കണ്ണൂർ കതിരൂരിൽ ബോംബ് സ്ഫോടനം... ഇരുകൈപ്പത്തികളും അറ്റുപോയ നിലയിൽ യുവാവ്...
അക്രമ സംഭവങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് കണ്ണൂർ. രാഷ്ട്രീയ കൊലപാതകങ്ങളുെം അതിക്രമങ്ങളും കാരണം സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇവിടുള്ളത്. കണ്ണൂര്‍ കതിരൂരില്‍ ഇത്തവണ ബോംബ് സ്‌ഫോടനം നടന്നത്.
കതിരൂരിന് സമീപം ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു പോയ നിലയിൽ കണ്ടെത്തുകയായിരുന്നു. കതിരൂര്‍ സ്വദേശി നിജേഷ് എന്ന മാരിമുത്തുവിന്റെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ വേർപെട്ടു പോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടെ ആണ് നിജേഷിന് കൈകളിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടു കൈപ്പത്തികളും അറ്റുപോയ നിലയിലായിരുന്നു ആദ്യം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.
എന്നാൽ എന്നാൽ കൈപ്പത്തികൾ തുന്നിച്ചേർക്കാൻ ആകില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതോടെ പിന്നീട് നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. പൊലീസ് പ്രദേശത്ത് നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തുകയും ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തി പരിശോധന ഇന്നും തുടരും എന്നാണ് സൂചന.
നിജേഷിനൊപ്പം ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിയുന്നത്ത്. രാഷ്ട്രീയ സംഘർഷങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശമാണ് കതിരൂർ. അതു കൊണ്ടു തന്നെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ അപകടമുണ്ടായെന്ന വാർത്ത നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്. പൊലീസ് കർശന ജാഗ്രതയാണ് ഇവിടെ പുലർത്തുന്നത്.
കണ്ണൂരിൽ ഇത് ആദ്യത്തെ സംഭവമല്ല, കഴിഞ്ഞ മാസം കണ്ണൂരിലെ കേളകത്ത് വീട്ടിൽ നിന്നും വൻ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്തിരുന്നു. പന്ന്യമല തൈപറമ്പിൽ വിശ്വന്റെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച വെടിമരുന്നും, പടക്ക നിർമ്മാണ സാമഗ്രികളുമാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ അന്ന് പിടിച്ചെടുത്തത്.
നാല് കിലോ സൾഫർ, അഞ്ച് കിലോ ക്ലോറൈഡ്, രണ്ട് കിലോ അലുമിനിയം പൗഡർ, ഇരുപത്തഞ്ചു ഓലപ്പടക്കം എന്നിവയാണ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇതിന് പുറമേ പടക്കമുണ്ടാക്കുന്നതിനുള്ള തിരികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിലായിരുന്നു വൻ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ പടക്ക നിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ രണ്ടു പേർ മരിച്ചതായാണ് സൂചന. പാലോടുള്ള പടക്ക നിർമ്മാണ ശാലയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. സുശീലയുടെ ഭര്‍ത്താവ് സുകുമാരനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ തീപ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പടക്ക നിർമ്മാണ ശാല പൂർണമായും കത്തി നശിച്ചു.
https://www.facebook.com/Malayalivartha