ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...

ശബരിമലയിലെ ആചാരം സംരക്ഷിക്കണം ആചാര കാര്യങ്ങൾ തീരുമാനിക്കേണ്ടത് പണ്ഡിതരും പരിഷ്ക്കർത്താക്കളുമെന്ന് സുപ്രീം കോടതിയെ അറിയിക്കും . ഇതേ നിലപാട് കോടതിയെ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ടായിരുന്നു.
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ദേവസ്വം ബോർഡിന്റെ നിലപാട് ഇടതു മുന്നണിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും അനുമതിയോടെ അംഗീകരിക്കുകയായിരുന്നു.
14ന് മുമ്പ് വാദങ്ങൾ രേഖാമുലം അറിയിക്കാനായി സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ടായിരുന്നു. പുതിയ തീരുമാനം ഇന്ന് കോടതിയിൽ സമർപ്പിക്കുന്നതാണ്. ഏപ്രിൽ 7നാണ് വാദം തുടങ്ങുന്നത്. ആചാരസംരക്ഷണവാദത്തിന് അടിസ്ഥാനമില്ലെന്നും യുവതികൾക്ക് പ്രായഭേദമില്ലാതെ ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നുമായിരുന്നു സർക്കാരിന്റെ മുൻനിലപാട്.
വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുൻപാകെയുള്ളത്. ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പുകൽപിക്കുകയല്ല, നിയമപരമായ വിഷയങ്ങൾക്ക് മറുപടി നൽകുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കി.
യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha





















