വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ ദുർബലയോ? വടകര എം പിയും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരന്റെ അഡാർ മറുപടി; ഒരുവശത്ത് പോസ്റ്റർ വിവാദം കത്തിക്കയറുമ്പോൾ മറുവശത്ത് വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തം, മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പ് തൊടുത്ത് വിട്ട് കെ മുരളീധരൻ
വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥി വീണ എസ് നായർ ദുർബ്ബലയാണ് എന്ന് പറയുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയാണ് വടകര എം പിയും നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ നൽകിയത്. തന്റെ പോസ്റ്ററുകൾ പലതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒട്ടിക്കാൻ പോലും തയ്യാറാകാത്ത പ്രവർത്തകർ ആ പാർട്ടിക് വേണമോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
കെ മുരളീധരനെ പരാജയപ്പെടുത്താൻ നോക്കിയവർ പാർട്ടിയിൽ തന്നെ ഉള്ളപ്പോൾ പിന്നെ യുവ നിരയുടെ കാര്യം പറയണമോ എന്നാണ് അദ്ദേഹം പരോക്ഷമായി ചോദിച്ചത്. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ തുറന്ന് സമ്മതിച്ചതാണ്.
ഉപതിരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായത്. അന്വേഷണം നടത്തിയ ഡി.സി.സി, പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും വീഴ്ചയുടെ ആഴം അതിലും കൂടുതലാണെന്നാണ് കെ.പി.സി.സിയുടെ നിഗമനം.
2016 ല്‍ കെ മുരളീധരന്‍ 51000 വോട്ട് നേടിയ സ്ഥാനത്ത് ഉപതിരഞ്ഞെടുപ്പില്‍ 40000 വോട്ടേ കോണ്‍ഗ്രസിന് നേടാനായിരുന്നുള്ളു. എന്നാൽ ഇക്കുറി അവിടുത്തെ പ്രവർത്തനം വിലയിരുത്തിയാൽ അത്രപോലും
കിട്ടാനുള്ള സാധ്യത ഇല്ല എന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞതവണ വട്ടിയൂര്‍ക്കാവില്‍ തന്‍റെ പോസ്റ്ററുകള്‍ കരമനയാറ്റില്‍ ഒഴുക്കിയിട്ടുണ്ടെന്നും ഇത്തവണ ഇതു ആക്രിക്കടയില്‍ വിറ്റതുകൊണ്ടാണ് കണ്ടുപിടിക്കാന്‍ കഴിഞ്ഞതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
ഇത് കോൺഗ്രസിലെ കെടുകാര്യസ്ഥത തന്നെയാണ് എന്നും അതിനാൽ മാതൃകാപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായിരിക്കണം ഇനി കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്ന ഒളിയമ്പ് കൂടി മുല്ലപ്പള്ളിക്കെതിരെ കെ.മുരളീധരൻ തൊടുത്ത്
വിടുകയും ചെയ്തിരിക്കുകയാണ്. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാർട്ടിക്ക് ബാധ്യതയാണ്. തെരുവില്‍ അടി നടക്കുമെന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha