Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

രാജിക്ക് ശേഷവും ജലീലിനെ പിണറായി ഉപേക്ഷിക്കാത്തതെന്ത്? മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് കാരണമായ ലോകായുക്ത വിധിക്ക് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ കിട്ടാനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

15 APRIL 2021 11:04 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് കാരണമായ ലോകായുക്ത വിധിക്ക് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ കിട്ടാനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍.

വേണമെങ്കില്‍ ജലീലിന്റെ രാജിയോടെ ഹൈക്കോടതിക്ക് ജലീല്‍ നല്‍കിയ കേസ് അവസാനിപ്പിക്കാമായിരുന്നു . എന്നാല്‍ അത് വിധി പറയാന്‍ മാറ്റിയത് ജലീലിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജലീലിന്റെ രാജിക്ക് കാരണമായ കേസില്‍ സ്റ്റേ കിട്ടിയാല്‍ തുടര്‍ ഭരണം വന്നാല്‍ ജലീലിന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ തടസമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി ഭരണം കിട്ടിയില്ലെങ്കിലും രാജിവച്ചതിലൂടെ ജലീലിന് ഒരു രക്തസാക്ഷി പരിവേഷം ഇതു വഴി ലഭിക്കും.

 



ലോകായുക്ത വിധി ഭാവിയില്‍ സര്‍ക്കാരിലേക്ക് എത്താതിരിക്കാനും ഹൈക്കോടതി സ്റ്റേ സഹായിക്കുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. സര്‍ക്കാരാണ് കെ.ടി അദീബിന്റെ നിയമന ഉത്തരവ് ഇറക്കിയത്. യോഗ്യത തിരുത്തുന്ന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ് . അതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ വിധി ചോദ്യം ചെയ്ത് റിട്ട് സാധ്യത തേടണമെന്ന് എ.ജി നിയമോപദേശം നല്‍കിയത്.അദീബ് ജലീലിന്റെ ബന്ധുവായതാണ് പ്രശ്‌നം. ഇല്ലെങ്കില്‍ ഒരാളെ നിയമിക്കാന്‍ യോഗ്യത തിരുത്തുന്നതില്‍ അത്ഭുതമില്ല. പ്രത്യേകിച്ച് സര്‍ക്കാരില്‍ ഇതെല്ലാം പതിവുള്ള കാര്യങ്ങളാണ്.

ആദ്യമായി ജലീലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജലീലിന്റെ ഹര്‍ജിയുടെ വാദത്തിനിടയില്‍ അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുകയാണോ എന്ന് ജഡ്ജി ചോദിച്ചിരുന്നു. അതോടെയാണ് ഹൈക്കോടതി വിധിക്ക് കാക്കാതെ അദ്ദേഹം രാജി നല്‍കിയത്. സര്‍ക്കാരിന് റിട്ട് ഫയല്‍ ചെയ്യാം എന്ന നിയമോപദേശമാണ് എ.ജി സുധാകരപ്രസാദ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ഹൈക്കോടതിയുടെ തന്നെ നിര്‍ദ്ദേശാനുസരണമാണെന്നും സൂചനയുണ്ട്.



എ.ജിയുടെ നിയമോപദേശം നിയമവകുപ്പിന്റെ പരിഗണനയിലാണുള്ളത്. അധികം വൈകാതെ ഇതില്‍ തീരുമാനമെടുക്കും. ജില്ലാ ജഡ്ജിയായ നിയമ സെക്രട്ടറി ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.
സര്‍ക്കാരിന് മതിയായ സമയം നല്‍കാതെയാണ് ലോകായുകാത വിധി പറഞ്ഞത് എന്നാണ് നിയമ സെക്രട്ടറി കരുതുന്നത്.

ലോകായുക്ത സര്‍ക്കാരില്‍ നിന്ന് വിശദീകരണം പോലും തേടിയിട്ടില്ല. ജലീലില്‍ നിന്നും വിശദീകരണം തേടിയിട്ടില്ല. അങ്ങനെ വിശദീകരണത്തിന് അവസരം കിട്ടിയിരുന്നെങ്കില്‍ വിധി ഇത്തരത്തിലാകാതെ മാനേജ് ചെയ്യാമായിരുന്നു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ലോകായുക്തയെ നിയമിക്കുന്നത് സര്‍ക്കാരാണ്. അങ്ങനെയൊരു ഏജന്‍സി സര്‍ക്കാരിന് എതിരെ ഇത്തരത്തില്‍ വിധി പറയുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.

 



ഏതായാലും സര്‍ക്കാരിന് വിശദീകരണം നല്‍കാനുള്ള അവസരം ലഭിക്കേണ്ടതായിരുന്നു എന്ന സര്‍ക്കാരിന്റെ നിഗമനം തീര്‍ത്തും ശരിയാണ്. അത് ലോകായുക്തയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അതിനാല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ നിയമപരമായ അവകാശം സര്‍ക്കാരിനുണ്ട് എന്നാണ് നിയമോപദേശം. ഇരയുടെ വിശദീകരണം കേള്‍ക്കേണ്ടത് നിയമപരമായ ബാധ്യതയാണ്.

ലോകായുക്തയെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.ഇത്തരത്തില്‍ മുമ്പ് പാളിച്ച പറ്റിയത് കര്‍ണാടക സര്‍ക്കാരിനാണ്. അവര്‍ നിയമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്ഡേ അവരെ തന്നെ തിരിഞ്ഞു കുത്തിയിരുന്നു . ഇത്തരം നിയമ ഏജന്‍സികളെ ശ്രദ്ധിക്കണം എന്ന പാഠമാണ് സര്‍ക്കാരിന് ഇതില്‍ നിന്ന് ലഭിക്കുന്നത്. ലോകായുക്ത സുപ്രീം കോടതിയുടെ മുന്‍ ജഡ്ജിയാണ്. അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ താല്‍കാലിക അധ്യക്ഷനായിരുന്നു. കമ്മീഷനുകള്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മികച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ പോലും ഹാജരാകാറില്ല.അതു കൊണ്ടാണ് ഇത്തരത്തില്‍ പണി കിട്ടുന്നത്.

 



ഏതായാലും രാജി വച്ച ജലീലിനെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയാം. ഏതായാലും പിണറായിക്ക് ജലീലിനോടുള്ള സ്‌നേഹം ഭരണാധികാരികളായ എല്ലാവര്‍ക്കും മാത്യയാക്കാവുന്നതാണ്. ഇല്ലെങ്കില്‍ രാജിക്ക് ശേഷവും ജലീലിനെ രക്ഷിക്കാന്‍ പിണറായി ഇറങ്ങുമായിരുന്നോ?

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (14 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (16 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (25 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (35 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (54 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends