ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. റോഡിലെ വെള്ളക്കെട്ട് തിരിച്ചറിയാതെ വാഹനങ്ങൾ ഇറക്കരുത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പാച്ചിൽ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡാമുകൾക്കു സമീപമോ താഴ്ന്ന പ്രദേശങ്ങളിലോ താമസിക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല.
48 മണിക്കൂറിനുള്ളിൽ ഇറാന്റെ ആയുധ വ്യവസായത്തെ തകർക്കണം: ഇസ്രയേലി കമാൻഡർമാരോട് ഉത്തരവിട്ട് നെതന്യാഹു
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ ഇറങ്ങുന്നതും ബോട്ട് യാത്രകളും ഒഴിവാക്കണം. ശക്തമായ കാറ്റ് തിരമാലകളുടെ ഉയരം കൂട്ടുന്നത് അപകടത്തിനു കാരണമാകും. വൈദ്യുത പോസ്റ്റുകൾക്കോ മരങ്ങൾക്കോ താഴെ നിൽക്കുന്നത് ഒഴിവാക്കുക. കാറ്റിൽ ബോർഡുകളും മറ്റും വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
റോഡുകളിൽ വെള്ളക്കെട്ടുള്ളപ്പോൾ വേഗം കുറയ്ക്കുകയും മുൻപിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുകയും വേണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഓർമിപ്പിച്ചു. ബ്രേക്കിന്റെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കനത്ത കാറ്റുള്ളപ്പോൾ മരങ്ങൾക്കും പരസ്യ ബോർഡുകൾക്കും കെട്ടിട നിർമാണ സ്ഥലങ്ങൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണം. എന്തെങ്കിലും അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 (പൊലീസ്),997 (സിവിൽ ഡിഫൻസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.
യുഎഇയിൽ തുടരുന്ന കനത്ത കാറ്റിലും മഴയിലും അജ്മാനിൽ വൻ നാശനഷ്ടം. അൽ റാഷിദിയ ഏരിയയിലെ 13 നിലകളുള്ള ബഹുനില കെട്ടിടത്തിന്റെ ഗ്ലാസ് പാനലുകളും ഫ്രെയിമുകളും തകർന്നു താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കു മുകളിൽ വീഴുകയായിരുന്നു. ഇതിനു പുറമേ മരങ്ങൾ കടപുഴകി വീണും ഒട്ടേറെ വാഹനങ്ങൾക്കു കേടുപാടുണ്ടായി. വൻ നാശനഷ്ടം കണക്കാക്കുന്നു. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്. അടിയന്തര അറ്റകുറ്റപ്പണി നടത്തി കെട്ടിടം സുരക്ഷിതമാക്കാനുള്ള നടപടി ഊർജിതമാക്കിയിട്ടുണ്ട്.
അജ്മാൻ കോർണിഷിന്റെ ഭാഗത്തുള്ള കെട്ടിടമാണിത്. ശക്തമായ കാറ്റിൽ കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ഗ്ലാസ് ഇളകി മാറുകയും താഴേക്കു പതിക്കുകയുമായിരുന്നു. മുകളിലത്തെ അഞ്ചു നിലകളുടെ ഫ്രെയിമും ഗ്ലാസുകളും ഇളകിവീണ് ഒട്ടേറെ വാഹനങ്ങളുടെ ചില്ലുകൾ തകരുകയും കാര്യമായ കേടുപാടുണ്ടാകുകയും ചെയ്തു. ഇതേ കെട്ടിടത്തിനു താഴെ നിന്നിരുന്ന കൂറ്റൻ ആര്യവേപ്പും വാഹനങ്ങൾക്കു മുകളിലേക്കാണു മറിഞ്ഞുവീണത്.
അപകടസമയത്ത് വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതും യാത്രക്കാർ കുറവായിരുന്നതും രക്ഷയായി. ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. അജ്മാൻ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. കെട്ടിടത്തിന്റെ ബാക്കിയുള്ള ഗ്ലാസ് പാനലുകൾ അപകടാവസ്ഥയിലാണോ എന്ന് പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha


























