Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കണ്ണൂരില്‍ ഇത്തവണ സി പിഎം മുട്ടുകുത്തുമോ? തോറ്റമ്പിയാലും ജയരാജന് സീറ്റില്ല

07 MARCH 2021 12:24 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ ഇത്തവണ സി പിഎം മുട്ടുകുത്തുമോ? തോറ്റമ്പിയാലും പി. ജയരാജന് സീറ്റ് നല്‍കരുതെന്നാണ് പിണറായി വിജയന്റെ പിടിവാശി.

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കകത്ത് അമര്‍ഷം പുകയുന്ന കാര്യം പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ക്ക് അറിയാം. വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്.

 

 

പി ജെ ആര്‍മി ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അനുഭാവി രാജി വച്ചു. ഇതെല്ലാം ജയരാജന്‍ ചെയ്യിക്കുന്നതാണെന്നാണ് പിണറായി ഉള്‍പ്പെട്ട ഔദ്യോഗിക പക്ഷം വിശ്വസിക്കുന്നത്. എന്നാല്‍ ജയരാജന്‍ അറിയാതെ തന്നെ അദ്ദേഹത്തിനു വേണ്ടി പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമര്‍ശനം. അതിനിടെ പി.ജെ. ആര്‍മിയെ ജയരാജന്‍ തള്ളിപറഞ്ഞു. ജയരാജനെ വിശ്വസ്തനായ ധീരജിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.

 



പി ജെ. പിണറായിയോളം വളര്‍ന്നതോടെയാണ് അദ്ദേഹത്തെ വെട്ടി നിരത്താന്‍ ആരംഭിച്ചത്. പി.ജെയെ വെട്ടിയതില്‍ കോടിയേരിക്കുള്ള പങ്കും എടുത്തു പറയേണ്ടതാണ്. ഇ.പി. ജയരാജനും എം.വി. ജയരാജനും ഇല്ലാത്ത ആരാധക ശ്രേണിയാണ് കേരളത്തില്‍ പി. ജയരാജനുള്ളത്.

പി.ജെയെ കണ്ണൂര്‍ സി പി എമ്മിന്റെ സെക്രട്ടറിയാക്കിയത് പിണറായി എടുത്ത തെറ്റായ തീരുമാനമായിരുന്നു.അതോടെ അദ്ദേഹം സഹ്യ പര്‍വതത്തോളം വരുന്നു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ജയരാജനെ വടകരയില്‍ മത്സരിക്കാനയച്ചത്. അവിടെ പി.ജെ. ക്ക് കിട്ടേണ്ട വോട്ടുകള്‍ കെ.മുരളീധരന് സി പി എം മറിച്ചു നല്‍കി.

 


പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെയും ജി സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം. ചില പാര്‍ട്ടി അനുകൂല പേജുകള്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്.

കണ്ണൂരിലെ എറ്റവും ശക്തനായ നേതാക്കളില്‍ ഒരാളാണ് പി.ജെ. അദ്ദേഹത്തെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ കേഡറുകളില്‍ വിമര്‍ശനം ശക്തമാണ്. പി ജയരാജനെ മട്ടന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

 

ഇന്നലെ പുറത്ത് വന്ന് സ്ഥാനാര്‍ത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരില്‍ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക. ഷൈലജയെ അവിടെ കൊണ്ടുവന്നതും കൂത്തുപറമ്പ് ജനതാദളിന് വിട്ടുകൊടുത്തതും ജയരാജനെ ഒഴിവാക്കാന്‍ വേണ്ടിയാണ്.

കൂത്തുപറമ്പ് കേന്ദ്രീകരിച്ചാണ് ജയരാജന്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങലായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കഴിഞ്ഞു. ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പേരാവൂരിന്റെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാനുള്ളത്. ഇവിടെ ആലോചിച്ച് മതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നാണ് പാര്‍ട്ടി നിലപാട്.

 



രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ച സിപിഎം ഇക്കുറി പരിചിത മുഖങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സര്‍ക്കാരിന്റെ ഇമേജ് ബൂസ്റ്റര്‍മാരായ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വരെ മാറ്റി നിര്‍ത്താനാണ് തീരുമാനം.

എതിര്‍ സ്വരങ്ങളുയര്‍ത്താന്‍ സാധ്യതയുള്ളവരെയെല്ലാം ടേം വ്യവസ്ഥയുടെ മറവില്‍ വെട്ടിനിരത്തുകയാണെന്ന ആക്ഷേപവും ഉണ്ട്. മന്ത്രി സുധാകരന്‍ അഴിമതിക്കാരനല്ല. അദ്ദേഹത്തെ പേടിപ്പിക്കാനും കഴിയില്ല. ശ്രീരാമ കൃഷ്ണനെയും വെട്ടി. സുധാകരന് പകരം അവിടെ കണ്ടെത്തിയ ഇടതു സ്ഥാനാര്‍ത്ഥി എസ് ഡി പി ഐ ക്കാരനാണെന്നും പോസ്റ്റര്‍ പതിഞ്ഞു. തോമസ് ഐസക്കിനോട് പിണറായിക്കുള്ള വിരോധമാണ് വെട്ടിനിരത്താനുള്ള കാരണം.

 



രണ്ട് ടേം ഇളവ് ആര്‍ക്കുമില്ലെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ചപ്പോള്‍ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും നിലവിലെ എംല്‍എമാര്‍ക്ക് സീറ്റില്ല. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വട്ടം കൂടി ജനവിധി നേടും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇ പി ജയരാജന്‍ മാറുന്ന ഒഴിവില്‍ മട്ടന്നൂരില്‍ നിന്നായിരിക്കും ജനവിധി തേടുക.

സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കല്ല്യാശ്ശേരിയില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എം വിജിനാണ് അവസരം. തലശ്ശേരിയില്‍ എ എന്‍ ഷംസീറും, പയ്യന്നൂരില്‍ ടി ഐ മധുസൂദനനും ജനവിധി തേടും. തളിപ്പറമ്പ് നിന്ന് എം വി ഗോവിന്ദനും നിയമസഭയിലേക്ക് മത്സരിക്കും. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. ഇതില്‍ ഷംസീര്‍ തികച്ചും ജൂനിയറാണ്.

 



കണ്ണൂരിലെ എറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ കല്ല്യാശ്ശേരിയില്‍ ഇക്കുറി വിജിനാണ് സിപിഎം അവസരം നല്‍കിയിരിക്കുന്നത്. ഇവിടെ വേണമെങ്കില്‍ ജയരാജനെ മത്സരിപ്പിക്കാമായിരുന്നു. മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണയും ടി വി രാജേഷാണ് ഇവിടെ നിന്ന് ജയിച്ചത്. 2016ല്‍ മുന്‍വര്‍ഷത്തെ ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു രാജേഷിന്റെ തേരോട്ടം.

കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെ ഇറക്കിയിട്ടും പിടിച്ചെടുക്കാനാകാതെ പോയ അഴീക്കോട്ട് ഇത്തവണ കെ വി സുമേഷിനെയാണ് പരിഗണിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുമേഷ്. ഇവിടെയും ജയരാജനെ മത്സരിപ്പിക്കാമായിരുന്നു. പയ്യന്നൂരില്‍ സി കൃഷ്ണന്‍ രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് ടി ഐ മധുസൂദനന്‍ മത്സരിക്കുന്നത്.

 



തളിപ്പറമ്പില്‍ ജയിംസ് മാത്യു മാറുന്ന ഒഴിവില്‍ സിപിഎം മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ നിയമസഭയിലേക്ക് മത്സരിക്കും.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (17 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (20 hours ago)

Malayali Vartha Recommends