Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ കൂട്ടായ്മ രംഗത്ത് മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് പിസി ജോര്‍ജ് ചെയ്തിരിക്കുന്നത്; സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

15 APRIL 2021 10:42 AM IST
മലയാളി വാര്‍ത്ത

പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മാദ്ധ്യമ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സംയുക്ത പ്രസ്താവന.

 



നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തുന്ന ജോര്‍ജിനെതിരെ ആഭ്യന്തര വകുപ്പ് നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആനി രാജ, കെ.അജിത, ലതിക സുഭാഷ്, ഡോ ജെ.ദേവിക, കെ.കെ.കൊച്ച്, മേഴ്‌സി അലക്‌സാണ്ടര്‍, മനില സി.മോഹന്‍, വിജി പെണ്‍ കൂട്ട്, ദീദി ദാമോദരന്‍, അഡ്വ. രശ്മിത രാമചന്ദ്രന്‍, തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചിരിക്കുന്നത്.

നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം രാഷ്ട്രീയസാംസ്‌കാരികസാമൂഹികമാധ്യമ രംഗങ്ങളിലുള്ളവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനരാജ്യത്തെ ശാന്തവും, വര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നതില്‍ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം.

 



നിരവധി രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.എന്നാല്‍ 2021 ഏപ്രില്‍ 11 ഞായര്‍, തൊടുപുഴയില്‍ നടന്ന ഒരു സെമിനാറില്‍ പൂഞ്ഞാറിലെ എം എല്‍ എയും ഇപ്പോള്‍ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോര്‍ജ് നടത്തിയ പ്രസംഗം തീര്‍ത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്.

സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ല്‍ രാജ്യം മുസ്ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകള്‍ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രസംഗിച്ചു.

പി സി ജോര്‍ജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

 



ഫാസിസ്റ്റ് കാലഘട്ടത്തില്‍ ഭീകരമായ ജാതി മത ധ്രുവീകരണങ്ങള്‍ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ കൂട്ട് നില്‍ക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താന്‍ പിസി ജോര്‍ജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനല്‍ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്ലിം സമൂഹത്തെ മുഴുവന്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്.

മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്ലിം സമൂഹത്തിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാല്‍ നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെയാണ് പ്രസ്താവന അവസാനിക്കുന്നത്.

 

 


തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നാണ് പി.സി. ജോര്‍ജ് എം.എല്‍.എ. വിവാദ പ്രസ്താവന നടത്തിയത്. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇതിനെതിരെയാണ് സംഘടനകള്‍ രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (9 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (18 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (28 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (47 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends