Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം

29 MARCH 2026 05:17 PM IST
മലയാളി വാര്‍ത്ത

ഇറാനില്‍ ഇസ്രായേല്‍ ഉടന്‍  ആണവായുധം പ്രയോഗിക്കുമെന്ന ആശങ്ക പരക്കുകയാണ്. ഇറാന്‍ ശക്തമായി പ്രതിരോധിക്കുകയും യു്ദ്ധം നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്രായേല്‍ ആണവയുദ്ധത്തിലേക്ക് കടക്കുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഏതു നിമിഷനും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനും മറ്റ് പ്രധാന നഗരങ്ങളിലും  ഇസ്രായേല്‍ ആണവായുധം ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉള്‍പ്പെടെയുള്ള രണ്ട് ആണവ നിലയങ്ങള്‍ക്കും രണ്ട് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെയാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ അപ്രതീക്ഷിതമായ  നീക്കം നടത്തിയത്.  ഇസ്രായേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനൊപ്പം  ഇസ്രായേല്‍ തീ കൊണ്ട് കളിച്ചതായാണ് ഇറാനി സൈനിമക മേധാവി പ്രസ്താവിച്ചിരിക്കുന്നത്.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. സൗദിയിലെ അമേരിക്കന്‍ കേന്ദ്രമായ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസും ടാങ്കര്‍ വിമാനങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ ഈ നീക്കം മേഖലയില്‍ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.
 ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിനെതിരെ തിരിഞ്ഞിരിക്കുകയാണ് . ഇസ്രയേലിലേക്ക് ഹൂതികള്‍  മിസൈല്‍ അയച്ചു. ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇറാനെ ആക്രമിക്കുന്നത് തുടരുന്നപക്ഷം യുദ്ധത്തില്‍ പങ്കാളികളാകുമെന്ന് കഴിഞ്ഞദിവസം ഹൂതികള്‍ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം
യുദ്ധം ശക്തിമായിരിക്കുന്നത് ചെങ്കടല്‍ വഴിയുള്ള ആഗോള ചരക്കുനീക്കത്തെ വീണ്ടും ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അതിനിടെ അമേരിക്ക-   ഇസ്രയേല്‍  ഇറാന്‍ സംഘര്‍ഷത്തില്‍  സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി പാക്കിസ്ഥാന്‍ നാളെ ചര്‍ച്ച നടത്തുകയാണ്. നാലു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് രണ്ടു ദിവസത്തെ ചര്‍ച്ച നടത്തുക. സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് ചര്‍ച്ചയുടെ ഉദ്ദേശ്യമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ അറിയിച്ചു.      
ഇതിനിടെയാണ് യുദ്ധം ചെയ്യാന്‍ ആവശ്യമുള്ള പട്ടാളക്കാര്‍ക്ക് വലിയ ക്ഷാമം നേരിടുകയാണ് ഇശ്രായേല്‍. രൂക്ഷമായ സൈനികക്ഷാമവും സൈനികര്‍ക്കിടയിലെ മാനസിക പിരിമുറുക്കവും തങ്ങളെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണെന്ന് ഐഡിഎഫ് മേധാവി ഈയല്‍ സാമിര്‍ സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൈനികരുടെ എണ്ണത്തില്‍ വലിയ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ച്ചയുടെ വക്കിലാണെന്ന്  റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഇത്തരത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍  വൈകാതെ തന്നെ സൈന്യത്തിന് പതിവ് ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുമെന്നും റിസര്‍വ് സംവിധാനം നിലനില്‍ക്കില്ലെന്നും സൈന്യം  വെളിപ്പെടുത്തി.  ലോകത്തിന്റെ വിവിധ മേഖലകളില്‍ ഇസ്രായേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് സൈനികമേധാവിയുടെ വെളിപ്പെടുത്തല്‍. ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിനൊപ്പം ലബനനിലേക്ക് കടന്നുകയറി ഹിസ്ബുള്ളയുമായും ഇസ്രായേല്‍ ഏറ്റുമുട്ടുകയാണ്.
ഇതിന് തിരിച്ചടിയെന്നോണം ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ വ്യാഴാഴ്ച ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാല് ഇസ്രായേലീ സൈനികരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ ആയിരത്തിലധികം സാധാരണക്കാര്‍ ലബനാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെതിരെ നൂറിലധികം റോക്കറ്റുകള്‍ ഹിസ്ബുല്ല തൊടുത്തുവിട്ടിരുന്നു. പിന്നാലെ, യുദ്ധത്തില്‍ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുന്നതിനെതിരെ സൈനികര്‍ക്കിടയിലും കടുത്ത അതൃപ്തി പുകയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വെസ്റ്റ് ബാങ്കിലും ഇസൈനിക സാന്നിധ്യമുണ്ട്. കൃത്യമായ തന്ത്രങ്ങളോ ആവശ്യത്തിന് സൈനികരോ ഇല്ലാതെ സൈന്യത്തെ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിവിധ യുദ്ധമുഖങ്ങളിലേക്ക് തള്ളിവിട്ടെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കുറ്റപ്പെടുത്തുകയും ചെയ്തു.
 നിര്‍ബന്ധിത സൈനിക സേവന നിയമം, റിസര്‍വ് ഡ്യൂട്ടി നിയമം, നിര്‍ബന്ധിത സേവന കാലാവധി നീട്ടുന്നതിനുള്ള നിയമം എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് സൈന്യം ആവശ്യപ്പെടുന്നത്. സൈനികമേധാവിയുടെ മുന്നറിയിപ്പ് കേട്ട് പ്രതിപക്ഷം കടുത്ത വിമര്‍ശനമുയര്‍ത്തി. രാജ്യത്തിന്റെ സുരക്ഷയല്ല ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
റിസര്‍വ് സിസ്റ്റം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല.  യുദ്ധത്തില്‍ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുന്നതിനെതിരെ സൈനികര്‍ക്കിടയിലും കടുത്ത അതൃപ്തി പുകയുകയാണ്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (4 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (4 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (6 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (9 hours ago)

Malayali Vartha Recommends