Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

മയക്കുമരുന്ന് പ്രവാഹം... പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടി കണക്കിന് രൂപയുടെ മയക്കുമരുന്നുകള്‍ എത്തുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു

22 DECEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായ എറണാകുളം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് വന്‍തോതില്‍ മയക്കുമരുന്ന് എത്തുമെന്ന് കരുതുന്നത്. .ഇതില്‍ ഏറിയ പങ്കും ഇടുക്കിയിലെ റിസോര്‍ട്ടുകളിലേക്കാണ് ഒഴുകുന്നത്. പല പാര്‍ട്ടികളും സംഘടിപ്പിക്കുന്നത് സാമൂഹിക മാധ്യമ കൂട്ടായ്മകളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ പങ്കെടുക്കുന്നവരില്‍ അധികവും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരാണ്. അവരുടെ സ്വാധീനങ്ങള്‍ക്ക് മുന്നില്‍ പോലീസ് പോലും നിഷ്പ്രഭമാകും.

വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിലായത് സംസ്ഥാനത്ത് നടക്കുന്ന നിശാ പാര്‍ട്ടികളില്‍ ഒരു മാത്രമാണെന്ന് പോലീസ് കരുതുന്നു . 58 പേരാണ് നിശപാര്‍ട്ടിയില്‍ പങ്കെടുത്തത്. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കൂ. പക്ഷേ റിസോര്‍ട്ട് ഉടമ സി പി ഐക്കാരനാണെന്നതാണ് പ്രധാന വെല്ലുവിളി. മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഉടമ പറഞ്ഞത്.

രാത്രി വൈകി ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അത് എത്ര ദിവസത്തേക്കാണെന്ന് മാത്രം തീരുമാനിച്ചിട്ടില്ല. എസ്. പി യുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

എല്‍എസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ടബ്ലറ്റ്, എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. സംഭവത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കും. കോടികള്‍ വില മതിക്കുന്ന മയക്കുമരുന്നാണ് ഇവ. മികച്ച സാമ്പത്തിക ശേഷിയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത് .
കേരളത്തില്‍ ഏറ്റവും അധികം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് പറഞ്ഞ കണക്ക് അനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചി.

കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയില്‍ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. ഇതിന് പിന്നാലെ കേരളത്തിലെ ബാറുകള്‍ പൂട്ടുകയും മദ്യലഭ്യതയില്‍ കുറവുണ്ടാകുകയും ചെയ്തതോടെ ലഹരി മരുന്നുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ കൊച്ചിയിലെ കൊച്ചു കുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്. ഓട്ടോറിക്ഷക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിയാണ് ഇതിന്റെ വില്‍പ്പന നടത്തുന്നത്.

കുറച്ചുകാലം മുന്‍പ് വരെ ലഹരി എന്നാല്‍ കഞ്ചാവ് എന്നായിരുന്നു ധാരണ. എന്നാല്‍, ഇന്ന് അതല്ല അവസ്ഥ. ലഹരി മരുന്നുകളുടെ പട്ടികയില്‍ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്‌റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുകള്‍ കൊച്ചിയില്‍ ലഭ്യമാണ്. സംസ്ഥാനത്തെ സിനിമാക്കാര്‍ക്കിടയില്‍ ഇത് വന്‍ തോതില്‍ എത്തുന്നുണ്ട്. അടുത്തിടെ ബെംഗളുരുവില്‍ പിടിയിലായ അനൂപ് മുഹമ്മദ് ഇതിന്റെ ഏജന്റാണ്. ബിനീഷ് കോടിയേരിക്ക് എല്ലാ ഇടപാടുകളിലും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകള്‍ ബസുകള്‍ ചരക്കുവാഹനങ്ങള്‍ എന്നിവ വഴിയാണ് ലഹരി വസ്തുക്കള്‍ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്. വലിയ സംഘബലമുള്ള ലോബികളാണ് ലഹരിവസ്തുക്കളുടെ വിതരണവും മറ്റും നിയന്ത്രിക്കുന്നത്. സിനിമകളില്‍ കാണുന്നത് പോലെയുള്ള ഗ്യാംങുകളും മറ്റും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പോലുള്ള സ്ഥലങ്ങളില്‍ സജീവമായുണ്ട്.
ചെന്നൈ, ബാംഗ്‌ളൂര്‍ എന്നീ നഗരങ്ങള്‍ കൊച്ചിയേക്കാള്‍ കൂടുതല്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ്. ഇവിടങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് വരുമ്പോള്‍ കഞ്ചാവ് എത്തിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കാറുണ്ട്. പരിശോധനകള്‍ നടക്കാറില്ലാ എന്നതാണ് ഇവര്‍ക്ക് ഏറ്റവും സഹായകരമായ ഘടകം.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം വില്‍ക്കാന്‍ സാധിക്കുന്ന ഗുളികകള്‍ ചില മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ലഭിക്കും. ഇതിനും നല്ല കച്ചവടം നടക്കാറുണ്ട്. ഹെറോയിന്‍ , മയക്കുമരുന്നു പോലുള്ളവയ്ക്ക് വലിയ വില നല്‍കേണ്ടതിനാല്‍ പണക്കാരുടെ വിഹാരകേന്ദ്രങ്ങളിലാണ് ഇവ വ്യാപകമായി കാണുന്നത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ നടത്തപ്പെടുന്ന നിശാപാര്‍ട്ടികള്‍, ഡി.ജെ. നൈറ്റ്, ഡാന്‍സ് പാര്‍ട്ടികള്‍ എന്നിവിടങ്ങളിലാണ് ഇവ ലഭിക്കുന്നത്.

ആവശ്യപ്പെടുന്ന മുറയ്ക്ക് സാധനങ്ങള്‍ ഇവിടങ്ങളില്‍ എത്തിച്ചുകൊടുക്കാനുള്ള ഏജന്റുമാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ മുക്കും മൂലയും പോലും കാണാപ്പാഠമായ ചില ഓട്ടോ െ്രെഡവര്‍മാര്‍ ഏജന്റുമാരായും വിതരണക്കാരായുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.കൊച്ചിയില്‍ മാത്രം ഒതുങ്ങിയിരുന്ന പാര്‍ട്ടികള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപിച്ചു എന്നതാണ് പുതിയ മാറ്റം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികള്‍ കൊച്ചിയില്‍ വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റകത്യങ്ങള്‍ക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും ഈ കണ്ണികള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
കേരളം തദ്ദേശ തെരഞ്ഞടുപ്പില്‍ വ്യാപരിച്ച സമയത്താണ് വന്‍തോതില്‍ മയക്കുമരുന്ന് എത്തിയത്. ഇത് നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞതുമില്ല. ഏതായാലും പുതുവത്സരത്തിലെ ലഹരിവേട്ട കര്‍ശനമായി നേരിടാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (2 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (2 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (2 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (2 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (3 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (3 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (3 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (3 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (4 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

Malayali Vartha Recommends