കാസര്‍ഗോഡ് ലീഗ് കൈവിടുന്നു....പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും രഹസ്യധാരണയില്‍ അബ്ദുള്ളക്കുട്ടി കാസര്‍ഗോഡ് ഇറങ്ങുന്നു

ബി ജെ പി മഞ്ചേശ്വരം പോലെ തന്നെ നോട്ടമിട്ടിരിക്കുന്ന മണ്ഡലമാണ് കാസർഗോഡ്. സംസ്ഥാനാദ്ധ്യക്ഷനായ പി.കെ.കൃഷ്ണദാസ് വരെ മത്സരിച്ചു പരാജയപ്പെട്ട മണ്ഡലമാണ്.2011-ലും '2016 ലും ലീഗിലെ എൻ-എ_ നെല്ലിക്കുന്നാണ് അവിടുത്തെ എം എൽ -എ.കഴിഞ്ഞ തവണ - 2016ൽ ബി ജെ പിയക്ക് രണ്ടാംസ്ഥാനമാണ് അവിടെ ലഭിച്ചത്.
1977 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് അഹമ്മദലിയാണ്. 2011 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഭൂരിപക്ഷം 9,738 ആയി കുറഞ്ഞു.2016ൽ എത്തുമ്പോൾ ഭൂരിപക്ഷം 8607 -ൽ ആയി. ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു ഡി എഫിൻ്റെ കാസർഗോഡ് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.
എന്നാൽ ഇവിടെ എൽ ഡി എഫിന് വേണ്ടത്ര പ്രതീക്ഷയും ഇല്ല. കാസർഗോഡ് മണ്ഡലത്തിൽ കാസർഗോഡ് നഗരഭരണവും ബ്ലോക്ക് പഞ്ചായത്ത് ഭരണവും നിലനിർത്തിയെങ്കിലും യു ഡി എഫ് കോട്ടകളിൽ കടന്നു ചെല്ലാൻ ബി ജെ പിയക്ക് കഴിഞ്ഞു. അതു കൊണ്ട തന്നെയാണ് ഇക്കുറി നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാദ് ക്ഷ്യൻ എ പി.അബ്ദുള്ളക്കുട്ടിയെ രംഗത്ത് ഇറക്കാൻ തീർച്ചപ്പെടുത്തിയിരിക്കുന്നത്. ബി ജെ പി വടക്കൻ ഗ്രാമപ്പഞ്ചായത്തുകളിൽ അവരുടെ കരുത്ത് പ്രകടമാക്കാനായി.
ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സി. കുഞ്ഞികൃഷ്ണൻ നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്.പിന്നീട് നിരവധി തവണ സ്വതന്ത്രന്മാരെ പിന്തുണച്ച മണ്ഡലം ഇപ്പോൾ ലീഗിൻ്റെ കുത്തകയാണ്.ഐ ക്യകേരളത്തിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സി. കുഞ്ഞികൃഷ്ണൻ നായരെ തെരഞ്ഞെടുത്ത കാസർഗോഡ് പിന്നീട് നിരവധി തവണ സ്വതന്ത്രന്മാരെയും അതിനു ശേഷം ലീഗിനെയും തുണയ്ക്കുകയായിരുന്നു - 1957-ൽ പി എസ് പിയിലെ നാരായണൻ നമ്പ്യാരും cpm ന് ഗണപതിക്കമ്മത്തുമാണ് കുഞ്ഞികൃഷ്ണൻ നായരോട് മത്സരിച്ചു തോറ്റ പ്രമുഖർ -
ഗണപതിക്കമ്മത്തിനു അന്നു മൂന്നാം സ്ഥാനമായിരുന്നു. അന്നു മുതൽക്കിങ്ങോട്ടു നടന്ന ഓരോ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് നിലകൊള്ളാനായിരുന്നു ഇടതു പക്ഷത്തിൻ്റെ വിധി.65-ൽ ബി.വി.കുഞ്ഞമ്പുവും 70-ൽ രാമണ്ണറേയും 91 - ൽ ടി.വി.ഗണപതിയും എ.ജി.നായരും തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളും എസ്-എ നെല്ലിക്കുന്നിനെപ്പോലെ സ്വതന്ത്രനും ഈ മണ്ഡലത്തിൽ രംഗത്തിറങ്ങി. ഒടുവിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബി ജെ പിയിൽ നിന്ന് ശ്രീകൃഷ്ണ ഭട്ടും എം.നാരായണ ഭട്ടും പി.കെ.കൃഷ്ണദാസും മത്സരിച്ച് അണികൾക്ക് വിജയപ്രതീക്ഷ നൽകി.ആ പ്രതീക്ഷ 20 21-ൽ ഒന്ന് കൂടി വർദ്ധിച്ചിരിക്കുകയാണ്. കൊല്ലത്തു നിന്നെത്തിയ രാജ് മോഹൻ ഉണ്ണിത്താൻ _ ഒരിക്കലും തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത ഉണ്ണിത്താൻ 2019 -ൽ ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പതാക പാറിച്ചത് ഇടത് കോട്ടകളിൽ ഉണ്ടാക്കിയ അമർഷവും നിരാശയും ചില്ലറയല്ല്
''
അബ്ദുള്ളക്കുട്ടിയെ രംഗത്ത് ഇറക്കുന്നതോടെ ന്യൂനപക്ഷ വോട്ട് സമാഹരിക്കാനും കഴിയും എന്ന പ്രതീക്ഷ ബി ജെ പി കേന്ദ്രങ്ങളിൽ ഉണ്ട്.ലീഗിൻ്റെ വോട്ടിൽ വിള്ളൽ വീഴ്ത്താനും അതിലൂടെ ജയസാദ്ധ്യത കൂടുതൽ ഉറപ്പിക്കാനും സാധിക്കും. കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ നേതാവ് ആക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ്റെ കളി ഇവിടെ ഏത് തരത്തിലാണ് എന്നുള്ളത് നിർണ്ണായകമാണ്. കുഞ്ഞാലി സാഹിബിനെ പ്രതിപക്ഷ നേതാവായി കിട്ടാനാണ് പിണറായിയുടെ ശ്രമം.
2021ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് രണ്ട് ജോലിയാണ് ഉള്ളത്. ഒന്ന്. എൽ ഡി എഫിന് തുടർ ഭരണം കൊണ്ടുവരിക. ഒപ്പം ഒരു തവണ കൂടി മുഖ്യമന്ത്രിയാവുക. രണ്ട് -കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ നേതാവാക്കുക.അതിന് ചെന്നിത്തല രമേശൻ നായരുടെ സഹായവും കൂടി കിട്ടും.
കോൺഗ്രസ് ദേശീയ നേത്യത്വം തീർച്ചപ്പെടുത്തിയല്ലോ ഇവിടെ നിന്ന് എം -പി-ആയി പോയവർ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരണ്ട എന്ന് .അത് പോലെ യു ഡി എഫിനും ഒരു തീരുമാനത്തിൽ എത്തിയാൽ കുഞ്ഞാലിയുടെ വരവിനെ തടയാൻ സാധിക്കില്ലേ? ഇല്ലെങ്കിൽ പിണറായി തീർച്ചപ്പെടുത്തും ആര് പ്രതിപക്ഷ നേതാവാകണം എന്ന്.
"
https://www.facebook.com/Malayalivartha


























