Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സിപിഎമ്മിലെ കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്നു ഈ നീക്കങ്ങള്‍ പാര്‍ട്ടിയുടെ സര്‍വ്വ നാശത്തിന്

15 APRIL 2021 09:57 AM IST
മലയാളി വാര്‍ത്ത

കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്ന കാഴ്ചയാണോ കേരളത്തിലെ സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും പി ജയരാജനും ഇപി ജയരാജനും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ പരസ്പരം പാരവെച്ചും പണികൊടുത്തും സ്വയം കുഴിതോണ്ടുകയായിരുന്നോ നിലവിലെ സിപിഎം സര്‍ക്കാര്‍ ഭരണകാലത്ത്.

സിപിഎം കണ്ണൂര്‍ ലോബിയ്ക്കുള്ളില്‍ കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുള്ളില്‍ ഉയിരെടുത്ത പാരയും പോരും പകതീര്‍ക്കലുമാണ് സിപിഎമ്മിന് തീരാത്ത പ്രതിസന്ധിയായി മാറിയത്.

 



പിണറായി വിജയനെക്കാള്‍ കണ്ണൂര്‍ സിപിഎമ്മിനുള്ളില്‍ പി ജയരാജന്‍ വളര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണമനും ചേര്‍ന്ന് ജയരാജനെ ഒതുക്കി.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെയ്പ്പിച്ച് പി ജരാജനെ വടകരയില്‍ മത്സരിപ്പിച്ചു. അകത്തും പുറത്തും പാരയായി മാറിയതോടെ സിപിഎം കളിയില്‍ ജയരാജന്‍ നാണം കെട്ടു തോറ്റു. കളത്തില്‍ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കിയില്ലെന്നു മാത്രമല്ല അര്‍ഹമായ ഒരു പണിയും പാര്‍ട്ടി കൊടുത്തില്ല.

 



പിജെ ആര്‍മിയുടെ സുഖിപ്പിക്കല്‍ ഓണ്‍ലൈനില്‍ കണ്ട് ജയരാജന്‍ വീട്ടില്‍ ഒതുങ്ങി. കണ്ണൂരിലെ സിപിഎം ഓഫീസില്‍ കിടന്ന് അവിടെ ജീവിതം ഉഴിഞ്ഞുവെച്ച് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയ ജയരാജന് പിന്നീട് പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശനം പോലും കിട്ടിയില്ല. ഇത്തവണ പി ജയരാജനു മാത്രമല്ല സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയെയും നിയമസഭയിലേക്ക് സീറ്റ് കൊടുക്കാതെ പിണറായി ലോബി വെട്ടിനിരത്തി.

ഇതേ കാലത്താണ് ഈ കൊലച്ചതികള്‍ക്ക് കരുനീക്കിയ കോടിയേരി ബാലകൃ്ഷണനിട്ട് പി ജയരാജന്റെ കൊലപ്പാര കടന്നുവന്നത്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുമായി ബാഹാര്‍ ബാര്‍ ഡാന്‍സുകാരിക്കുണ്ടായ സംബന്ധവും കുട്ടി ജനിച്ചതുമായ സംഭവം വാര്‍ത്തകളില്‍ നിറയാനിടയായത് ജയരാജന്‍ ലോബിയുടെ അറിവോടെയാണെന്ന് പറയപ്പെടുന്നു. എന്തിനേറെ കോടിയേരിയുടെ മറ്റൊരു മകന്‍
ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന കച്ചവടക്കഥകള്‍ പുറത്തു വിട്ടതിനു പിന്നിലും ഇതേ ശത്രുപക്ഷത്തിന്റെ കളികളുണ്ടായിരുന്നത്രേ.

 


കളി നീണ്ടുപോയതോടെ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് ദയനീയമായി രാജിവച്ചൊഴിയേണ്ടിവന്നു. അതോടെ പാര്‍ട്ടിക്കുള്ളില്‍ കോടിയേരിയുടെ പ്രതാപം അസ്തമിച്ചെന്നു മാത്രമല്ല ഭാര്യയും മരുമകളുമൊക്കെ ആക്ഷേപങ്ങളില്‍ കഥാപാത്രങ്ങളായി മാറി.

ഇക്കാലത്തൊക്കെ ഈ കളികളില്‍ പിണറായിക്കൊപ്പം നിലകൊണ്ട് വിശ്വസ്തനായ ഇപി ജയരാജനിട്ട് പണി കൊടുത്തതിനു പിന്നില്‍ കോടിയേരിയുടെയും കണ്ണൂര്‍ ലോബിയിലെ ഇതര ചേരികളുടെയും കളിയുള്ളതായാണ് കേള്‍വി. പി ജയരാജനെ ഒതുക്കാനും കണ്ണൂരില്‍ സിപിഎമ്മിനെ പിണറായിയുടെ നിയന്ത്രണത്തില്‍ തിരിച്ചുകൊണ്ടുവരാനും കളികള്‍ നടത്തിയ ഇപി ജയരാജന്‍ അവസാനം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. മട്ടന്നൂരെന്നല്ല ഒരിടത്തും സീറ്റ് കിട്ടിയില്ല.പാര്‍ട്ടിയ്ക്കുള്ളില്‍ സ്ഥാനപദവിയും ഇല്ലാതായി.

 




പിണറായി വിജയനും കണ്ണൂര്‍ ലോബിക്കുമെതിരെ കുറക്കാലമായി കരുക്കള്‍ നീക്കിയ തോമസ് ഐസക്കും സുധാകരനും ഒതുക്കപ്പെട്ടു. തോമസ് ഐസക്കിനെ സാഹചര്യം ഒത്താല്‍ രാജ്യസഭാംഗമായി ഡല്‍ഹിയിലേക്ക് കടത്താനും പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിനെ പോളിറ്റ് ബ്യൂറോയില്‍ എത്തിലെത്തിക്കാന്‍ സീതാറാം യെച്ചൂരി അടുത്തയിടെ കരുനീക്കം എംഎ ബേബി പ്രകാശ് കാരാട്ടിന്റെ ബലത്തില്‍ വെട്ടിനിരത്തിയതായും കഥകളുണ്ട്.

 

സിപിഎമ്മില്‍ ഓരോ കാലത്തും ഓരോ വാഴ്ചകളും വാഴ്ചക്കാരുമുണ്ട്. പിണറായി വിജയന്‍ എന്ന വന്‍മരത്തെ വീഴ്ത്താന്‍ അടുത്ത ഗ്രൂപ്പും ലോബിയും പാരയും എവിടെ നിന്നു വരും എന്നതാണ് കാണേണ്ടത്. അത് ലാവ്ലിന്റെ രൂപത്തിലോ കമല എക്സോര്‍ട്ടിംഗ് കമ്പനിയുടെ രൂപത്തിലോ മകള്‍ വീണയുടെ ബിസിനസ് ലോകവുമായി ബന്ധപ്പെട്ടോ എന്നതേ അറിയേണ്ടതുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends