സ്വപ്നാ സുരേഷിനൊപ്പം നില്‍ക്കുന്ന പടം പത്രത്തില്‍ വന്നിരുന്നു; സ്വപ്നാ സുരേഷിനെ കണ്ടുവെന്ന് വച്ച് സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തല പങ്കാളിയായി എന്നോണോ ഉദ്ദേശിക്കുന്നത്? ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ രംഗത്ത്. ഇഎംസിസിയുമായി ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ചര്‍ച്ച ചെയ്തുവെന്ന ആരോപണം അസംബന്ധമാണ് എന്നവർ പ്രതിക്കരിച്ചു . ആദ്യം പ്രോജക്‌ട് അമേരിക്കയില്‍ വച്ച് ചര്‍ച്ച ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇപ്പോള്‍ പറയുന്നത് കേരളത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ്. നിരവധി മന്ത്രിയെന്ന നിലയില്‍ തന്നെ കാണാന്‍ വരാറുണ്ട്. കാണാന്‍ ആര് വന്നു എന്നതല്ല പ്രശ്നം, പദ്ധതിക്ക് അനുമതി കൊടുത്തോ എന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തല സ്വപ്നാ സുരേഷിനൊപ്പം നില്‍ക്കുന്ന പടം പത്രത്തില്‍ വന്നിരുന്നു. സ്വപ്നാ സുരേഷിനെ കണ്ടുവെന്ന് വച്ച് സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തല പങ്കാളിയായി എന്നോണോ ഉദ്ദേശിക്കുന്നത്? അതുകൊണ്ട് ആരെങ്കിലും വന്ന് കണ്ടാല്‍ അതെല്ലാം പദ്ധതികളാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു . പ്രതിപക്ഷ നേതാവ് കുറച്ച് കഴിഞ്ഞ് ആരോപണങ്ങള്‍ തിരുത്തി മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തല കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഈ മാസം രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതിന് മുന്നോടിയായുള്ള അജണ്ടയുടെ റിഹേഴ്സലാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ രമേശ് ചെന്നിത്തല ശ്രമിക്കുകയാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha

























