Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

സിപിഎമ്മിലെ കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്നു ഈ നീക്കങ്ങള്‍ പാര്‍ട്ടിയുടെ സര്‍വ്വ നാശത്തിന്

15 APRIL 2021 09:57 AM IST
മലയാളി വാര്‍ത്ത

കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്ന കാഴ്ചയാണോ കേരളത്തിലെ സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും പി ജയരാജനും ഇപി ജയരാജനും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ പരസ്പരം പാരവെച്ചും പണികൊടുത്തും സ്വയം കുഴിതോണ്ടുകയായിരുന്നോ നിലവിലെ സിപിഎം സര്‍ക്കാര്‍ ഭരണകാലത്ത്.

സിപിഎം കണ്ണൂര്‍ ലോബിയ്ക്കുള്ളില്‍ കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുള്ളില്‍ ഉയിരെടുത്ത പാരയും പോരും പകതീര്‍ക്കലുമാണ് സിപിഎമ്മിന് തീരാത്ത പ്രതിസന്ധിയായി മാറിയത്.

 



പിണറായി വിജയനെക്കാള്‍ കണ്ണൂര്‍ സിപിഎമ്മിനുള്ളില്‍ പി ജയരാജന്‍ വളര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണമനും ചേര്‍ന്ന് ജയരാജനെ ഒതുക്കി.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെയ്പ്പിച്ച് പി ജരാജനെ വടകരയില്‍ മത്സരിപ്പിച്ചു. അകത്തും പുറത്തും പാരയായി മാറിയതോടെ സിപിഎം കളിയില്‍ ജയരാജന്‍ നാണം കെട്ടു തോറ്റു. കളത്തില്‍ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കിയില്ലെന്നു മാത്രമല്ല അര്‍ഹമായ ഒരു പണിയും പാര്‍ട്ടി കൊടുത്തില്ല.

 



പിജെ ആര്‍മിയുടെ സുഖിപ്പിക്കല്‍ ഓണ്‍ലൈനില്‍ കണ്ട് ജയരാജന്‍ വീട്ടില്‍ ഒതുങ്ങി. കണ്ണൂരിലെ സിപിഎം ഓഫീസില്‍ കിടന്ന് അവിടെ ജീവിതം ഉഴിഞ്ഞുവെച്ച് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയ ജയരാജന് പിന്നീട് പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശനം പോലും കിട്ടിയില്ല. ഇത്തവണ പി ജയരാജനു മാത്രമല്ല സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയെയും നിയമസഭയിലേക്ക് സീറ്റ് കൊടുക്കാതെ പിണറായി ലോബി വെട്ടിനിരത്തി.

ഇതേ കാലത്താണ് ഈ കൊലച്ചതികള്‍ക്ക് കരുനീക്കിയ കോടിയേരി ബാലകൃ്ഷണനിട്ട് പി ജയരാജന്റെ കൊലപ്പാര കടന്നുവന്നത്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുമായി ബാഹാര്‍ ബാര്‍ ഡാന്‍സുകാരിക്കുണ്ടായ സംബന്ധവും കുട്ടി ജനിച്ചതുമായ സംഭവം വാര്‍ത്തകളില്‍ നിറയാനിടയായത് ജയരാജന്‍ ലോബിയുടെ അറിവോടെയാണെന്ന് പറയപ്പെടുന്നു. എന്തിനേറെ കോടിയേരിയുടെ മറ്റൊരു മകന്‍
ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന കച്ചവടക്കഥകള്‍ പുറത്തു വിട്ടതിനു പിന്നിലും ഇതേ ശത്രുപക്ഷത്തിന്റെ കളികളുണ്ടായിരുന്നത്രേ.

 


കളി നീണ്ടുപോയതോടെ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് ദയനീയമായി രാജിവച്ചൊഴിയേണ്ടിവന്നു. അതോടെ പാര്‍ട്ടിക്കുള്ളില്‍ കോടിയേരിയുടെ പ്രതാപം അസ്തമിച്ചെന്നു മാത്രമല്ല ഭാര്യയും മരുമകളുമൊക്കെ ആക്ഷേപങ്ങളില്‍ കഥാപാത്രങ്ങളായി മാറി.

ഇക്കാലത്തൊക്കെ ഈ കളികളില്‍ പിണറായിക്കൊപ്പം നിലകൊണ്ട് വിശ്വസ്തനായ ഇപി ജയരാജനിട്ട് പണി കൊടുത്തതിനു പിന്നില്‍ കോടിയേരിയുടെയും കണ്ണൂര്‍ ലോബിയിലെ ഇതര ചേരികളുടെയും കളിയുള്ളതായാണ് കേള്‍വി. പി ജയരാജനെ ഒതുക്കാനും കണ്ണൂരില്‍ സിപിഎമ്മിനെ പിണറായിയുടെ നിയന്ത്രണത്തില്‍ തിരിച്ചുകൊണ്ടുവരാനും കളികള്‍ നടത്തിയ ഇപി ജയരാജന്‍ അവസാനം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. മട്ടന്നൂരെന്നല്ല ഒരിടത്തും സീറ്റ് കിട്ടിയില്ല.പാര്‍ട്ടിയ്ക്കുള്ളില്‍ സ്ഥാനപദവിയും ഇല്ലാതായി.

 




പിണറായി വിജയനും കണ്ണൂര്‍ ലോബിക്കുമെതിരെ കുറക്കാലമായി കരുക്കള്‍ നീക്കിയ തോമസ് ഐസക്കും സുധാകരനും ഒതുക്കപ്പെട്ടു. തോമസ് ഐസക്കിനെ സാഹചര്യം ഒത്താല്‍ രാജ്യസഭാംഗമായി ഡല്‍ഹിയിലേക്ക് കടത്താനും പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിനെ പോളിറ്റ് ബ്യൂറോയില്‍ എത്തിലെത്തിക്കാന്‍ സീതാറാം യെച്ചൂരി അടുത്തയിടെ കരുനീക്കം എംഎ ബേബി പ്രകാശ് കാരാട്ടിന്റെ ബലത്തില്‍ വെട്ടിനിരത്തിയതായും കഥകളുണ്ട്.

 

സിപിഎമ്മില്‍ ഓരോ കാലത്തും ഓരോ വാഴ്ചകളും വാഴ്ചക്കാരുമുണ്ട്. പിണറായി വിജയന്‍ എന്ന വന്‍മരത്തെ വീഴ്ത്താന്‍ അടുത്ത ഗ്രൂപ്പും ലോബിയും പാരയും എവിടെ നിന്നു വരും എന്നതാണ് കാണേണ്ടത്. അത് ലാവ്ലിന്റെ രൂപത്തിലോ കമല എക്സോര്‍ട്ടിംഗ് കമ്പനിയുടെ രൂപത്തിലോ മകള്‍ വീണയുടെ ബിസിനസ് ലോകവുമായി ബന്ധപ്പെട്ടോ എന്നതേ അറിയേണ്ടതുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (10 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (19 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (29 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (48 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends