Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

വീണ്ടും ഉറക്കം കെടുത്തുമോ... ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു; സോളാര്‍ നായിക വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം കെടുത്താനെത്തുന്നു; കഴിഞ്ഞ അഞ്ച് കൊല്ലവും നിശബ്ദനായിരുന്നത് ഇത് പേടിച്ചോ

21 JANUARY 2021 09:11 AM IST
മലയാളി വാര്‍ത്ത

ഇനിയറിയേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര തെറിക്കുമോ എന്നാണ്. സോളാര്‍ നായിക പുന:പ്രവേശം ചെയ്തതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്. അതിനിടെ സോളാര്‍ പരാതിക്കാരി വീണ്ടും രംഗത്തിറങ്ങിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സോളാര്‍ ലൈംഗിക പീഡന പരാതി സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലമാണ് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരാണ് പരാതി. ആറ് കേസുകള്‍ പ്രത്യേക സംഘമാണ് നിലവില്‍ അന്വേഷിക്കുന്നത്. അതാണ് സി ബി ഐ ക്ക് കൈമാറണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടത്. ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും. ഉമ്മന്‍ചാണ്ടി മാത്രമല്ല കെ സി വേണുഗോപാലും.

 



2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ െ്രെപവറ്റ് സെക്രട്ടറി നസറുള്ള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.


ബിജെപി നേതാവ് എ പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ആദ്യം നല്‍കിയ പരാതിയില്‍ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പുതിയ പരാതി നല്‍കി.



രണ്ട് അന്വേഷണ സംഘങ്ങളുടെ തലവന്‍മാരായിരുന്ന രാജേഷ് ദിവാനും, അനില്‍കാന്തും കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. പരാതിക്കാരിക്ക് പീഡനത്തിന്റെ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. പീഡനം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും സംഘത്തിന് ആവശ്യമായ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പുതിയ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കേസും പ്രത്യേകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. എന്നിട്ടും അന്വേഷണം ഒരിടത്തുമെത്തിയില്ല.



ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തിന്റെ ബാറ്റ് കിട്ടിയതോടെയാണ് സോളാര്‍ പരാതിക്കാരി രംഗത്തിറങ്ങിയത്. ഇതിന് പിന്നില്‍ സി പി എം ആണെന്ന് പ്രതൃക്ഷത്തില്‍ ആരോപിക്കാമെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. സോളാര്‍ ബാര്‍ കേസുകള്‍ യു ഡി എഫ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. സോളാറും ബാറും സംഭവിക്കാതിരുന്നെങ്കില്‍ യു ഡി എഫിന് തുടര്‍ ഭരണം തന്നെ ലഭിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം മോന്‍ ചത്താലും സാരമില്ല മരുകളുടെ താലി അറ്റാല്‍ മതി എന്നതാണ് എന്നത്തെയും അവസ്ഥ.



മല്ലേലില്‍ ശ്രീധരന്‍ നായരെ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തിറക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം ശരിയാണെന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കിയതുമാണ്. എന്നാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പിണക്കി കൊണ്ടാണ്. ഇതില്‍ അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയാണുള്ളത്. അത് സംഭവിക്കാതിരിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതാണ് നടന്നത്.

കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാരിനുള്ള ഇരുപ്പുവശം അനുസരിച്ച് അന്വേഷണ ശുപാര്‍ശ നല്‍കിയാല്‍ തീര്‍ച്ചയായും അന്വേഷിക്കും. തെരഞ്ഞടുപ്പ് അടുക്കുന്നതോടെ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്താല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. അതുകൊണ്ടാണ് ഇടതുപക്ഷത്തെ പിണക്കാതെ ഉമ്മന്‍ ചാണ്ടി ഇത്രയും കാലം കൊണ്ട് നടന്നത്. എല്ലാം തകിടം മറിയുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം.

ചിലപ്പോള്‍ ഇടതുപക്ഷത്തിന്റെ അവസരവാദം ഉമ്മന്‍ചാണ്ടിയില്‍ സിമ്പതിയുണ്ടാക്കാനും സാധ്യതയുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (2 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (2 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (3 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (3 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (3 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (3 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (5 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (5 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (5 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (5 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (5 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (6 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (7 hours ago)

Malayali Vartha Recommends