രണ്ടു മക്കളുടെ മുന്നിൽ വെച്ച് യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു; സംഭവ സ്ഥലത്തുനിന്ന് പ്രതികൾ രക്ഷപെടുന്നതിന് മുൻപ് പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും മോഷ്ടിച്ചു, പാകിസ്ഥാൻ സർക്കാർ പ്രതികൾക്ക് 4 വര്‍ഷത്തെ ജീവപര്യന്തവും വധശിക്ഷയും വിധിച്ചു

മക്കളുടെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാസംഘം ചെയ്ത കേസിൽ രണ്ടു പ്രതികളെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ലാഹോര്‍ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 വര്‍ഷത്തെ ജീവപര്യന്തം തടവും അനുഭവിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടിരിയ്ക്കുകയാണ്.
ഇവരുടെ സ്വത്തുക്കൾ കണ്ടെടുക്കാനും ഉത്തരവിട്ടുണ്ട് . കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ഇവർ യുവതിയെ പീഡിപ്പിച്ചത്. പാകിസ്താന്‍ കിഴക്കന്‍ പ്രവിശ്യയിലെ ദേശീയപാതയ്ക്ക് സമീപമാണ് യുവതി ബലാല്‍സംഗത്തിന് ഇരയായത്.
രണ്ട് മക്കളുമായി കാറില്‍ പോവുകയായിരുന്ന യുവതി ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇതുവഴി പോവുകയായിരുന്ന ആബിദ് മാല്‍ഹി, ഷഫ്ഖാത് ഹുസൈന്‍ എന്നിവര്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു.
കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് അകത്തിരുന്ന യുവതിയെ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പ്രതികള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
കൂടാതെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടുന്നതിനുമുന്പ് സ്ത്രീയുടെ മൊബൈൽ ഫോണും സ്വർണ്ണാഭരണങ്ങളും ബാങ്ക് കാർഡുകളും മോഷ്ടിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആഴ്ചകൾക്കുശേഷം പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് പിടിയിലായ പ്രതികള്‍ക്കെതിരേ കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലും ജഡ്ജിയുടെ മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ ഇര രണ്ടുതവണ പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ വഖാര്‍ ഭട്ടി വ്യക്തമാക്കി. ഇവര്‍ക്കെതിരേ കടുത്ത നടപടിയണ്ടാവണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ വലിയ പ്രക്ഷോഭമായിരുന്നു അരങ്ങേറിയിരുന്നത്.
പാകിസ്താനില്‍ നിയമപരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിൽ ഇറങ്ങുകയും ചെയ്തു. കറാച്ചി ആസ്ഥാനമായുള്ള ഗ്രൂപ്പായ വാര്‍ എഗെയ്ന്‍സ്റ്റ് റേപ്പിന്റെ കണക്കനുസരിച്ച് ലൈംഗിക പീഡനം ബലാല്‍സംഗ കേസുകളിലും മൂന്ന് ശതമാനത്തില്‍ താഴെയാണ് പാകിസ്ഥാനിൽ ശിക്ഷിക്കപ്പെടുന്നവർ.
https://www.facebook.com/Malayalivartha























