Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി... ചുവടുറപ്പിച്ച് ഏറ്റുമാനൂരിൽ ലതികാ സുഭാഷ്... ഇത് ചരിത്രപരമായ പോരാട്ടം...

30 MARCH 2021 08:55 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂരിൽ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി പുതിയ നീക്കം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു ലതികാ സുഭാഷ്. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിക്കുകയുണ്ടായി.

ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ലതിക പാര്‍ട്ടിയുമായി അകന്ന് നിന്നത്. ഏറ്റുമാനൂര്‍ നല്‍കാത്തതില്‍ ഇവര്‍ കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുകയായിരുന്നു. ഏറ്റുമാനൂരില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കിയതിനാലാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതെ പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

ലതികാസുഭാഷ് തല മുണ്ഡനം ചെയ്തില്ലായിരുന്നെങ്കില്‍, അവര്‍ ഏറ്റുമാനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ അതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമായി പോകുമായിരുന്നു. ഇത്തവണ ചാവേര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് തീരുമാനിച്ചതിലൂടെ, ജയിക്കുമെന്ന് ഉറപ്പുള്ളൊരു മണ്ഡലത്തിന് വേണ്ടി വാശി പിടിച്ചതിലൂടെ, സമാനകളില്ലാത്തൊരു പോരാട്ടത്തിന് തുടക്കമിടുകയായിരുന്നു ലതിക. പരിഗണിക്കപ്പെടുന്നവരുടേത് മാത്രമല്ല, അവഗണിക്കപ്പെടുന്നവവരുടേതു കൂടിയാണ് ജനാധിപത്യം എന്ന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചാണവർ മത്സരിക്കുന്നത്.

ലതികയുടെ പ്രചരണ വാഹനം പോകുന്ന റോഡിന് ഇരുവശവും കാത്തു നില്‍ക്കുന്നത് വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിങ്ങനെയാണ്. പ്രചാരണ വാഹനത്തിലിരുന്ന് സ്ഥാനാര്‍ഥി ഒരോരുത്തരെയും പേരെടുത്ത് വിളിക്കുന്നു. ചിലര്‍ വാഹനം തടഞ്ഞു നിര്‍ത്തി ലതികയെ ആലിം​ഗനം ചെയ്യുന്നുമുണ്ട്. തലയില്‍ തലോടി കരയുന്നു.

ലതിക സ്ഥാനാര്‍ഥിയാകണമെന്നത് ലതികയെക്കാൽ ഉപരി ഏറ്റുമാനൂരിന്റെ ആവശ്യമായിരുന്നു എന്ന് ഇത് കാണുന്നവർക്ക പലപ്പോഴും തോന്നിപ്പോകും. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് നടത്തിയ യാത്രയിലുടനീളം കാണാൻ സാധിക്കുന്നത് ഈ അതിവൈകാരികത തന്നെയായിരുന്നു.

ലതികയെ വന്ന് കെട്ടിപ്പിടിക്കുന്നവര്‍, നെറുകയില്‍ തൊട്ട് അനുഗ്രഹിക്കുന്ന അച്ഛനമ്മമാര്‍, കവിളില്‍ ഉമ്മ കൊടുക്കുന്ന കൊച്ചു കുട്ടികള്‍. എവിടെയും ഹൃദയത്തില്‍ തൊടുന്ന കാഴ്ചകള്‍ മാത്രം. തികച്ചും ഹൃദയഹാരിയായ അനുഭവങ്ങള്‍. ഒരിടത്തും ലതിക ആരെയും കുറ്റപ്പെടുത്തി പറഞ്ഞില്ല, ആര്‍ക്കെതിരെയും ആരോപണങ്ങളും ഉന്നയിച്ചില്ല. പറഞ്ഞതത്രയും പെണ്ണായിപ്പോയതിനാല്‍ നേരിട്ട അവഗണനയെക്കുറിച്ചു മാത്രമാണ്.

കോണ്‍ഗ്രസിന്റെ, ഭാരതത്തിന്റെ ഉരുക്കുവനിത ഇന്ദിര ഗാന്ധിയുമായി ലതികയ്ക്ക് സമാനതകളുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഹെയര്‍സ്‌റ്റൈലിനെ അനുകരിച്ച് ചെറുപ്പത്തിലേ ലതികയും മുടി ബോബ് ചെയ്തു. ഒരിക്കല്‍ അപകടത്തെ തുടര്‍ന്ന് തലമുടി വെട്ടേണ്ടി വന്നിരുന്നു ലതികയ്ക്ക്. പിന്നീട് ഇന്ദിര ഗാന്ധിയോടുള്ള ആരാധന കൂടിയതോടെ ആ മുടി ലതിക വളര്‍ത്തിയതേയില്ല.

ഇന്ദിരയോടുള്ള ഇഷ്ടം കാരണം തന്റെ ഒരു മകള്‍ക്ക് പ്രിയദര്‍ശിനി എന്ന് പേരിട്ട ഒരച്ഛന്റെ മകളു കൂടിയാണ് അവര്‍. മാര്‍ച്ച് 14-ന് കെ.പി.സി.സി. ആസ്ഥാനത്ത് അരങ്ങേറിയത് കേരള രാഷ്ട്രീയത്തിന്റെ തന്നെ മറക്കപ്പെടാത്ത ഒരു ഏട് തന്നെയായിരുന്നു.

ഒരു പക്ഷേ ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രതിഷേധം നടന്നിട്ടുള്ളത്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതു മൂലം തലമുടി വടിച്ചുകളയുക. ലതികയുടെ പ്രതിഷേധം എന്തായാലും പാഴ്ശ്രമം ആയില്ല. കൂടുതല്‍ സ്ത്രീകള്‍ സമാന പ്രതിഷേധം തിരഞ്ഞെടുക്കുന്നതിന് മുമ്പേ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെയും ഉള്‍പ്പെടുത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends