ജാഗ്രതൈ..! ചവറിട്ടവരെ കൊണ്ടു തന്നെ അത് വാരിച്ച് പഞ്ചായത്ത് അധികൃതർ... ഇത് താൻഡാ വണ്ടൻമേട്...
റോഡിലൂടെയും മറ്റ് പൊതുസ്ഥലത്തു കൂടെയും പോകുമ്പോൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത് നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇതിനെതിരെ മനസ്സിൽ പ്രതികരിക്കണമെന്ന് തോന്നലുണ്ടെങ്കിൽ പോലും അതിന് മുതിരാത്ത ഒരു തലമുറയാണ് ഇപ്പോഴുള്ളത്. പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അനീതിക്കെതിരെ ശബ്ദമുയർത്താനും പ്രതികരിക്കുവാനും പഠിപ്പിക്കുകയാണ് വണ്ടൻമേട്ടിലെ ഈ പഞ്ചായത്ത് അധികൃതർ.
മാലിന്യ പ്രശ്നം ഭൂമിക്ക് സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്രത്തോളം വലുതാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ എന്നിരുന്നാലും ചില സമയങ്ങളിൽ മനുഷ്യർ സ്വാർഥരായി മാറാറുണ്ട്. ഇത്തരത്തിൽ സ്വയലാഭം മാത്രം കണക്കിലെടുത്ത് പ്രവർത്തിക്കുന്നവർക്ക് ഒരു പേടി സ്വപ്നം കൂടിയാവുകയാണ് വണ്ടൻമേട്ടിലെ പഞ്ചായത്ത്. കാർഷിക വൃത്തിക്ക് പേരുകേട്ട നാട് കൂടിയാണ് വണ്ടൻമേട്.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരേ ശക്തമായ നടപടി സ്വീകരിച്ചാണ് വണ്ടൻമേട് പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കിയാണ് സാമൂഹിക വിരുദ്ധപ്രവർത്തി കാണിച്ച സാമൂഹിക വിരുദ്ധർക്കെതിരെ കർശനമായി ശിക്ഷ സ്വീകരിച്ചത്.
റോഡിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്‌സൺ എന്നിവരെക്കൊണ്ടാണ് പഞ്ചായത്ത് അധികൃതർ തിരികെ എല്ലാം വാരിച്ചത്. ബിനുവിന്റെ പക്കൽ നിന്ന് 20,000 രൂപയും ജെയ്സണിൽ നിന്ന് 10,000 രൂപയും പഞ്ചായത്ത് പിഴ ഇനത്തിൽ ഈടാക്കുകയും.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ പ്രവർത്തി ചെയ്ത വ്യക്തീകളിൽ നിന്ന് 50,000 രൂപയോളം പിഴയീടാക്കിയിരുന്നു. മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5,000 രൂപയാണ് പഞ്ചായത്ത് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റോയിമോൻ ടി. ചാക്കോ, റോയി കെ. അലേഷ്, ഷോബിൻ റെജി, പി. എസ്. സോനു, ബെജി, ഷിനു എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha