്‍പ് വരെ ലഹരി എന്നാല്‍ കഞ്ചാവ് എന്നായിരുന്നു ധാരണ. എന്നാല്‍, ഇന്ന് അതല്ല അവസ്ഥ. ലഹരി മരുന്നുകളുടെ പട്ടികയില്‍ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്‌റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുകള്‍ കൊച്ചിയില്‍ ലഭ്യമാണ്. സംസ്ഥാനത്തെ സിനിമാക്കാര്‍ക്കിടയില്‍ ഇത് വന്‍ തോതില്‍ എത്തുന്നുണ്ട്. അടുത്തിടെ ബെംഗളുരുവില്‍ പിടിയിലായ അനൂപ് മുഹമ്മദ് ഇതിന്റെ ഏജന്റാണ്. ബിനീഷ് കോടിയേരിക്ക് എല്ലാ ഇടപാടുകളിലും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകള്‍ ബസുകള്‍ ചരക്കുവാഹനങ്ങള്‍ എന്നിവ വഴിയാണ് ലഹരി വസ്തുക്കള്‍ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്. വലിയ സംഘബലമുള്ള ലോബികളാണ് ലഹരിവസ്തുക്കളുടെ വിതരണവും മറ്റും നിയന്ത്രിക്കുന്നത്. സിനിമകളില്‍ കാണുന്നത് പോലെയുള്ള ഗ്യാംങുകളും മറ്റും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പോലുള്ള സ്ഥലങ്ങളില്‍ സജീവമായുണ്ട്.
ചെന്നൈ, ബാംഗ്‌ളൂര്‍ എന്നീ നഗരങ്ങള്‍ കൊച്ചിയേക്കാള്‍ കൂടുതല്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ്. ഇവിടങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് വരുമ്പോള്‍ കഞ്ചാവ് എത്തിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കാറുണ്ട്. പരിശോധനകള്‍ നടക്കാറില്ലാ എന്നതാണ് ഇവര്‍ക്ക് ഏറ്റവും സഹായകരമായ ഘടകം.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം വില്‍ക്കാന്‍ സാധിക്കുന്ന ഗുളികകള്‍ ചില മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ലഭിക്കും. ഇതിനും നല്ല കച്ചവടം നടക്കാറുണ്ട്. ഹെറോയിന്‍ , മയക്കുമരുന്നു പോലുള്ളവയ്ക്ക് വലിയ വില നല്‍കേണ്ടതിനാല്‍ പണക്കാരുടെ വിഹാരകേന്ദ്രങ്ങളിലാണ് ഇവ വ്യാപകമായി കാണുന്നത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ നടത്തപ്പെടുന്ന നിശാപാര്‍ട്ടികള്‍, ഡി.ജെ. നൈറ്റ്, ഡാന്‍സ് പാര്‍ട്ടികള്‍ എന്നിവിടങ്ങളിലാണ് ഇവ ലഭിക്കുന്നത്.

ആവശ്യപ്പെടുന്ന മുറയ്ക്ക് സാധനങ്ങള്‍ ഇവിടങ്ങളില്‍ എത്തിച്ചുകൊടുക്കാനുള്ള ഏജന്റുമാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ മുക്കും മൂലയും പോലും കാണാപ്പാഠമായ ചില ഓട്ടോ െ്രെഡവര്‍മാര്‍ ഏജന്റുമാരായും വിതരണക്കാരായുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.കൊച്ചിയില്‍ മാത്രം ഒതുങ്ങിയിരുന്ന പാര്‍ട്ടികള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപിച്ചു എന്നതാണ് പുതിയ മാറ്റം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികള്‍ കൊച്ചിയില്‍ വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റകത്യങ്ങള്‍ക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും ഈ കണ്ണികള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
കേരളം തദ്ദേശ തെരഞ്ഞടുപ്പില്‍ വ്യാപരിച്ച സമയത്താണ് വന്‍തോതില്‍ മയക്കുമരുന്ന് എത്തിയത്. ഇത് നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞതുമില്ല. ഏതായാലും പുതുവത്സരത്തിലെ ലഹരിവേട്ട കര്‍ശനമായി നേരിടാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends