പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!

യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണെന്ന് റിപ്പോർട്ട്. വസന്തകാലത്തിന്റെ വരവറിയിച്ചുള്ള സരായാത് സീസൺ ആരംഭിച്ചതോടെയാണ് യുഎഇയിൽ മഴ കനക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് പകുതി മുതൽ മേയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് സരായാത്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നൽ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവ ഈ സീസണിൽ പ്രതീക്ഷിക്കാം. വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകും. മാർച്ച് 27വരെ സ്ഥിതി തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽ ദഫ്രയിൽ നിന്നാരംഭിച്ച മഴ ക്രമേണ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലും മഴയെത്തിയിട്ടുണ്ട്. ഇന്ന് വടക്കുകിഴക്ക് മേഖലകളിലേയ്ക്കും തീരപ്രദേശങ്ങളിലേയ്ക്കും നീങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാത്രിയോടെ മഴയുടെ തീവ്രത കുറയാനും സാദ്ധ്യതയുണ്ട്.
നാളെ രാവിലെ മഴയ്ക്ക് ചെറിയ ശമനമുണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്രാപിക്കും. ശേഷം വെള്ളിയാഴ്‌ചവരെ നീണ്ടുനിൽക്കും. പടിഞ്ഞാറൻ തീരങ്ങളിൽ ആരംഭിക്കുന്ന മഴ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായ മഴയ്ക്ക് പകരം ഇടവിട്ടുള്ള മഴയായിരിക്കും ലഭിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിൽ പലഭാഗങ്ങളിലും ഇതിനോടകംതന്നെ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
സൗദി അറേബ്യയിലുടനീളം ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും, താഴ്‌വരകൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സാമൂഹ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിക്കുന്നുണ്ട്.
മക്ക, റിയാദ്, തബൂക്ക്, അൽ ജൗഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, മദീന, അൽ ബഹ, അസീർ, ജസാൻ, നജ്‌റാൻ, ഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. അറേബ്യൻ ഉപദ്വീപിലെ കാലാനുസൃതമായ അന്തരീക്ഷ അസ്ഥിരതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി പറയുന്നു.
അസീറിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വാരാന്ത്യത്തിൽ വ്യാപകമായ മഴ ലഭിച്ചു. ഒമ്പത് മേഖലകളിലായി 63 നിരീക്ഷണ കേന്ദ്രങ്ങൾ മഴ രേഖപ്പെടുത്തി. സൂചനകൾ പ്രകാരം അസീർ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അബഹ വിമാനത്താവളത്തിൽ 52 മില്ലീമീറ്ററും ബൽഖാർണിലെ അൽ ഫവ്ഹയിൽ 50.8 മില്ലീമീറ്ററും മഴ ലഭിച്ചു. മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും കേന്ദ്രങ്ങളിലും കനത്ത മഴ ലഭിച്ചു.
https://www.facebook.com/Malayalivartha






















