Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

യുസഫലിയെ കണ്ടാല്‍ മുട്ടു വിറയ്ക്കും റാസിഖിന്റെ വീട് ഇടിച്ചു നിരത്തും... എങ്കിലും എന്റെ ഡി വൈ എഫ് ഐ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ

18 APRIL 2021 12:23 PM IST
മലയാളി വാര്‍ത്ത

എത്ര കിട്ടിയാലും പഠിക്കാത്ത ഒരു പാര്‍ട്ടി കേരളത്തിലുണ്ടെങ്കില്‍ അത് സി പി എം മാത്രമാണ്. കാസര്‍കോട് ജില്ലയിലെ അജാനൂരില്‍ നടന്ന സംഭവം അതാണ് വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം യൂസഫലിയുടെ തകരാറിലായ ഹെലികോപ്റ്റര്‍ ചതുപ്പിലിറക്കി അദ്ദേഹത്തെ രക്ഷിച്ചപ്പോള്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയ ഒരു വാട്ട്‌സ് ആപ്പ് സന്ദേശമുണ്ട്.

 

 

നമ്മുടെ രാജ്യത്ത് ചതുപ്പുകള്‍ നശിപ്പിച്ച് കെട്ടിടമുണ്ടാക്കിയ മുതലാളിയാണ് യൂസഫിലെന്നതായിരുന്നു ആ സന്ദേശം. ഒടുവില്‍ അദ്ദേഹത്തെ രക്ഷിച്ചത് ഒരു ചതുപ്പ് നിലം. ഹെലികോപ്റ്റര്‍ തകരാറായപ്പോള്‍ മാത്രമാണ് ചതുപ്പിന്റെ ചില അദ്ദേഹം മനസിലാക്കിയതെന്നും ആ സന്ദേശത്തില്‍ പറയുന്നു.

യൂസഫിലി ചതുപ്പ് നികത്തിയാണ് ലുലു നിര്‍മ്മിച്ചതെന്ന വ്യാഖ്യാനം ശരിയാണെങ്കില്‍ അതിന് അനുമതി നല്‍കിയത് നമ്മുടെ സര്‍ക്കാരുകള്‍ തന്നെയാണ്. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തരം അനുമതികള്‍ നല്‍കുക. സര്‍ക്കാര്‍ എന്നതിന് ഇടത് -വലത് ഭേദമില്ല. എന്നാല്‍ ഇടതു സര്‍ക്കാരുകള്‍ ഇത്തരം പരിസ്ഥിതി നാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ജനം അംഗീകരിക്കില്ല.

 

 

 


അന്നൊന്നും പ്രതികരിക്കാത്ത ഡി വൈ എഫ് ഐ ആണ് ഇപ്പോള്‍ അജാനൂരില്‍ ഒരു സാധാരണക്കാരന്‍ നിര്‍മ്മിക്കുന്ന വീടിന്റെ ബെയ്‌സ്‌മെന്റ് ഇളക്കി ചെങ്കൊടി നാട്ടിയത്.

സാധാരണക്കാരന്റെ നെഞ്ചത്ത് കയറുകയും പണക്കാരനെ കാണുമ്പോള്‍ തൊഴുകൈകളോടെ നില്‍ക്കുകയും ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ രീതിയാണ് ആ സംഘടനയെയും അവരുടെ മാത്യ പ്രസ്ഥാനത്തെയും ജനങ്ങളില്‍ നിന്നും അനുദിനം അകറ്റി കൊണ്ടിരിക്കുന്നത്.

 

 



കാഞ്ഞങ്ങാട് അജാനൂര്‍ ചാലിയത്താണ് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് ഡി വൈ എഫ് ഐ കൊടി നാട്ടിയത്. സംഭവത്തില്‍ എട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും വീടുനിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നുമാണ് സ്ഥലം ഉടമ വി.എം. റാസിഖിന്റെ വിശദീകരണം.. ഇതിനിടെ സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചപ്പോള്‍ അത് കൊടുക്കാത്തതിന്റെ വിരോധം തീര്‍ത്തതാണെന്നും റാസിഖും സഹോദരനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അഷറഫ് കൊളവയലും പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇവര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം.

 



ഇതു വയല്‍ഭൂമിയാണെന്നും നിര്‍മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വയല്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ചട്ടം. വയല്‍ ചെറിയ തോതില്‍ നികത്തി വീട് വയ്ക്കാന്‍ നിയമപരമായ യാതൊരു തടസ്സവുമില്ല. വീട് നിര്‍മ്മിക്കണമെങ്കില്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ഒന്നും പരിശോധിക്കാതെ ഒരിക്കലും പഞ്ചായത്ത് അനുമതി നല്‍കില്ല.

തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ. വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകള്‍ എടുത്തുമാറ്റി. കല്ലെടുത്ത് മാറ്റാന്‍ പ്രദേശത്തെ മുസ്ലിം ലീഗുകാരുമെത്തി.

 

 



യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് വീട്ടുടമസ്ഥന്‍ റാസിഖിനെയും ഇദ്ദേഹത്തിന്റെ സഹോദരന്‍ അഷറഫ് കൊളവയലിനെയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെ സംഭവത്തിന് സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ പ്രാധാന്യം കൈവന്നിരിക്കുകയാണ്

എന്നാല്‍ വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്ലാന്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുര്‍ബലതകള്‍ പരിഗണിക്കാതെ വീട് നിര്‍മിക്കുന്നതിനെതിരേ നാട്ടുകാരില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

 

വയല്‍ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് പരിസരപ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് ഇടയാക്കും. വീട് നിര്‍മിക്കുന്നതിന്റെ മറവില്‍ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയില്‍ ചെമ്മണ്ണിട്ട് നിറയ്ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിര്‍മാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.

കൊടി നാട്ടിയ പ്രദേശത്തിന് സമീപമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലീഗ് പ്രവര്‍ത്തകനെ സി പി എമ്മുകാര്‍ അരിഞ്ഞു വീഴത്തിയത്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടുന്ന പതിവ് സി പി എം അവസാനിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (5 minutes ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (3 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (3 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (4 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (4 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (4 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (5 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (5 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (5 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (5 hours ago)

Malayali Vartha Recommends