സിസ്റ്റർ അഭയ കൊലക്കേസിൻറെ വിധി ഇന്നു പറയാൻ ഇരിക്കെ ഗുരുതരമായ വെളിപ്പെടുത്തലുമായി സാക്ഷികൾ രംഗത്ത് ;വിധി അല്പസമയത്തിനകം

സിസ്റ്റർ അഭയ കൊലക്കേസിൻറെ വിധി ഇന്നു പറയാൻ ഇരിക്കെ ഗുരുതരമായ വെളിപ്പെടുത്തലുമായി സാക്ഷികൾ രംഗത്ത് വന്നിരിക്കുകയാണ് .അഭയുടെ മൃതദേഹത്തിന്റെ ഫോട്ടോ ആദ്യം എടുത്ത ഫോട്ടോഗ്രാഫറിന്റെയും ഫയർ ഓഫീസറിന്റെയും വെളിപ്പെടുത്തൽ ആണ് പുറത്തു വരുന്നത് .അഭയുടെ കഴുത്തിൽ നഖം കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു എന്നാണ് ഫോട്ടോ ഗ്രാഫർ ചാക്കോയുടെ വെളിപ്പെടുത്തൽ .ഇത് തെളിയിക്കുന്ന നാല്‌ഫോട്ടോകൾ ആദ്യം കേസന്വേഷിച്ച സംഘം നശിപ്പിച്ചു .ലോക്കൽ പോലീസ് കേസ് അട്ടിമറിച്ചു എന്നാണ് ഫയർ ഓഫീസറുടെ വെളിപ്പെടുത്തൽ .എഫ് ഐ ആറിൽ അട്ടിമറി നടന്നു .മൃതദേഹത്തിൽ അടിവസ്ത്രം ഉണ്ട് എന്ന് എഴുതി ചേർത്തു .മൃതദേഹം പുറത്തെടുക്കുമ്പോൾ അടിവസ്ത്രം ഇല്ലായിരുന്നു എന്നും വെളിപ്പെടുത്തൽ . തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. ഫാ.തോമസ്കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് പ്രതികള്‍. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെറ്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടിൽ കണ്ടുവെന്നാണ് മൂന്നാം സാക്ഷി രാജുവിൻറെ നിർണായക മൊഴി. പ്രോസിക്യൂഷൻ വിസ്തരിച്ച 49 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. അഭയ കൊല്ലപ്പെട്ട 28 വർഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി സുപ്രധാന വിധി പറയുന്നത്.
കോടതിയിൽ സമർപ്പിച്ച തൊണ്ടി മുതലുകള്‍ പോലും നശിപ്പിക്കപ്പെട്ട അപൂർവ്വമായ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത്. 1992 മാർച്ച് 27നാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയസ് ടെൻത്ത് കോണ്‍വെൻറ്റിലെ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കം മുതൽ അട്ടിമറി ശ്രമങ്ങൾ ഉണ്ടായ കേസിൽ, സിസ്റ്റർ അഭയയുടെ കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം പിന്നീട് പൊതുമധ്യത്തിൽ ചർച്ചയായി. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ തിരുത്തൽവരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്കു മുന്നിൽ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ അഭയയുടെ പിതാവ് തോമസ് ഐക്കരകുന്നേലിനും അമ്മ ലീലാമ്മക്കുമൊപ്പം ജനം പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ കേസ് സർക്കാർ സബിഐക്ക് വിട്ടു.
https://www.facebook.com/Malayalivartha