നായര്‍ക്ക് മുന്നറിയിപ്പുമായി സിപിഎം; ആര്‍.എസ്.എസ് മറുപടി പറയുമോ... മെയ് രണ്ടിനറിയാം കുത്തിയതാര്‍ക്കെന്ന്; വീണ്ടും എൻ എസ എസും സി പി എമ്മും നേർക്കുനേർ
ജാതിമത സംഘടനകളുടെ ഒരു സമ്മര്‍ദ്ദത്തിനും ഒരിക്കലും സിപിഎം വഴങ്ങിയിട്ടില്ല. ഇനി തയ്യാറുമല്ല. സമുദായ സംഘടനകള്‍ അവരുടെ പരിധി മറക്കരുത്. ആര്‍എസ്എസിന്റെ വാലാകാനാണ് സുകുമാരന്‍ നായരുടെ ശ്രമം.
സമുദായാംഗങ്ങള്‍ ഇതിനെ ചെറുക്കും. വീണ്ടും എന്‍എസഎസ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്.
വോട്ടെടുപ്പ് ദിവസത്തില്‍ വിശ്വാസികള്‍ പ്രതിഷേധത്തില്‍ ആണ്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നതായും ജി. സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു. ഇടത് നേതാക്കള്‍ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലായാണ് സിപിഎം താത്കാലിക സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ലേഖനം എഴുതിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ദിനത്തില്‍ വിശ്വാസത്തെ ഊന്നി സുകുമാരന്‍ നായരുടെ നിലപാട് സമുദായം തന്നെ തിരുത്തും. അന്നത്തെ പ്രസ്താവനയോട് കടുത്ത വിയോജിപ്പുള്ള നിരവധി പേര്‍ എന്‍എസ്എസിലുണ്ടെന്ന് വൈകാതെ അദ്ദേഹത്തിന് ബോധ്യപ്പെടും. സുകുമാരന്‍ നായരുടെ താല്‍പ്പര്യം സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താല്‍പ്പര്യത്തിനെതിരാണ്.
ജാതിമത സംഘടനകളുടെ ഒരു സമ്മര്‍ദ്ദത്തിനും ഒരിക്കലും സിപിഎം വഴങ്ങിയിട്ടില്ല. ഇനി തയ്യാറുമല്ല. സമുദായ സംഘടനകള്‍ അവരുടെ പരിധി മറക്കരുത്. അതിനുള്ളില്‍ പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha