Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ആഴക്കടൽ മത്സ്യബന്ധനത്തിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതിയുടെ തീരദേശ ഹർത്താൽ ഇന്ന്.... ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമി അനുവദിക്കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചു...

27 FEBRUARY 2021 11:27 AM IST
മലയാളി വാര്‍ത്ത

ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ടതിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ കമ്പനി ഇഎംസിസിക്കു ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമി അനുവദിക്കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചു.

കമ്പനിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പുവച്ച 2,950 കോടി രൂപയുടെ ധാരണാപത്രവും കേരള വ്യവസായ വികസന കോർപറേഷൻ ഒപ്പുവച്ച 5,000 കോടിയുടെ ധാരണാപത്രവും റദ്ദാക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണു ഭൂമി ഇടപാടും ഇപ്പോൾ വേണ്ടെന്നു വയ്ക്കുന്നത്.

 

ഇതോടെ സർക്കാരിന് ഇഎംസിസിയുമായുള്ള എല്ലാ ധാരണാപത്രങ്ങളും അവസാനിച്ചെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. ജില്ലാ ലാൻഡ് അലോട്മെന്റ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി മൂന്നിനാണ് ഇഎംസിസിക്കു ഭൂമി അനുവദിച്ച് കെഎസ്ഐഡിസി എംഡി എം.ജി. രാജമാണിക്യം ഉത്തരവിറക്കിയത്.

ഏക്കറിനു 1.37 കോടി രൂപ എന്ന നിരക്കിൽ 30 വർഷത്തേക്കാണു നാലേക്കർ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ, ഭൂമി കൈമാറ്റത്തിനു കരാർ ഒപ്പിടുന്നതോ ഫീസ് സ്വീകരിക്കുന്നതോ പോലുള്ള നടപടികളൊന്നും ആരംഭിച്ചിരുന്നില്ലെന്നു വ്യവസായ വകുപ്പ് പരാമർശിക്കുന്നു.

 

ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 2,250 കോടിയുടെ മറ്റൊരു ധാരണാപത്രവും സർക്കാരുമായി ഒപ്പിട്ടിരുന്നുവെന്നു കമ്പനി പ്രസിഡന്റ് ഷിജു വർഗീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേപ്പറ്റി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യം നിഷേധിച്ചിരുന്ന ഭൂമി ഇടപാടും വേറെ മാർ​ഗം ഇല്ലാത്തതിനാൽ സർക്കാർ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.

 

ഭൂമിക്കു കമ്പനി അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നുള്ള വാദമാണു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ ഉന്നയിച്ചത്. സ്ഥലം അനുവദിച്ച നടപടികളിൽ നിന്നു പിൻവാങ്ങുമോ എന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസവും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.

ഇതുമാമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ ഇന്ന് ആരംഭിച്ചു. തീരദേശത്തെ ഫിഷ്‍ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ നടത്തുന്നത്.

ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവിടാത്തതിലും, സ്വകാര്യ കമ്പനിക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്.

നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലയിൽ മൽസ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് സംഘടനകൾ പിൻമാറിയിരുന്നു.

 

ഹർത്താൽ അവഗണിച്ച് കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ വാക്കേറ്റവും ഉണ്ടായിരുന്നു.

സമരവുമായി സഹകരിക്കാത്ത തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം നിലനിന്നത്. ഇരു വിഭാഗങ്ങളെയും പൊലീസ് എത്തിയ ശേഷമാണ് പറഞ്ഞു വിട്ടത്.

അതേസമയം, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ടത് ആശ്ചര്യകരമായ ധാരണാപത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനിടയ്ക്കു സർക്കാരിനെയോ വകുപ്പു സെക്രട്ടറിയെയോ അറിയിക്കാതെ ഫെബ്രുവരി 2ന് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ. പ്രശാന്ത് നടത്തിയത് ഒപ്പിടൽ നാടകമാണെന്നും വിവരം തിരക്കിയ മാധ്യമ പ്രവർത്തകയോട് എംഡി സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന പരാതി തനിക്ക് ലഭിച്ചിട്ടുണ്ട്.

ഇതേ പറ്റി അന്വേഷിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന അസെൻഡ് ഉച്ചകോടിയിൽ ഇഎംസിസി ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. പിന്നീടെങ്ങനെ ഇവർ വന്നുവെന്ന് അന്വേഷിച്ചാൽ മാത്രമേ അറിയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends