Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

അമ്പരന്ന് മറ്റ് പാര്‍ട്ടിക്കാര്‍... സകല പാര്‍ട്ടിക്കാരേയും അമ്പരപ്പിച്ച് സിപിഐ; മത്സരിക്കാന്‍ മാനദണ്ഡം മുറുക്കിയപ്പോള്‍ സി.പി.ഐ.യില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ക്ക് സീറ്റില്ല; സുനില്‍കുമാര്‍, രാജു, തിലോത്തമന്‍ എന്നീ മന്ത്രിമാര്‍ക്കും ദിവാകരന്‍, മുല്ലക്കര, ബിജിമോള്‍ എന്നീ എംഎല്‍എമാര്‍ക്കും സീറ്റില്ല

13 FEBRUARY 2021 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം... മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്

മറ്റ് പാര്‍ട്ടിക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ് സിപിഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കാരണം മൂന്ന് മന്ത്രിമാരേയും മൂന്ന് സീറ്റിംഗ് എംഎല്‍എമാരേയും മത്സരിപ്പിക്കേണ്ടെന്ന് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീരുമാനം എടുക്കാന്‍ കഴിയുമോ. എങ്കില്‍ കാണാനമായിരുന്നു പാര്‍ട്ടിയിലെ കലാപം. അതാണ് സിപിഐയെയും കാനം രാജേന്ദ്രനേയും വേറിട്ട് നിര്‍ത്തുന്നത്.

നിയമസഭയിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കി, മൂന്നു തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് സി.പി.ഐ തീരുമാനം. മാനദണ്ഡം കടുപ്പിച്ചതോടെ പാര്‍ട്ടിയുടെ നാലു മന്ത്രിമാരില്‍ വി.എസ്.സുനില്‍കുമാറും പി. തിലോത്തമനും കെ.രാജുവും ഉള്‍പ്പെടെ ആറ് സിറ്റിംഗ് അംഗങ്ങള്‍ ഒഴിവാകും. മറ്റൊരു മന്ത്രിയായ ഇ. ചന്ദ്രശേഖരന്‍ രണ്ടു തവണയേ മത്സരിച്ചിട്ടുള്ളൂ. മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരാണ് ഒഴിവാകുന്ന മറ്റുള്ളവര്‍.

 



നിലവില്‍ നിയമസഭയില്‍ 17 അംഗങ്ങളാണ് സി.പി.ഐക്ക്. മൂന്നു തവണ മത്സരിച്ചിട്ടുള്ള മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്മായില്‍, കെ.പി. രാജേന്ദ്രന്‍, പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരും പരിഗണിക്കപ്പെടില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മൂന്നു തവണ മത്സരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ധാരണയിലെത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥിത്വ മാനദണ്ഡം സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച് പാസാക്കിയത്. ഇരു സമിതികളിലും ആരും വിയോജിച്ചില്ല.

നേരത്തേ രണ്ട് ടേം മാനദണ്ഡം കര്‍ശനമാക്കിയിരുന്ന സി.പി.ഐ, 2016 ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചിലര്‍ക്ക് ഇളവു നല്‍കിയിരുന്നു. അത്തരം അവസ്ഥ ഒഴിവാക്കാന്‍ ഇത്തവണ മൂന്ന് ടേം മാനദണ്ഡം കര്‍ശനമാക്കുകയായിരുന്നു. മൂന്നു തവണ മത്സരിച്ച ആര്‍ക്കും ഒരു കാരണവശാലും ഇളവുണ്ടാകില്ല.

പാര്‍ട്ടിയുടെയോ പോഷകസംഘടനയുടെയോ തലപ്പത്ത് ഭാരവാഹികളായിരിക്കുന്നവര്‍ മത്സരിക്കുന്നെങ്കില്‍ സ്ഥാനമൊഴിയണം. ടേം മാനദണ്ഡമനുസരിച്ച് മത്സരിക്കാന്‍ അവസരം കിട്ടാത്തവര്‍ക്ക് അവരുടെ വികാരം പാര്‍ട്ടിയെ അറിയിക്കാമെന്നും, മാനദണ്ഡം പൊതുവായിട്ടായതിനാല്‍ അവര്‍ക്ക് മത്സരിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 



ജയസാദ്ധ്യതയെന്നത് ആപേക്ഷികമാണ്. കേരളത്തില്‍ ആര്‍ക്കും ഒരു മണ്ഡലവും പട്ടയം കൊടുത്തിട്ടില്ല. സി.പി.ഐ വ്യത്യസ്തമായ പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ നാല് മന്ത്രിമാരും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് അദ്ദേഹം പറഞ്ഞു.

മുന്നണി വിപുലീകരിക്കപ്പെടുമ്പോള്‍, മത്സരിക്കുന്ന പാര്‍ട്ടികളെല്ലാം സ്വാഭാവികമായും സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നത് പുതിയ കാര്യമല്ലെന്ന് കാനം. ഓരോ പാര്‍ട്ടിക്കും ഏതേത് സീറ്റുകള്‍ നല്‍കണമെന്നൊന്നും മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ജാഥകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സീറ്റ് ചര്‍ച്ചകളും പൂര്‍ത്തിയാകും. പാര്‍ട്ടിയുടെ സീറ്റുകളില്‍ ഏതെല്ലാം വിട്ടുനല്‍കണമെന്നതിനെക്കുറിച്ചോ സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്നതിലോ ചര്‍ച്ച നടന്നിട്ടില്ല.

 



ഒരു വ്യക്തിക്കേ മണ്ഡലത്തില്‍ സ്വാധീനമുള്ളൂവെന്ന തത്വത്തില്‍ സി.പി.ഐ വിശ്വസിക്കുന്നില്ല. ബൂര്‍ഷ്വാ പാര്‍ട്ടികളാണ് വ്യക്തികളുടെ പ്രാധാന്യം നോക്കുന്നത്. മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുന്നെങ്കില്‍ അത് പാര്‍ട്ടിയുടെയോ മുന്നണിയുടെയോ സ്വാധീനമാണ്. വോട്ടര്‍മാരില്‍ തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. ആ മാറ്റം സ്ഥാനാര്‍ത്ഥികളിലുമുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (3 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (13 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (25 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (36 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (47 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

Malayali Vartha Recommends