Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

സിപിഎമ്മിലെ കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്നു ഈ നീക്കങ്ങള്‍ പാര്‍ട്ടിയുടെ സര്‍വ്വ നാശത്തിന്

15 APRIL 2021 09:57 AM IST
മലയാളി വാര്‍ത്ത

കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്ന കാഴ്ചയാണോ കേരളത്തിലെ സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും പി ജയരാജനും ഇപി ജയരാജനും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ പരസ്പരം പാരവെച്ചും പണികൊടുത്തും സ്വയം കുഴിതോണ്ടുകയായിരുന്നോ നിലവിലെ സിപിഎം സര്‍ക്കാര്‍ ഭരണകാലത്ത്.

സിപിഎം കണ്ണൂര്‍ ലോബിയ്ക്കുള്ളില്‍ കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുള്ളില്‍ ഉയിരെടുത്ത പാരയും പോരും പകതീര്‍ക്കലുമാണ് സിപിഎമ്മിന് തീരാത്ത പ്രതിസന്ധിയായി മാറിയത്.

 



പിണറായി വിജയനെക്കാള്‍ കണ്ണൂര്‍ സിപിഎമ്മിനുള്ളില്‍ പി ജയരാജന്‍ വളര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണമനും ചേര്‍ന്ന് ജയരാജനെ ഒതുക്കി.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെയ്പ്പിച്ച് പി ജരാജനെ വടകരയില്‍ മത്സരിപ്പിച്ചു. അകത്തും പുറത്തും പാരയായി മാറിയതോടെ സിപിഎം കളിയില്‍ ജയരാജന്‍ നാണം കെട്ടു തോറ്റു. കളത്തില്‍ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കിയില്ലെന്നു മാത്രമല്ല അര്‍ഹമായ ഒരു പണിയും പാര്‍ട്ടി കൊടുത്തില്ല.

 



പിജെ ആര്‍മിയുടെ സുഖിപ്പിക്കല്‍ ഓണ്‍ലൈനില്‍ കണ്ട് ജയരാജന്‍ വീട്ടില്‍ ഒതുങ്ങി. കണ്ണൂരിലെ സിപിഎം ഓഫീസില്‍ കിടന്ന് അവിടെ ജീവിതം ഉഴിഞ്ഞുവെച്ച് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയ ജയരാജന് പിന്നീട് പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശനം പോലും കിട്ടിയില്ല. ഇത്തവണ പി ജയരാജനു മാത്രമല്ല സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയെയും നിയമസഭയിലേക്ക് സീറ്റ് കൊടുക്കാതെ പിണറായി ലോബി വെട്ടിനിരത്തി.

ഇതേ കാലത്താണ് ഈ കൊലച്ചതികള്‍ക്ക് കരുനീക്കിയ കോടിയേരി ബാലകൃ്ഷണനിട്ട് പി ജയരാജന്റെ കൊലപ്പാര കടന്നുവന്നത്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുമായി ബാഹാര്‍ ബാര്‍ ഡാന്‍സുകാരിക്കുണ്ടായ സംബന്ധവും കുട്ടി ജനിച്ചതുമായ സംഭവം വാര്‍ത്തകളില്‍ നിറയാനിടയായത് ജയരാജന്‍ ലോബിയുടെ അറിവോടെയാണെന്ന് പറയപ്പെടുന്നു. എന്തിനേറെ കോടിയേരിയുടെ മറ്റൊരു മകന്‍
ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന കച്ചവടക്കഥകള്‍ പുറത്തു വിട്ടതിനു പിന്നിലും ഇതേ ശത്രുപക്ഷത്തിന്റെ കളികളുണ്ടായിരുന്നത്രേ.

 


കളി നീണ്ടുപോയതോടെ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് ദയനീയമായി രാജിവച്ചൊഴിയേണ്ടിവന്നു. അതോടെ പാര്‍ട്ടിക്കുള്ളില്‍ കോടിയേരിയുടെ പ്രതാപം അസ്തമിച്ചെന്നു മാത്രമല്ല ഭാര്യയും മരുമകളുമൊക്കെ ആക്ഷേപങ്ങളില്‍ കഥാപാത്രങ്ങളായി മാറി.

ഇക്കാലത്തൊക്കെ ഈ കളികളില്‍ പിണറായിക്കൊപ്പം നിലകൊണ്ട് വിശ്വസ്തനായ ഇപി ജയരാജനിട്ട് പണി കൊടുത്തതിനു പിന്നില്‍ കോടിയേരിയുടെയും കണ്ണൂര്‍ ലോബിയിലെ ഇതര ചേരികളുടെയും കളിയുള്ളതായാണ് കേള്‍വി. പി ജയരാജനെ ഒതുക്കാനും കണ്ണൂരില്‍ സിപിഎമ്മിനെ പിണറായിയുടെ നിയന്ത്രണത്തില്‍ തിരിച്ചുകൊണ്ടുവരാനും കളികള്‍ നടത്തിയ ഇപി ജയരാജന്‍ അവസാനം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. മട്ടന്നൂരെന്നല്ല ഒരിടത്തും സീറ്റ് കിട്ടിയില്ല.പാര്‍ട്ടിയ്ക്കുള്ളില്‍ സ്ഥാനപദവിയും ഇല്ലാതായി.

 




പിണറായി വിജയനും കണ്ണൂര്‍ ലോബിക്കുമെതിരെ കുറക്കാലമായി കരുക്കള്‍ നീക്കിയ തോമസ് ഐസക്കും സുധാകരനും ഒതുക്കപ്പെട്ടു. തോമസ് ഐസക്കിനെ സാഹചര്യം ഒത്താല്‍ രാജ്യസഭാംഗമായി ഡല്‍ഹിയിലേക്ക് കടത്താനും പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിനെ പോളിറ്റ് ബ്യൂറോയില്‍ എത്തിലെത്തിക്കാന്‍ സീതാറാം യെച്ചൂരി അടുത്തയിടെ കരുനീക്കം എംഎ ബേബി പ്രകാശ് കാരാട്ടിന്റെ ബലത്തില്‍ വെട്ടിനിരത്തിയതായും കഥകളുണ്ട്.

 

സിപിഎമ്മില്‍ ഓരോ കാലത്തും ഓരോ വാഴ്ചകളും വാഴ്ചക്കാരുമുണ്ട്. പിണറായി വിജയന്‍ എന്ന വന്‍മരത്തെ വീഴ്ത്താന്‍ അടുത്ത ഗ്രൂപ്പും ലോബിയും പാരയും എവിടെ നിന്നു വരും എന്നതാണ് കാണേണ്ടത്. അത് ലാവ്ലിന്റെ രൂപത്തിലോ കമല എക്സോര്‍ട്ടിംഗ് കമ്പനിയുടെ രൂപത്തിലോ മകള്‍ വീണയുടെ ബിസിനസ് ലോകവുമായി ബന്ധപ്പെട്ടോ എന്നതേ അറിയേണ്ടതുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (4 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (4 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (5 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (5 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (6 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (6 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (6 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (6 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (7 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (8 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (9 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (9 hours ago)

Malayali Vartha Recommends