Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു... വാഗമണിലെ ലഹരി പാര്‍ട്ടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂജൈന്‍ സിനിമാക്കാര്‍; ഇടുക്കി ജില്ലയിലും കോട്ടയത്തെയും എറണാകുളത്തെയും ചില സ്ഥലങ്ങളില്‍ നടന്ന ലഹരി പാര്‍ട്ടികളില്‍ സിനിമാക്കാര്‍ പങ്കെടുത്തതായി സംശയം

24 DECEMBER 2020 10:32 AM IST
മലയാളി വാര്‍ത്ത

കൊച്ചി സ്വദേശിയായ പ്രശസ്ത മോഡല്‍ ബ്രിസ്റ്റി ബിശ്വാസിന്റെ സാന്നിധ്യത്തില്‍ നടന്ന വാഗമണ്‍ ലഹരിയില്‍ പങ്കെടുക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന സിനിമാക്കാര്‍ അവസാന നിമിഷമാണ് പിന്‍മാറിയത്. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് പറത്താല്‍ മതി. അതേ സമയം ഇടുക്കി ജില്ലയിലും കോട്ടയത്തെയും എറണാകുളത്തെയും ചില സ്ഥലങ്ങളില്‍ നടന്ന ലഹരി പാര്‍ട്ടികളില്‍ സിനിമാക്കാര്‍ പങ്കെടുത്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ സിനിമാക്കാര്‍ക്ക് ഹരമാണെന്ന വാര്‍ത്തകള്‍ മുമ്പേ വന്നിരുന്നു.

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ട്ടി നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് അടക്കമുള്ളവരാണ് പാര്‍ട്ടി നടത്തിയ സംഘത്തിലുണ്ടായിരുന്നത്. സിനിമ, മോഡലിങ് രംഗത്തെ പലരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. വാഗമണിലെ പാര്‍ട്ടിയില്‍ സിനിമാമേഖലയിലെ ചിലര്‍ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവര്‍ വരാതിരുന്നത് ദുരുഹമായി തുടരുന്നു. ഒരു പക്ഷേ പാര്‍ട്ടിയുടെ വിവരം ചോരുമോ എന്ന സംശയം ഇവര്‍ക്ക് ഉണ്ടായിരുന്നിരിക്കണം. ഉദ്യോഗസ്ഥരില്‍ നിന്നും വിവരം ചോര്‍ന്നോ എന്നും സംശയമുണ്ട്. കാരണം വാഗമണ്ണിലേക്ക് തിരിച്ച സിനിമാക്കാരില്‍ ചിലര്‍ പകുതി വഴിയില്‍ മടങ്ങിയിരുന്നു.

അതേസമയം സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്ന സ്ഥലത്തുനിന്നു മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി. കാളിരാജ് മഹേശ്വര്‍ സ്ഥലത്തെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.

പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗം അറിയാന്‍ തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും. ഇത്തരം പരിശോധനകളിലൂടെ ഇവര്‍ എത്ര കാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയും.

ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പോലീസ് പരിശോധിക്കും. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച ഉച്ചയോടെ തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നു.

വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി നടത്തിയ സാഹചര്യത്തില്‍, ജില്ലയില്‍ നടക്കാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളും പോലീസ് നിരീക്ഷിക്കും. ഇത്തരം പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്നുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം കര്‍ശന പോലീസ് നിരീക്ഷണത്തിലാണ് നടക്കുന്നത്.

സി പി ഐ നേതാവിന്റെ റിസോര്‍ട്ട് റെയ്ഡ് ചെയ്യാന്‍ പോലീസ് ആദ്യം മടിച്ചിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ നിന്നും ഇതിനുള്ള പച്ചക്കൊടി കാട്ടി. യഥാര്‍ത്ഥത്തില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ ഭയന്നാണ് റെയ്ഡ് നടത്തിയത്. കാരണം ലഹരി പാര്‍ട്ടികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും വിവരം കൈമാറാറുണ്ട്. അങ്ങനെ വന്നാല്‍ പോലീസിനെക്കാളും മുമ്പേ ദേശീയ ഏജന്‍സികള്‍ അവിടെയെത്തും. അത് പോലീസിന് നാണക്കേടായി മാറും. അതു കൊണ്ടു കൂടിയാണ് പോലീസ് പൊടുന്നനെ വാഗമണ്ണില്‍ എത്തിയതും പൊക്കിയതും. ഇതില്‍ ഇടുക്കിയിലെ സി പി ഐ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍ സി പി എം ഇതിനോട് യോജിക്കുന്നില്ല.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (31 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (37 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (46 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (55 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends