Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം

29 MARCH 2026 05:17 PM IST
മലയാളി വാര്‍ത്ത

ഇറാനില്‍ ഇസ്രായേല്‍ ഉടന്‍  ആണവായുധം പ്രയോഗിക്കുമെന്ന ആശങ്ക പരക്കുകയാണ്. ഇറാന്‍ ശക്തമായി പ്രതിരോധിക്കുകയും യു്ദ്ധം നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്രായേല്‍ ആണവയുദ്ധത്തിലേക്ക് കടക്കുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഏതു നിമിഷനും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനും മറ്റ് പ്രധാന നഗരങ്ങളിലും  ഇസ്രായേല്‍ ആണവായുധം ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉള്‍പ്പെടെയുള്ള രണ്ട് ആണവ നിലയങ്ങള്‍ക്കും രണ്ട് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെയാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ അപ്രതീക്ഷിതമായ  നീക്കം നടത്തിയത്.  ഇസ്രായേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനൊപ്പം  ഇസ്രായേല്‍ തീ കൊണ്ട് കളിച്ചതായാണ് ഇറാനി സൈനിമക മേധാവി പ്രസ്താവിച്ചിരിക്കുന്നത്.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. സൗദിയിലെ അമേരിക്കന്‍ കേന്ദ്രമായ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസും ടാങ്കര്‍ വിമാനങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ ഈ നീക്കം മേഖലയില്‍ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.
 ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിനെതിരെ തിരിഞ്ഞിരിക്കുകയാണ് . ഇസ്രയേലിലേക്ക് ഹൂതികള്‍  മിസൈല്‍ അയച്ചു. ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇറാനെ ആക്രമിക്കുന്നത് തുടരുന്നപക്ഷം യുദ്ധത്തില്‍ പങ്കാളികളാകുമെന്ന് കഴിഞ്ഞദിവസം ഹൂതികള്‍ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം
യുദ്ധം ശക്തിമായിരിക്കുന്നത് ചെങ്കടല്‍ വഴിയുള്ള ആഗോള ചരക്കുനീക്കത്തെ വീണ്ടും ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അതിനിടെ അമേരിക്ക-   ഇസ്രയേല്‍  ഇറാന്‍ സംഘര്‍ഷത്തില്‍  സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി പാക്കിസ്ഥാന്‍ നാളെ ചര്‍ച്ച നടത്തുകയാണ്. നാലു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് രണ്ടു ദിവസത്തെ ചര്‍ച്ച നടത്തുക. സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് ചര്‍ച്ചയുടെ ഉദ്ദേശ്യമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ അറിയിച്ചു.      
ഇതിനിടെയാണ് യുദ്ധം ചെയ്യാന്‍ ആവശ്യമുള്ള പട്ടാളക്കാര്‍ക്ക് വലിയ ക്ഷാമം നേരിടുകയാണ് ഇശ്രായേല്‍. രൂക്ഷമായ സൈനികക്ഷാമവും സൈനികര്‍ക്കിടയിലെ മാനസിക പിരിമുറുക്കവും തങ്ങളെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഐഡിഎഫ് മേധാവി ഈയല്‍ സാമിര്‍ സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൈനികരുടെ എണ്ണത്തില്‍ വലിയ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ച്ചയുടെ വക്കിലാണെന്ന്  റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഇത്തരത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍  വൈകാതെ തന്നെ സൈന്യത്തിന് പതിവ് ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുമെന്നും റിസര്‍വ് സംവിധാനം നിലനില്‍ക്കില്ലെന്നും സൈന്യം  വെളിപ്പെടുത്തി.  ലോകത്തിന്റെ വിവിധ മേഖലകളില്‍ ഇസ്രായേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് സൈനികമേധാവിയുടെ വെളിപ്പെടുത്തല്‍. ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനൊപ്പം ലബനനിലേക്ക് കടന്നുകയറി ഹിസ്ബുള്ളയുമായും ഇസ്രായേല്‍ ഏറ്റുമുട്ടുകയാണ്.
ഇതിന് തിരിച്ചടിയെന്നോണം ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ വ്യാഴാഴ്ച ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാല് ഇസ്രായേലീ സൈനികരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ ആയിരത്തിലധികം സാധാരണക്കാര്‍ ലബനാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെതിരെ നൂറിലധികം റോക്കറ്റുകള്‍ ഹിസ്ബുല്ല തൊടുത്തുവിട്ടിരുന്നു. പിന്നാലെ, യുദ്ധത്തില്‍ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുന്നതിനെതിരെ സൈനികര്‍ക്കിടയിലും കടുത്ത അതൃപ്തി പുകയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വെസ്റ്റ് ബാങ്കിലും ഇസൈനിക സാന്നിധ്യമുണ്ട്. കൃത്യമായ തന്ത്രങ്ങളോ ആവശ്യത്തിന് സൈനികരോ ഇല്ലാതെ സൈന്യത്തെ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിവിധ യുദ്ധമുഖങ്ങളിലേക്ക് തള്ളിവിട്ടെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കുറ്റപ്പെടുത്തുകയും ചെയ്തു.
 നിര്‍ബന്ധിത സൈനിക സേവന നിയമം, റിസര്‍വ് ഡ്യൂട്ടി നിയമം, നിര്‍ബന്ധിത സേവന കാലാവധി നീട്ടുന്നതിനുള്ള നിയമം എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് സൈന്യം ആവശ്യപ്പെടുന്നത്. സൈനികമേധാവിയുടെ മുന്നറിയിപ്പ് കേട്ട് പ്രതിപക്ഷം കടുത്ത വിമര്‍ശനമുയര്‍ത്തി. രാജ്യത്തിന്റെ സുരക്ഷയല്ല ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
റിസര്‍വ് സിസ്റ്റം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല.  യുദ്ധത്തില്‍ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുന്നതിനെതിരെ സൈനികര്‍ക്കിടയിലും കടുത്ത അതൃപ്തി പുകയുകയാണ്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends