അരുവിക്കരയിൽ ഇത്തവണ ആര്?;കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജയിക്കുന്ന അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അരുവിക്കര. കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജയിക്കുന്ന അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വിജയം ആവർത്തിക്കാൻ കെഎസ് ശബരീനാഥൻ ഇറങ്ങുമ്പോൾ സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത് ജി സ്റ്റീഫനാണ്.സാമുദായിക സമവാക്യം അടക്കം നോക്കി ജി.സ്റ്റീഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതോടെയാണ് അരുവിക്കരയിലെ അങ്കം മുറുകുന്നത്. 1991 മുതൽ ജി.കാർത്തികേയൻ തുടർച്ചയായി ജയിച്ച മണ്ഡലമാണ് അരുവിക്കര. ആര്യനാട് പേര് മാറി അരുവിക്കരയായപ്പോഴും ജികെയെ നാട്ടുകാർ കൈവിട്ടില്ല. 2015ൽ കാർത്തികേയനറെ മരണത്തോടെ പിൻഗാമിയായെത്തിയ മകൻ ശബരിക്കൊപ്പമായിരുന്നു അരുവിക്കര. ഉപതെരഞ്ഞെടുപ്പിൽ 10125 വോട്ടിൽ ജയിച്ച ശബരി 2016ൽ ഭൂരിപക്ഷം 21134 ആക്കി ഉയർത്തി. തിരുവനന്തപുരത്ത് കോൺഗ്രസ് ഉറപ്പിച്ച മണ്ഡലത്തിൽ എതിരാളിയായി അരുവിക്കര ഏരിയാ സെക്രട്ടറി ജി.സ്റ്റീഫനെ സിപിഎം ഇറക്കിയതോടെയാണ് മത്സരം ശക്തമായത്.എംവിജയകുമാറും എഎ റഷീദുമൊക്കെ വീണിടത്താണ് മികച്ച പ്രതിച്ഛായയുള്ള സ്റ്റീഫനെ സിപിഎം കൊണ്ടുവരുന്നത്. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച സ്റ്റീഫൻറെ പഠനവും വളർച്ചയുമൊക്ക പാർട്ടി ഓഫീസിൽ. മണ്ഡലത്തിൽ നിർണ്ണായകമായ നാടാർ സമുദായ അംഗം കൂടിയാണ് സ്റ്റീഫൻ എന്നത് കൂടി പരിഗണിച്ച് സിപിഎം അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ശബരിയും ഒരു വിഭാഗം പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായിരുന്ന അകൽച്ചയെല്ലാം മാറിയെന്നാണ് കോൺഗ്രസ് പറയുന്നത്. മുൻ ജില്ലാ പഞ്ചായച്ച് പ്രസിഡണ്ട് വികെ മധുവിനെ സ്ഥാനാർത്ഥിയാകുമെന്നുറപ്പിച്ചിടത്താണ് സ്റ്റീഫൻറെ വരവ്. പാർട്ടിയിൽ ഉയർന്ന പ്രതിഷേധം തണുത്തെന്നാണ് സ്റ്റീഫൻ പറയുന്നത്..കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സംവിധായകൻ രാജസേനൻ 20000 ലേറെ വോട്ട് പിടിച്ച മണ്ഡലത്തിൽ കൂടുതൽ കരുത്ത് കാട്ടുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ സ്ഥാനാർത്ഥി സി.ശിവൻകുട്ടി പറയുന്നത്. കണക്കുകൾ നിരത്തി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രവചനം അസാധ്യമെങ്കിലും കര പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.അതെ സമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ വീശിയ ഇടത് കാറ്റ് അധികമേശാത്ത ജില്ലയാണ് എറണാകുളം. പക്ഷേ, 20 വര്‍ഷം നീണ്ട യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ച് കൊച്ചി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ ജെ മാക്‌സി വിജയക്കാടി പാറിച്ചു. രണ്ടാം തവണയും ജനവിധി തേടമ്പോള്‍ 5 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച വാഗ്ദാനം ചെയ്താണ് പ്രചാരണം.
സ്വപ്ന പാട്രോണിക്‌സ്, ഷൈനി മാത്യു തുടങ്ങിയ വനിതകളുടെയടക്കം സ്ഥാനാര്‍ത്ഥി പിടിവലിക്കൊടുവിലാണ് യുഡിഎഫ് കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണിയിച്ചത്. നല്ല മേയറെന്ന് പേര് കേള്‍പ്പിച്ചിട്ടുള്ള ടോണി ചമ്മിണിയ്ക്ക് പക്ഷേ മുന്നില്‍ നിന്ന് മാറി നിന്ന അഞ്ചു വര്‍ഷത്തെ വിടവിനെ നികത്താന്‍ അധികം പണിയെടുത്തേ പറ്റൂ. മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ചര്‍ച്ചയാക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യാന്‍ സാധ്യതയേറെ. ബിജെപിക്കും സ്വാധീനമുള്ള മണ്ഡലമാണ് കൊച്ചി. വികസന പ്രവര്‍ത്തനങ്ങളിലെ ഭരണ മുന്നണിയുടെ വീഴ്ചകളാണ് മണ്ഡലത്തിലെ ജനകീയ മുഖം കൂടിയായ സി ജി രാജഗോപാലിന്റെ പ്രധാന പ്രചാരണം. ജനകീയ കൂട്ടായ്മകളായ ട്വന്റി ട്വന്റിയും വി ഫോര്‍ കൊച്ചിയും മത്സരത്തിനുണ്ട്. മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മാറിചിന്തിയ്ക്കുന്നവരുടെ വോട്ട് ഈ കൂട്ടായ്മകള്‍ക്ക് വീതം വെച്ച് പോകാനാണ് സാധ്യത. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും സമാനസ്വഭാവമുള്ള വാഗ്ദാനങ്ങളാണെന്നത് തന്നെ കാരണം.
https://www.facebook.com/Malayalivartha






















