ആകാംക്ഷയോടെ ഫുട്ബോൾ ലോകം.... ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്

അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. സൗഹൃദ പോരാട്ടത്തില്‍ ബ്രസീൽ രാത്രി ഒന്നരയ്ക്ക് ഫ്രാൻസിനെ നേരിടും. മൂന്ന് മാസത്തിനപ്പുറമുള്ള ഫിഫ ലോകകപ്പിന് ഒരുങ്ങാൻ ബ്രസീലും ഫ്രാൻസും ബോസ്റ്റണിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ നേർക്കുനേർ വരുമ്പോള്‍ കിലിയൻ എംബാപ്പേ നയിക്കുന്ന ഫ്രഞ്ച് കരുത്തിനെ കാർലോ ആഞ്ചലോട്ടിയുടെ ബ്രസീൽ എങ്ങനെ തടുത്ത് നിർത്തുമെന്നാണ് ഫുട്ബോൾ ലോകത്തിന്‍റെ ആകാംക്ഷയുള്ളത്.
അവസാന അഞ്ച് കളിയിൽ രണ്ടിൽ മാത്രം ജയിച്ച ബ്രസീൽ ലോകകപ്പിന് യോഗ്യത നേടിയത് തെക്കേ അമേരക്കിയിലെ അഞ്ചാം സ്ഥാനക്കാരായാണ്.
ഒന്നാം സ്ഥാനക്കാരായ അർജന്‍റീനയെക്കാൾ പത്ത് പോയിന്‍റ് പിന്നിലായിരുന്നു ബ്രസീൽ. ആഞ്ചലോട്ടി പരിശീലകനായി എത്തിയിട്ടും ബ്രസീലിന്‍റെ കളിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആരാധകരുടെ ആശങ്ക.
11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രസീലും ഫ്രാൻസും മുഖാമുഖം വരുന്നത്. 2015ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം ബ്രസീലിനൊപ്പമായിരുന്നു.
"
https://www.facebook.com/Malayalivartha



























