Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

90കളില്‍ തൊടുത്തുവിട്ട ചാരക്കേസ് എന്ന ഭൂതം; ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്‍മാരും ഉറങ്ങിക്കിടക്കുന്നത് കാണാം, ലാവ്‌ലിനും സോളാറും സ്വര്‍ണക്കടത്തുമൊക്കെ എന്ത്...?

16 APRIL 2021 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!

കെ. കരുണാകരന്റെ ഉഗ്രശാപം ഏറ്റു. ഇപ്പോള്‍ അനുഗ്രഹമായിരിക്കുന്നത് സാക്ഷാല്‍ പിണറായി വിജയന് തന്നെ. ലാവ്‌ലിന്‍ ലാവ്‌ലിന്‍ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന കോണ്‍ഗ്രസിന്റെ കാരണവര്‍മാര്‍ക്ക് ചാണ്ടിക്കും ആന്റണിക്കുമുള്ള പണി സമയമായപ്പോള്‍ ചാക്കോ തന്നെ ഇട്ടികൊടുത്തു. ലാവ്‌ലിനും സോളാറും സ്വര്‍ണക്കടത്തുമൊക്കെ എന്ത്. ഇതല്ലേ ജിമിട്ട്. 90 കളില്‍ തൊടുത്തുവിട്ട ചാരക്കേസ് എന്ന ഭൂതം.

അവരാണ് യഥാര്‍ഥ ചാരന്‍മാര്‍ കൂടെ അവളും. ഇന്നലെ മുതല്‍ ഈ വാക്കുകള്‍ വീണ്ടും കേരത്തില്‍ കറങ്ങിനടക്കുകയാണ്. നമ്പിനാരായണന്റെ. ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയില്‍ നിന്നുളള ഒരു അധ്യായത്തിലെ ഈ വാക്കുകള്‍ കൂരമ്പുകളാണ്. ഐ എസ് ആര്‍ ഒ കേസിന് പിന്നിലെ സ്വദേശികളുടെയും വിദേശികളുടെയും താല്‍പര്യങ്ങളുണ്ടെന്ന് ആത്മകഥയില്‍ ആരോപിക്കുന്നു.

രണ്ട് പതിറ്റാണ്ടിലധികമായി വാര്‍ത്തകളില്‍ നിറഞ്ഞും തെളിഞ്ഞും ആഘോഷിക്കുന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്‍മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂര്‍ച്ചകെടുത്തി ഐ.എസ്.ആര്‍.ഒ എന്ന ഗവേഷണകേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണംചെയ്ത അന്തര്‍നാടകം മാത്രമല്ലെന്ന വിവരമാണ് മനസിലാക്കാന്‍ കഴിഞ്ഞത് എന്നാണ് നമ്പിനാരായണന്‍ പറഞ്ഞത്. പുര കത്തുമ്പോള്‍ വീണ വായിച്ചവരെ കയ്യോടെ പൊക്കുമോ സിബിഐ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. ഏതായാലും ലാവ്ലിനെക്കാള്‍ വലിയ ബോംബ്. ചാരക്കേസില്‍ ആദ്യവെടിപ്പൊട്ടി. ചാക്കോ എടുത്തിട്ടു. പിണറായിക്ക് കയ്യടിക്കാം. നെഞ്ച് തകര്‍ന്ന് ഉമ്മന്‍ചാണ്ടിയും ആന്റണിയും

കേരളം വീണ്ടും ഒരിടവേളയ്ക്ക് ശേഷം നമ്പി നാരായണനെയും ചാരക്കേസിനെയും സിബിഐ അന്വേഷണത്തെയും ചര്‍ച്ച ചെയ്യുകയാണ്. ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്‍.സി.പി നേതാവ് പി.സി ചാക്കോ. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോ. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്.

സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസില്‍ അഴിയാന്‍ പോകുന്നത്. കെ.കരുണാകരനോട് നേരിട്ടു പടവെട്ടി വിജയിക്കാന്‍ കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്. മറ്റെന്തും സഹിക്കാം താന്‍ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. സിബി മാത്യൂവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത് കുറ്റകരമായ ഗൂഢാലോചനയാണ്. ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പോലീസിനുള്ളിലെ ഗൂഢാലോചന. കരുണാകരന് എതിരെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നടത്തിയ കോണ്‍ഗ്രസിനുള്ളിലെ ഗൂഢാലോചന.

ഇതെല്ലാം കൂടി ഒന്നിച്ച് വന്നപ്പോള്‍ ബലിയാടായത് ഇന്ത്യയിലെ പ്രഗദ്ഭനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആണ്. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ നിലയ്ക്ക് നിര്‍ത്താന്‍ അന്ന് ഹൈക്കമാന്റിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു. കഴിഞ്ഞ ദിവസം നമ്പി നാരായണന്‍ മുള്ളും മുനയും വച്ച് ചിലത് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചാക്കോയുടെ പുതിയ വെളിപ്പെടുത്തല്‍. എന്നെയും അതുവഴി ഇന്ത്യയുടെ ശാസ്ത്രകുതിപ്പിനെയും സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ്- അമേരിക്കന്‍ കൂട്ടായ്മയുടെ അവിഹിതസന്തതിയാണ് ചാരക്കേസെന്ന് വിരല്‍ചൂണ്ടുന്നതാണ് ആ കണ്ടെത്തല്‍. നമ്പി നാരയണന്റെ ഈ വാക്കുകള്‍ ഇന്നും പൊള്ളിക്കും ഒരു ജനതയെയാകെ. ഇപ്പോഴിതാ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരേ ഗൂഢാലോചന അന്വേഷിച്ച ജസ്റ്റിസ് ജയിന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി.

എന്നാല്‍, സീല്‍വച്ച കവറില്‍ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറാനും തുടര്‍ നടപടി സ്വീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഇതേ ആവശ്യം തന്നെയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടതും. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതി റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ടായി കണക്കാക്കാനും ഇതു പരിശോധിച്ച് മൂന്നു മാസത്തിനകെ റിപ്പോര്‍ട്ട് നല്‍കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുന്‍കൂറായി തന്നെ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുന്‍പ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയന്‍, ഐബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങള്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാദിഭാഗവും പ്രതിഭാഗവും ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കോടതി തയാറായിരുന്നില്ല.

അതേസമയ ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു സിബിഐയ്ക്ക് അന്വേഷിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സിബിഐ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതിലെ കണ്ടെത്തലുകളില്‍ നടപടി സ്വീകരിക്കുമ്പോഴേ നീതി കിട്ടി എന്നു പറയാന്‍ കഴിയൂ എന്നും നമ്പി നാരായണന്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെറ്റുകാര്‍ നിയമത്തിനു മുന്നില്‍ വന്നില്ലെങ്കില്‍ അര്‍ഥമില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോര്‍ട്ടിലും സിബിഐ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്.

ആര് കെട്ടിച്ചമച്ചതാണ് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ അതില്‍കൂടുതലോ ആളുകള്‍ ഇതിനു പിന്നിലുണ്ടാകും. ഐബി ആളുകളും ഇതില്‍ പങ്കാളികളാണ്. വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയില്‍ രാജ്യം പിന്നിലായതായി നമ്പി നാരായണന്‍ പറഞ്ഞു. 1999ല്‍ ശരിയാകേണ്ട പദ്ധതി 2014ല്‍ ആണ് ശരിയായതെന്നും അദ്ദേഹം പറഞ്ഞു. സത്യം എന്നായാലും മറനീക്കി പുറത്ത് വരുമെന്ന് തന്നെയാണ് നമ്പി നാരായണനെപോലെ കേരളം പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (33 minutes ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (39 minutes ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (2 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (3 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (3 hours ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (3 hours ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (3 hours ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (4 hours ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (4 hours ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (4 hours ago)

Malayali Vartha Recommends