ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..

ഒടുവിൽ റഷ്യ തന്നെ രക്ഷിച്ചു! പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ, വാങ്ങിയത് നേരത്തേതിലും കൂടിയ നിരക്കിൽ! പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, പ്രതിസന്ധി മറികടക്കാന്‍ വീണ്ടും റഷ്യയെ ആശ്രയിച്ച് ഇന്ത്യ. അമേരിക്കന്‍ വിലക്കുകളില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെ, ഏകദേശം 3 കോടി (30 ദശലക്ഷം) ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന്, ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്.
ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് നിലച്ചു. ഈ വലിയ വിടവ് നികത്താനാണ് ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞത്.പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഇന്ധന വിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍, രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയെ കൂടുതല്‍ ആശ്രയിച്ച് ഇന്ത്യ. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധന വരവ് അവതാളത്തിലായ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ കുത്തനെ കൂട്ടി. ഈ മാര്‍ച്ചില്‍ മാത്രം പ്രതിദിനം 15 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡോയില്‍ ഇന്ത്യ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരിയില്‍ ഇത് 10.4 ലക്ഷം ബാരലായിരുന്നു. ഇതിനകം മൂന്ന് കോടി ബാരല്‍ റഷ്യന്‍ ക്രൂഡോയില്‍ ഇന്ത്യ വാങ്ങിക്കഴിഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.ക്രൂഡോയിലിന് പിന്നാലെ പാചകവാതകത്തിനും റഷ്യയെ കൂടുതല്‍ ആശ്രയിക്കാനാണ് ഇന്ത്യയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ എല്‍പിജി ആവശ്യത്തിന്റെ 55 ശതമാനവും എല്‍എന്‍ജി ആവശ്യത്തിന്റെ 30 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. യുദ്ധം കാരണം ഈ പാത സ്തംഭിച്ചതോടെ രാജ്യത്തെ ഹോട്ടല്‍-വ്യവസായ മേഖലകളില്‍ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്.
ഇത് മറികടക്കാന്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി എത്തിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ശ്രമം തുടങ്ങി. 23 വര്‍ഷത്തെ കരാര്‍ നിലവിലുണ്ടെങ്കിലും ഇടക്കാലത്ത് കുറച്ചിരുന്ന ഇറക്കുമതിയാണ് ഇപ്പോള്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കുന്നത്. ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.റഷ്യയുടെ പ്രധാന എണ്ണ ഇനമായ 'യുറല്‍സ്' ക്രൂഡോയിലിനാണ് ഇന്ത്യ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. 20 ലക്ഷത്തോളം ബാരല്‍ യുറല്‍സ് ക്രൂഡോയിലുമായി മൂന്ന് കപ്പലുകള്‍ ഇതിനകം ഇന്ത്യന്‍ തീരത്തെത്തി. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ എത്തും.
https://www.facebook.com/Malayalivartha























