Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..

ഇനിയും വൈകില്ല... ഏത് സമയവും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നിരിക്കെ സ്പീക്കറുടെ മൊഴിയെടുക്കല്‍ വൈകില്ലെന്ന് റിപ്പോര്‍ട്ട്; ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘം ഡല്‍ഹിയിലെത്തി മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി; ചോദ്യംചെയ്യാന്‍ തയാറെടുത്ത് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

23 FEBRUARY 2021 08:24 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി അധിക നാളില്ല. സ്വര്‍ണക്കടത്തു കേസും സ്വപ്നയുമൊന്നും ഇപ്പോള്‍ ചര്‍ച്ചയിലില്ല. അതേ സമയം പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

വിദേശത്തേക്കു ഡോളര്‍കടത്തിയ കേസില്‍ സംശയനിഴലിലുള്ള നിയമസഭാ ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘം ഡല്‍ഹിയിലെത്തി മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണു സ്പീക്കറെ ചോദ്യംചെയ്യാന്‍ തയാറെടുക്കുന്നത്.

 



സ്പീക്കറെ ചോദ്യംചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സഭാസമ്മേളനത്തിനു മുമ്പും ശേഷവും ഒരു മാസം അദ്ദേഹത്തിനു നിയമപരമായ പരിരക്ഷയുള്ളതിനാല്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനം പിരിഞ്ഞിട്ട് ഇന്നലെ ഒരു മാസം തികഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു വിജ്ഞാപനം ഇറങ്ങുന്നതോടെ സ്പീക്കറെന്ന നിലയിലുള്ള അവകാശങ്ങള്‍ നാമമാത്രമാകും. ഭരണഘടനാ പദവി മാനിച്ചാണു ചോദ്യംചെയ്യാന്‍ തിടുക്കം കാണിക്കാതിരുന്നത്. പരിരക്ഷയുള്ള സമയത്തു സമന്‍സ് നല്‍കിയാല്‍ അദ്ദേഹം കോടതിയെ സമീപിക്കാനുള്ള സാധ്യതയും കണക്കിലെടുത്തു.

പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴികളല്ലാതെ മറ്റു തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടില്ല. മറ്റു തെളിവുകളില്ലെങ്കിലും സംശയനിഴലിലുള്ള ഉന്നതനെയടക്കം പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം തേടി. അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനമെടുക്കാമെന്നു മറുപടി ലഭിച്ചതായാണു സൂചന.

 



യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ വഴി പ്രതികള്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയെന്നു വ്യക്തമായിരുന്നു. ആറു കോടി രൂപയുടെ ഡോളര്‍ കടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നയെയും സരിത്തിനെയും കൂടാതെ, കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരെയാണു പ്രതി ചേര്‍ത്തിട്ടുള്ളത്.

അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയമെന്നാണ് ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ഇങ്ങനെയൊരു പ്രമേയം ചര്‍ച്ചചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വസ്തുതകള്‍ ഇല്ലാതെ കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്.യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തവയാണെന്നു് സ്പീക്കര്‍ പറഞ്ഞു.

 



സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പ്രമേയം അവതരിപ്പിച്ച ഉമ്മര്‍ അടിച്ച അടി ബൂമറാങ് ആകും. ഏതെങ്കിലും പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി മറുപടി നല്‍കാന്‍ തനിക്ക് സമയമില്ല.

അതുകൊണ്ടാണ് തനിക്കെതിരായ അരോപണങ്ങളോട് പ്രതികരിക്കാതിരുന്നത്. കേട്ടുകേള്‍വികളുടെ പേരില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം എന്നായിരിക്കും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

 



എല്ലാ ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമസഭയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതികളെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു.

എന്തായാലും ശ്രീരാമകൃഷ്ണനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതോടെ വീണ്ടും കാര്യങ്ങള്‍ തിരിഞ്ഞ് മറിയും. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിത്വം പോലും ഇതോടെ ചര്‍ച്ചയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (19 minutes ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (22 minutes ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (40 minutes ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (3 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (3 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (4 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (4 hours ago)

കൃത്യമായ നിമിഷം  (5 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (5 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (6 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (13 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (13 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (14 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (14 hours ago)

Malayali Vartha Recommends