വിവാഹം കഴിക്കാതെ ഒരു യുവതിയോടൊപ്പം താമസം! പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി സ്ത്രീകളുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും തപ്പിയെടുത്ത ശേഷം തനി നിറം പുറത്തെടുക്കും; കല്യണം കഴിക്കാമെന്ന് പറഞ്ഞ് സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയ ശേഷം സംഭവിക്കുന്നത് മറ്റൊന്ന്... എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മടത്തില്‍ പറമ്പില്‍ ശ്രീജന്‍ പിടിയിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ....
വിവാഹ ബ്യൂറോ വഴി സ്ത്രീകളുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും ശേഖരിച്ച് കല്യാണതട്ടിപ്പ് നടത്തുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മടത്തില്‍ പറമ്പില്‍ ശ്രീജന്‍(52) നെ പഴയങ്ങാടി എസ്‌ഐ ഇ.ജയചന്ദ്രന്‍ അറസ്റ്റ് ചെയ്തു.
പഴയങ്ങാടി കുളവയലില്‍ ഒരുസ്ത്രീയൊടൊപ്പം നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്ന ശ്രീജന്‍ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴിയാണ് വെങ്ങര സ്വദേശിനി പരിചയപ്പെടുന്നത്.
ഒടുവില്‍ കല്യണം കഴിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയും പിന്നിട് സ്വര്‍ണവും പണവും കൈകലാക്കിയതിന് ശേഷം പയ്യൂന്നൂര്‍ റെയില്‍ വേസ്റ്റേഷനില്‍ വെങ്ങര സ്വദേശിനിയെ എത്തിച്ച് ശ്രീജന്‍ കടന്ന് കളയുകയുമാണ് ഉണ്ടായത്.
വെങ്ങര സ്വദേശിനിയുടെ പരാതി പ്രകാരം പഴയങ്ങാടി പൊലീസ് ഒരുക്കിയ ഫോണ്‍സംഭാഷണ കെണിയില്‍ പെടുത്തി മലപ്പുറത്ത് നിന്ന് കണ്ണൂരിലെത്തിച്ചായിരുന്നു നാടകീയമായ അറസ്റ്റ് നടത്തിയത്.
പൊലീസിന് വേണ്ടി ഫോണ്‍ സംഭാഷണം നടത്തിയ സ്ത്രീയോടും സ്വര്‍ണവും പണവും കൊണ്ടുവരാന്‍ പറഞ്ഞുവത്രെ.
പൊലീസ് അന്വേഷണത്തില്‍ മത്സ്യതൊഴിലാളിയായ ശ്രീജന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ലോക്കോപയലറ്റ് ജോലിയാണെന്ന് പറഞ്ഞാണ് പഴയങ്ങാടിയിലെ വിവാഹ ബ്യൂറോവില്‍ ശ്രീജന്‍ റജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha