രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ലൈംഗിക ആരോപണ കേസിൽ ജയിലിലാക്കാൻ ഇറങ്ങിയ ക്രൈം ബ്രാഞ്ച് ഒടുവിൽ തോറ്റു പിന്മാറുന്നു. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ചിലരെ കണ്ടു ചോദിച്ചെങ്കിലും അവർക്കാർക്കും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ചുവടുമാറ്റം. ഈ സാഹചര്യത്തിൽ എംഎൽഎയ്ക്കെതിരെ മൊഴി നൽകിയ യുവ നടി റിനി ആൻ ജോർജിനെ ലൈംഗിക അപവാദ കേസിൽ സാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. റിനിയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങാൻ ക്രൈം ബ്രാഞ്ച് ഉന്നതർ ശ്രമം നടത്തിയെങ്കിലും അത് വിജയിക്കാത്തതിനെ തുടർന്നാണ് നടിയെ സാക്ഷിയാക്കാൻ തീരുമാനിച്ചത്. രാഹുൽ തനിക്ക് അശ്ലീല സന്ദേശം അയച്ചു എന്ന് ആരോപണം മാത്രമാണ് സന്ദേശം അയച്ചു എന്ന് ആരോപണം മാത്രമാണ് യുവ നടി ക്രൈംബ്രാഞ്ചിന് നൽകിയത് . തെളിവായി ചില സ്ക്രീൻഷോട്ടുകളും കൈമാറി. അതേസമയം തനിക്ക് പരാതി നൽകാൻ താൽപര്യമില്ലെന്ന് അവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തുടർന്ന് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുമായി ചർച്ച നടത്തിയ സംഘം അവരുടെ ഉപദേശപ്രകാരം നടിയെ സാക്ഷിയാകാൻ തീരുമാനിച്ചു. നടി നൽകിയ തെളിവുകൾ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താൻ പര്യാപ്തമല്ല. അതിനാലാണ് സാക്ഷിയാക്കിയാൽ മതിയെന്ന ഉപദേശം നിയമ വിദഗ്ധരിൽ നിന്നും ലഭിച്ചത്. അതായത് സിപിഎം കോൺഗ്രസും ചേർന്ന് രാഹുലിനെതിരെ നടത്തിയ നീക്കങ്ങളെല്ലാം പൊളിഞ്ഞെന്ന് ചുരുക്കം.
എറണാകുളത്തെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് രാഹുലിനെതിരായ ആരോപണങ്ങൾ നിലനിൽക്കുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് സർക്കാർ അഭിഭാഷകർ നൽകിയത് . എന്നാൽ രാഹുലിനെതിരെ കേസെടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഉന്നതങ്ങളിൽ നിന്നും അതിനുള്ള സമ്മർദ്ദം തങ്ങൾക്കുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ സർക്കാർ അഭിവാഷകരെ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ രാഹുൽ വിഷയം സർക്കാർ തലത്തിൽ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം. പാർട്ടി ഇക്കാര്യത്തിൽ മൗനം പാലിക്കുകയും സർക്കാർ നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പുതിയ അടവ് നയമാണ് രാഹുൽ വിഷയത്തിൽ സിപിഎം സ്വീകരിക്കുന്നത്. രാഹുൽ കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയപ്പോൾ സിപിഎം അംഗങ്ങൾ നിശബ്ദത പാലിച്ചത് ഇതിൻറെ ഭാഗമാണ്. സാമൂഹിക മാധ്യമങ്ങളിൽ രാഹുലിന് ലഭിക്കുന്ന വമ്പിച്ച ജനപ്രീതി സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. യുവതലമുറ രാഹുലിനൊപ്പമാണ് എന്ന വിശ്വാസം പാർട്ടിക്കുണ്ട്. അതിനാൽ എംഎൽഎ ക്കെതിരെ നിയമപരമായ നടപടികൾ മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് ഉന്നത പാർട്ടി നേതൃത്വം പ്രവർത്തകരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുലിനെ പേരിന് മാത്രമാണ് എസ്എഫ്ഐ പ്രവർത്തകർ തിരുവനന്തപുരത്ത് തടഞ്ഞത്. തടയാൻ വന്ന ഒരു പ്രവർത്തകൻ ഇത് ഒരു മാതൃകാ തടയൽ മാത്രമാണെന്ന് രാഹുലിനോട് പറയാനും മറന്നില്ല.
തനിക്കെതിരായ നീക്കങ്ങളിൽ രാഹുലിന് ഭയം ഇല്ലാത്തതും അതുകൊണ്ടാണ് . ഏറി വന്നാൽ എന്ത് സംഭവിക്കും എന്ന് രാഹുലിന് നന്നായി അറിയാം. തനിക്കെതിരെ ലൈംഗിക അപവാദ കേസിൽ എഫ്ഐആർ ഇടുകയാണെങ്കിൽ അത് റദ്ദാക്കാൻ രാഹുൽ കേരള ഹൈക്കോടതി സമീപിക്കും. എറണാകുളത്തെ പ്രമുഖരായ അഭിഭാഷകരുമായി ഇക്കാര്യത്തിൽ രാഹുൽ തുടർ ചർച്ചകൾ നടത്തിവരികയാണ് . എഫ്ഐആർ രജിസ്റ്റർ ചെയ്താൽ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം അങ്ങനെ വന്നാൽ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി നിർദ്ദേശിക്കും തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന വ്യക്തമായ സന്ദേശം രാഹുലിന് ലഭിച്ചിട്ടുണ്ട്. അതേ സമയം ചില പാർട്ടി നേതാക്കൾ രാഹുൽ വിഷയത്തിൽ കടുംപിടുത്തം വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം നേതാക്കളും ഇതിന് തയ്യാറല്ല. രാഹുൽ വിഷയം വീണുകിട്ടിയ ആയുധമായാണ് ചില സി പി എം നേതാക്കൾ കരുതുന്നത്. എന്നാൽ സി പി എം ഉന്നതർക്ക് പോലും ഇക്കാര്യത്തിൽ ആത്മവിശ്വാസമില്ല.
നിയമസഭയിൽ ഹാജരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തുന്നത് തടയാനാണ് സർക്കാർ നീങ്ങുന്നത്. സിപിഎമ്മും ബിജെപിയും എതിർക്കുന്നുണ്ടെങ്കിലും ഈ ആഴ്ച തന്നെ മണ്ഡലത്തിൽ എത്താനാണ് രാഹുൽ ആലോചിക്കുന്നത്. രാഹുൽ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫിസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തു മന്ത്രി കെ.രാജൻ പങ്കെടുത്ത റവന്യു അസംബ്ലിയിൽ മണ്ഡലത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ചു രാഹുൽ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. നേരത്തെ ഫണ്ട് നീക്കിവച്ച പദ്ധതികളുമായി ബന്ധപ്പെട്ടും തുടർപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഒരു പൗരൻ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തലിന് എവിടെ വേണമെങ്കിലും പോകാം. പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്നുവരെ കാണാത്ത പ്രതിഷേധം ഡിവൈഎഫ്ഐയുടെ ഭാഗത്തു നിന്നുണ്ടാകും. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും വേണ്ടാത്ത ഒരാളെ പാലക്കാട്ടുകാരുടെ ജനപ്രതിനിധിയായി കെട്ടിവച്ചിരിക്കുകയാണ്. എംഎൽഎ ഓഫിസിൽ പ്രവേശിച്ചാൽ ആ സമയത്ത് പ്രതിഷേധം എന്തെന്നു കാണിച്ചുകൊടുക്കും. ദേഹോപ്രദവം ഏൽപ്പിച്ചുള്ള സമരം അല്ല, ഇതുവരെ കാണാത്ത ജനകീയ പ്രതിഷേധമായിരിക്കും ഉയരുക.
https://www.facebook.com/Malayalivartha