മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

സി.പി.എം രാഷ്ട്രീയത്തില്‍ കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിഭാഗീയതയുടെ കനലുകള്‍ വീണ്ടും ജ്വലിപ്പിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കുന്നു. തിരഞ്ഞെടുപ്പ് വേളയിൽ മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത് . ജി എസ നടത്തുന്ന പ്രസ്താവനകൾ അത് ഉണ്ടാക്കാൻ പോകുന്ന കോളിളക്കം അതിന്റെ തീവ്രത എത്രത്തോളം വലുതാവും എന്നുള്ളതാണ് ഇനി കേരളം കാണാൻ പോകുന്നത് . ഇപ്പോഴിതാ പഴയൊരു വിവാദ വിഷയം എടുത്തിട്ടിരിക്കുയുകയാണ് ജി എസ്.
കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍ നേരിട്ട് വിരല്‍ചൂണ്ടിയതോടെ, പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.കേവലം ഒരു ആരോപണത്തിനപ്പുറം, വരുംദിവസങ്ങളില്‍ സുധാകരന്‍ കൂടുതല്‍ 'രഹസ്യങ്ങള്‍' പുറത്തുവിടുമോ എന്ന ഭീതിയിലാണ് സി.പി.എം നേതൃത്വം.സംഭവത്തിന് കുറച്ചു വർഷം പുറകിലേക്ക് സഞ്ചരിക്കണം . 2013 ഒക്ടോബർ 31ന് പുലർച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള സ.പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേർന്നുള്ള പ്രതിമയും തകർക്കപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് സ്ഥാപകനായിരുന്ന കൃഷ്ണപിള്ള അവസാന നാളുകൾ ചിലവഴിച്ചത് കണ്ണർകാട് ചെല്ലിക്കണ്ടത് വീട്ടിൽ ആയിരുന്നു.അവിടെ വെച്ചാണ് പാമ്പ് കടിയേറ്റു മരിക്കുന്നത്. അത് പിന്നീട് സിപിഎം ഏറ്റെടുക്കുകയും സ്മാരകമാക്കുകയുമായിരുന്നു. അന്ന് സിപിഎമ്മിൽ വിഎസ്, പിണറായി പക്ഷങ്ങളുടെ വിഭാഗീയത രൂക്ഷമായിരുന്ന കാലത്തു നടന്ന സ്മാരകം ആക്രമണം വലിയ ചർച്ചയായിരുന്നു. വിഭാഗീയതയാണു സംഭവത്തിനു പിന്നിലെന്നാണു പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് കേസിലെ 5 പ്രതികളും സിപിഎം പ്രവർത്തകരായിരുന്നു.
വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്നലതീഷ് ബി.ചന്ദ്രൻ ഒന്നാം പ്രതിയും അന്നത്തെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സാബു രണ്ടാം പ്രതിയുമായി. ദീപു, രാജേഷ്, പ്രമോദ് എന്നിവർ മറ്റു പ്രതികൾ. 2020 ജൂലൈ 30ന് എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. കേസിൽ സിപിഎം അപ്പീൽ നൽകിയില്ല. ഒന്നും രണ്ടും പ്രതികളെ കഴിഞ്ഞ വർഷം പാർട്ടിയിൽ തിരിച്ചെടുക്കുകയും ചെയ്തു. വി.എസ് പക്ഷക്കാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത് പിണറായി പക്ഷത്തിന്റെ ആസൂത്രിത നീക്കമായിരുന്നുവെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു.
2020-ല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി എല്ലാ പ്രതികളെയും വിട്ടയച്ചപ്പോള്‍ സി.പി.എം അപ്പീലിന് പോകാതിരുന്നത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണെന്ന സുധാകരന്റെ വാദം ഇപ്പോള്‍ ശരിവെക്കപ്പെടുകയാണ്.സുധാകരന്റെ ഈ വെളിപ്പെടുത്തല്‍സി.പി.എം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























